Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
സൈക്കോസിസ് കണ്ടീഷനാണ് ഈ അസുഖം!"
"ഈശ്വരാ!"
ഹേമലത പറഞ്ഞു.
"ഫാത്തിമ വളരെ ക്രിയേറ്റിവ് ആയിരുന്നു ..ഞങ്ങൾക്ക് എല്ലാം ഇഷ്ടമായിരുന്നു ...അന്യ മതസ്ഥയായിരുന്നിട്ടുകൂടി അവൾ ഞങ്ങളുടെ ഫാമിലിയിൽ വരുന്നതിന് ഞങ്ങൾക്ക് എതിർപ്പുണ്ടായിരുന്നില്ല...ബിക്കോസ് വി ആൾ ലവ് ഹേർ..."
ഇന്ദ്രാണി ഒന്ന് നിർത്തി.
"പക്ഷെ രവി ,,രവിയുടെ മരണം ...അത് ...അവളെ ഒരു പാരനോയിക്കാക്കി...ഷി വാസ് ടോട്ടലി ഷാറ്റെഡ് ..ഒരു ആഴ്ച്ച മുമ്പ് ...ചികിത്സയിൽ വളരെ പുരോഗതി കാണിച്ചിരുന്ന സമയത്ത് പെട്ടെന്നൊരു ദിവസം അവളെ കാണാതായി...ഞാനും ലത്തീഫയുടെ പേരന്റ്റ്സും അവളെ അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല...അപ്പോഴാണ് ...എഫ് ബി യിൽ ആ ഒരു പോസ്റ്റ് കാണുന്നത്...ഹോ! അപ്പോൾ ഉണ്ടായ ഒരു സന്തോഷം...!"
ഇന്ദ്രാണി പേജുകൾ മറിച്ചു.
പെട്ടെന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ചിത്രം സന്ദീപും ഹേമലതയും കണ്ടു.
"ഇതാണ് രവി...ലത്തീഫയുടെ ..."
"നോ!"
പെട്ടെന്ന് സന്ദീപ് പറഞ്ഞു.
"രവി ഇതല്ല ..എന്നോട് പറഞ്ഞത് രവിയ്ക്ക് എന്റെ പോലെ ഫേസ് ആണെന്നാണ്...മാത്രമല്ല മാഡത്തിന്റെ വീടിന്റെ വാളിൽ ആ ചിത്രവുമുണ്ട്...എന്റെ പോലെ ..."
ഇന്ദ്രാണി ചിരിക്കാൻ ശ്രമിച്ചു.
"സന്ദീപ് ..."
അവൾ ശാന്തമായ സ്വരത്തിൽ പറഞ്ഞു.
"നിങ്ങളുടെ മാഡം ...എന്റെ പ്രിയപ്പെട്ട ലത്തീഫ ഒരു രോഗിയാണ് ... രോഗികൾ, പ്രത്യേകിച്ചും മനസ്സിന് രോഗമുള്ളവർ എങ്ങനെ എന്തൊക്കെ ചെയ്യും എന്നൊക്കെ അറിയാൻ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കേണ്ട ആവശ്യമുണ്ടോ?"
അപ്പോഴേക്കും പുറത്ത് പാതയുടെ അങ്ങേയറ്റത്ത് ഒരു വാഹനം കടന്നു വരുന്നതിന്റെ ശബ്ദം കേട്ടപ്പോൾ ഇന്ദ്രാണി അങ്ങോട്ട് നോക്കി.
"അത് ..."
അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന കാറിന്റെ നേരെ വിരൽ ചൂണ്ടി ഇന്ദ്രാണി പറഞ്ഞു.
"അതിൽ ലത്തീഫയുടെ പപ്പയും മമ്മിയുമുണ്ട്...ചിലപ്പോൾ എന്റെ ഊഹം ശരിയാണെങ്കിൽ സന്ദീപിന്റെ ബെസ്റ്റ് ഫ്രണ്ട് ഹേമന്തുമുണ്ടാവും..."
സന്ദീപിന് വിശ്വസിക്കാനായില്ല.
ഹേമന്തോ?
അപ്പോൾ?
ഇന്ദ്രാണി മന്ത്രവാദിയാണ് എന്ന് പറഞ്ഞത്, രവിയെ വിഷം കൊടുത്തു കൊന്നു എന്ന് പറഞ്ഞത്, വാളിൽ കണ്ട തന്റെ ഫോട്ടോ...?
അപ്പോഴേക്കും ഗേറ്റിന് വെളിയിൽ കാർ വന്നു നിന്നു.
അതിൽ നിന്നും ഒരു മധ്യവയസ്ക്കനും അയാളുടെ ഭാര്യയെപ്പോലെ തോന്നിച്ച ഒരു സ്ത്രീയുമിറങ്ങി.
സന്ദീപ് പിന്നെയും അങ്ങോട്ട് നോക്കി.
അവന്റെ മിഴികൾ വിടർന്നു.
ഹേമന്ത്!
കാറിൽ
💬 Comments
View all comments