മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]
മഞ്ഞു മൂടിയ പാപങ്ങൾ 1
Manju Moodiya Papangal Part 1 | Author : Dr. Wanderlust
"നിങ്ങളിന്നും കുടിച്ചിട്ടാ വന്നതല്ലേ?" മേരിയുടെ ശബ്ദം ദേഷ്യം കൊണ്ടുയർന്നു.
"എന്റെ പൊന്നീടിവെ.. ഒന്ന് പതുകെ പറ നാട്ടുകാരെ കേൾപ്പിക്കല്ലേ.." ആന്റോച്ഛൻ പുറത്തോട്ട് നോക്കി പിന്നെ ചുണ്ടിൽ വിരൽ ചേർത്തു മേരിയോട് പറഞ്ഞു.
"ഓഹ്ഹ് നാട്ടുകാരെ പേടിയുള്ളൊരാള്.." മേരി പുച്ഛിച്ചു ചിറി കോട്ടി..
"എന്റെ മേരി പെണ്ണേ നീ പിണങ്ങല്ലേടി.." ആന്റോച്ഛൻ വേച്ചു കുഴഞ്ഞു മറിഞ്ഞ ശബ്ദത്തിൽ മേരിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"ഓഹ്ഹ്ഹ് നാറുന്നു.. പോയി കുളിച്ചേച്ചു വാ.." മേരി അയാളെ പിടിച്ചു തള്ളി.
ആന്റോച്ഛൻ പുറത്തെ കുളി മുറിയിലേക്ക് വെച്ചു വേച്ചു നടന്നു പോകുന്നത് ഒരു ചിരിയോടെ മേരി നോക്കി നിന്നു. അയാൾ കുളി മുറിയിൽ കയറി വാതിലടച്ച ശേഷമാണു അവൾ തിരിഞ്ഞു നടന്നത്.
അടുക്കളയിൽ പോയി അയാൾക്കുള്ള ചോറും, കറിയും വിളമ്പി അത് മേശയിൽ വെച്ച ശേഷം അവൾ കിടപ്പുമുറിയിലേക്ക് കയറി. മെത്തയൊക്കെ കുടഞ്ഞു വിരിച്ചു. പിന്നെ മങ്ങി കത്തുന്ന മഞ്ഞ ബൾബിന്റെ ചുവട്ടിൽ നിന്നുകൊണ്ട് പൊടി പിടിച്ചു മങ്ങിയ അലമാര ചില്ലിൽ നോക്കി ഒന്ന് മോടി നോക്കി.
ആന്റോച്ഛന് ഉടുക്കാനുള്ള കൈലി എടുത്തു കൊണ്ട് അവൾ പുറത്തേക്ക് നടന്നു. മേരിയുടെയും ആന്റോയുടെയും കല്യാണം കഴിഞ്ഞിട്ട് പത്തു കൊല്ലമായി. കോട്ടയത്ത് നിന്നും വന്നു ഹൈറേഞ്ച് മേഖലയിൽ താമസമായിട്ടും ഏതാണ്ട് അത്ര തന്നെയായി.
കുട്ടികളില്ല എന്നതൊഴിച്ചാൽ വേറെ വലിയ പ്രശ്നങ്ങളൊന്നും അവർക്കിടയിലില്ല ആന്റോച്ഛന്റെ കുടിയൊഴികെ. അതും കഴിഞ്ഞ രണ്ട് കൊല്ലമായി വളരെ കൂടുതലാണ്.
മേരിയുടെയും ആന്റോയുടെയും ജീവിതം പുറത്തുനിന്ന് നോക്കിയാൽ പ്രശ്നങ്ങളില്ലാത്തതുപോലെ തോന്നും. വലിയ വഴക്കുകൾ ഇല്ല. അടിപിടി ഇല്ല. സംശയങ്ങളും ഇല്ല. അവൻ സമ്പാദിച്ചു കൊണ്ടുവരും. അവൾ വീട് നോക്കും. ഉത്സവകാലത്ത് പള്ളി പോകും. കടം വാങ്ങാതെ ജീവിക്കും. കോട്ടയത്തെ വസ്തുക്കൾ വിറ്റ് ഇവിടെ വലിയൊരു വീടും പറമ്പും സ്വന്തമായി വാങ്ങിയിട്ടുണ്ട്. കാപ്പിയും, കുരുമുളകും ഏലവും നിറഞ്ഞൊരു പറമ്പ്.
വീട് പറമ്പിന്റെ അവസാനം ആണ്. അതിനാൽ അയൽ വക്കങ്ങൾ കുറച്ചു ദൂരെയായി നോക്കിയാൽ കാണാം എന്ന് പരുവത്തിലാണ്. ഹൈറേഞ്ച് പൊതുവെ അങ്ങനെ ഒക്കെ ആണല്ലോ. ആദ്യമൊക്കെ ആ വീട്ടിൽ ഒറ്റക്ക് മേരിക്ക് പേടിയായിരുന്നു. പിന്നീട് അവൾക്ക് ഹൈറേഞ്ച് ജീവിതം ശീലമായി. വീടിന്റ പിന്നിൽ മതിലിനോട് ചേർന്ന് എലത്തോട്ടം ആണ് അതിങ്ങനെ 100 ഏക്കറിൽ പരന്നു കിടക്കുന്നു. മൊത്തത്തിൽ വലിയ അല്ലലില്ലാത്ത ജീവിതവും ചുറ്റുപാടും.
പക്ഷേ ചില കുറവുകൾക്ക് ശബ്ദമില്ല. അവ പതിയെ പതിയെ ഉള്ളിലേക്ക് കയറി വേരെടുക്കും.ഇടുക്കിയുടെ രാവുകൾക്ക് ഒരു പ്രത്യേക മണം ഉണ്ടായിരുന്നു. മഴ കഴിഞ്ഞ മണ്ണിന്റെ നനവിൽ കലർന്ന കാപ്പിപ്പൂവിന്റെ സുഗന്ധം. രാത്രി പതിനൊന്ന് കഴിഞ്ഞാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം കുറയും. ദൂരെയൊക്കെ ഒരു ലോറിയുടെ ഗിയർ മാറുന്ന ശബ്ദം മാത്രം കേൾക്കും. അതും പിന്നെ മഞ്ഞ് വിഴുങ്ങും.
ആന്റോ കുളിമുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മേശയിൽ ചോറ് തണുത്തിരുന്നു. മേരി ചുമരിനോട് ചേർന്ന് നിൽക്കുകയായിരുന്നു. മഞ്ഞ ബൾബിന്റെ വെളിച്ചം
💬 Comments
View all comments