0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

അപ്പുപ്പൻ ഒരു മുറുമുറുപ്പോടെ സമ്മതിച്ചു. അമ്മായിയേയും കയ്യിലെടുത്തു, അമ്മാവനോട് പറയാനും അമ്മയോട് പറയരുതെന്നും ചട്ടം കെട്ടി.

അവിടിരുന്നു പ്രാതൽ കഴിക്കുമ്പോൾ അമ്മായി അമ്മാവനോട് ഫോണിൽ സംസാരിച്ചു. എങ്ങനെയൊക്കെയോ അനുനയിപ്പിച്ചു എന്ന് തോന്നുന്നു. ഭക്ഷണവും കഴിഞ്ഞു അപ്പൂപ്പന്റെ സ്‌കൂട്ടറും എടുത്തു ഞാൻ ഫൗണ്ടറിയിലോട്ടു ഇറങ്ങി.

വീട്ടിൽ നിന്ന് ഒരു നാല് കിലോമീറ്റർ ദൂരമേ ഉള്ളു. അവിടെ പണി തകൃതിയായി നടക്കുന്നു. മുണ്ടും മടക്കിക്കുത്തി ഇടുപ്പിൽ കയ്യും വെച്ച് എന്നെ തന്നെ കാത്തു നിൽക്കുന്നു മ്യാമൻ.

ചെവി പൊന്നാക്കി.

"നിന്നോട് എന്ന് വരാനാ പറഞ്ഞെ? ഇന്നാണോ? എന്നിട്ട് അച്ഛന്റെയും അവളുടെയും വക്കാലത്തുമായി വന്നേക്കുന്നു! ചേച്ചി അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല. അവരുടെ വേവലാതി നിനക്കറിയുമോ?", ഇത്യാദി ഉപദേശങ്ങളും കുറ്റംപറച്ചിലും കഴിഞ്ഞു പുള്ളി വെളിയിലോട്ടിറങ്ങി പോയി.

പുവർ മാൻ. ഉച്ചയാവുമ്പോഴേക്കും തണുത്തോളും.

ആകാംഷയോടെ ഞാൻ അകത്തുള്ള ആലയിലേക്കു നടന്നു.

ആലയിൽ ഒറ്റകുഞ്ഞില്ല. സാധനങ്ങൾ ഒക്കെ അലമ്പായി കിടക്കുന്നു. മറിഞ്ഞു വീണ ലോഹം കട്ടപിടിച്ചിരിക്കുന്നു. ഫുൾ അലങ്കോലം. ഫൗണ്ടറിയിൽ മറ്റു പണികൾ നടക്കുന്നുമുണ്ട്.

വെളുപ്പാന്കാലത്തു വണ്ടി പിടിച്ചു വന്നത് മിച്ചം. തെറ്റ് എന്റെ ഭാഗത്തായിരുന്നു. തങ്കച്ചൻ ഹോസ്പിറ്റലിൽ അല്ലെ, അപ്പൊ ഭാര്യ അങ്ങേരുടെ കൂടെ നില്പുണ്ടാകും.

ആദ്യം തറയിൽ കട്ടപിടിച്ചിരിക്കുന്ന അലൂമിനിയം മാറ്റണം. അല്ലേൽ തെന്നി വീഴും. അത്യാവശ്യം തെറിച്ചാണ് വീണത്. അതുകൊണ്ടു അധികം ആഴമില്ല. ചെറിയ ചിസലും മാലറ്റും കൊണ്ട് അരിവ് തുരന്നു പതുക്കെ പൊളിച്ചു മാറ്റി ഡിസ്പോസൽ ബിന്നിൽ ഇട്ടു.

മൈസരൂരിൽ അപ്പന് വീട്ടിൽ തന്നെ കൺസൾട്ടിങ് ഉണ്ട്. അതുകൊണ്ടു തന്നെ വീട് മുഴുവനും വളരെ വൃത്തിയോടെയും അടുക്കോടെയുമായിരുന്നു പുള്ളി സൂക്ഷിച്ചിരുന്നത്. കുട്ടിത്തം വിട്ടു മാറിയപ്പോഴ് ആ പണി എന്റെ തലയിൽ ആയി. ഡോക്ടറുടെ സാമഗ്രികൾ കണ്ടു എനിക്കും ഒരു ഡോക്ടർ ആവാനുള്ള ആശ ഉടലെടുക്കും എന്ന് ആഗ്രഹിച്ചായിരിക്കണം ആ നീക്കം. പക്ഷെ എനിക്ക് ആ ഫീൽഡിൽ താല്പര്യമില്ലായിരുന്നു.

ആലയുടെ ഒരറ്റത്തിൽ നിന്നും ഞാൻ അടുക്കി തുടങ്ങി. ഉച്ചയായപ്പോൾ അമ്മാവൻ തലയിട്ടു ആലക്കുള്ളിൽ.

"ഡാ, ഞാൻ തങ്കച്ചനെ കാണാൻ പോകുവാ. നീ ശനി വരുന്നെന്നാ ഇന്നലെ അങ്ങേരോട് പറഞ്ഞത്. നീ എന്തായാലും വന്നു

💬 Comments

View all comments