Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ഈ ശിൽപ്പം ഞാൻ തന്നെ പറ്റിയ ഒരിടത്ത് ഫ്രെയിം ചെയ്യേണ്ടി വരും. അപ്പോൾ അതും കഴിഞ്ഞിട്ട് വേണം രേണുവിൻ്റെ കാർ എടുക്കാൻ. മടങ്ങാൻ ഞാൻ തിടുക്കം കൂട്ടുന്നത് കണ്ടിട്ടും അജ്മലിന് യാതൊരു ഭാവവ്യത്യാസവുമില്ല.
"മീനങ്ങാടീക്കൂടെല്ലേ പോണതും വരണതും ? ഇന്നിട്ടിന്ന് വരെ ഇയ്യ് പെരേല് കേറീട്ട്ണ്ടോ"?
"അത് രാത്രി ആവുമ്പോ... "
"ഇപ്പോ പകലല്ലേ? ഇന്നിയ്യവടെ കേറീട്ട് പോയാ മതി"
എൻ്റെ കാലിലെ കെട്ട് കണ്ട് അജ്മൽ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. താഴെ മൂന്ന് പെഡലുകൾ. അജ്മൽ എൻ്റെ മുഖത്തേക്ക് നോക്കി.
"ഈ സാധനം ഓട്ടോമാറ്റിക് ഇല്ലേ"?
"അതൊരു സുഖം പോരാന്ന് തോന്നി. ഓഫ് റോഡിന് നല്ലത് മാനുവലല്ലേ"?
"കാല് കണ്ടപ്പോ കരുതി ഓട്ടോമാറ്റിക്കാന്ന്"
"അതിപ്പോ അച്ഛച്ഛൻ്റെ ജീപ്പില് ഒരു കൈയ്യോണ്ട് സ്റ്റിയറിങ് തിരിച്ച് ഗിയറ് മാറ്റി ഓടിച്ച് പഠിച്ചതാ. അപ്പോ ഈ പെഡല് ചവിട്ടി താഴ്ത്താൻ ഒരു കാല് പോരേ"?
"മറ്റേ കയ്യിനെന്തേ"?
"ഒന്നൂല്ല. വെറുതെ ഇങ്ങനെ സീറ്റിൻ്റെ മോളില് വെച്ച് രാജകീയമായി ഇരിക്കാലോ"
അജ്മൽ വണ്ടി സ്റ്റാർട്ടാക്കി. ഞാൻ വാതിൽ പൂട്ടി പലകകൾ എല്ലാം ഭദ്രമായി കെട്ടി വെച്ചിട്ടുണ്ടെന്ന് ഒന്നു കൂടി ഉറപ്പു വരുത്തി സെക്കൻ്റ് റോ സീറ്റിലേക്ക് കയറി കാൽ നീട്ടി വെച്ച് കിടന്നു.
"ഇരിക്കാനും കൂടെ വയ്യ. ന്നിട്ടാ വണ്ടീം കൊണ്ട് പോന്നത്"
"അതിപ്പോ ഒരത്യാവശ്യായി പോയില്ലേ. ഞാനിനി നേരെ അങ്ങനെ പോവും. നീ ഇനീങ്ങട്ട് തിരിച്ച് വരാനോ"?
"അതാപ്പോ വല്യ കാര്യം? ബൈക്കില്ലേ? അല്ലേ ആരേലും വിളിച്ചാ പോരേ? അല്ലെങ്കി ഇന്നിഞ്ഞിങ്ങട്ട് വരന്ന വാണ്ടാ"
മീനങ്ങാടി ലക്ഷ്യമാക്കി വണ്ടി ഉരുണ്ടു തുടങ്ങി.
"ഞാൻ ചോദിക്കണന്ന് വിചാരിച്ചിട്ട് കുറച്ചായി. എന്തേ മീനങ്ങാടീല്"?
"നാട്ടാര്. ഇവടള്ളോർക്കൊക്കെന്നെ അറിയും. അതോണ്ട്"
അവൻ മീനങ്ങാടിയിൽ വീട് വെക്കാനുണ്ടായ സാഹചര്യം സുദീർഘമായി വിവരിച്ചു. ബിസിനസും മറ്റു പരിപാടികളുമെല്ലാം യാത്രയിൽ സംസാര വിഷയമായി.
ഒരു വലിയ രണ്ട് നില വീടിൻ്റെ മുൻപിൽ ഞങ്ങളെത്തി. ആ വീടിനേക്കാൾ എന്നെ അമ്പരപ്പിച്ചത് അതിനടുത്തുള്ള വീടായിരുന്നു. കാർത്തിക മനസ്സിൽ ഒരു നോവായി മാറി. ഞാൻ അയലത്തെ വീടും നോക്കി സിറ്റൗട്ടിൽ ഒരു നിമിഷം
💬 Comments
View all comments