Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
ഉണ്ടോയെന്ന് നോക്കി. അവളുടെ മുൻപിൽ നിന്ന് തന്റെ ആണത്വത്തിനേറ്റ ക്ഷതം മൂലം ഓടി രക്ഷപ്പെടുമ്പോൾ അവളുടെ നമ്പർ വാങ്ങാതിരുന്നത് മണ്ടത്തരം ആയെന്ന് തോന്നി. അതെങ്ങാനാണ് അവൾ ഒരു ദേവിയെ പോലെ... അല്ല രാക്ഷസിയെ പോലെ എന്റെ മനസ്സിലും ചിന്തകളിലും വന്നു നിറഞ്ഞു നിൽക്കുമെന്നാര് കണ്ടു . ചിന്തകളാൽ കലുഷിതമായ , ഉറക്കം വരാതെ വീർത്തുകെട്ടിയ മുഖവുമായി ഞാൻ എഴുന്നേറ്റു . സമയം പുലർച്ചെ നാലേകാൽ . ബാഗ് തുറന്ന് പേസ്റ്റും ബ്രഷും സോപ്പുമെടുത്തൊന്നു ബാത്‌റൂമിൽ കയറി , കുളിച്ചു ഫ്രഷായി ഇറങ്ങി . ലോഡ്ജിനു പുറത്തെത്തി റെയിൽവെസ്റ്റേഷനിൽ എത്തി . ഒരു കട്ടൻ അടിച്ചിട്ടും പുകയുന്ന മനസ്സിന് ഒരു ശാന്തതയും കിട്ടുന്നില്ല .
എല്ലാത്തിനും കാരണം അവളാണ് ... എന്റെ ദേവി ...എന്റെയോ .... അല്ല ആരുടെയോ ദേവി .. എന്നാലുമവളുടെ വിടർന്ന കണ്ണുകളും നുണക്കുഴി വിരിയിക്കുന്ന ചിരിയും കൂരമ്പു പോലെ തറഞ്ഞു കയറുന്ന വാക്കുകളും ഒന്നും മനസ്സിൽ നിന്നും പോകുന്നില്ല .റെയിൽവേ ട്രാക്കിലൂടെ വെറുതെ നടന്നു . പിന്നെ റോഡിലേക്ക് കയറി
ഒറ്റപ്പാലത്തുള്ള സകല സുഹൃത്തുക്കളെയും മനസ്സിലോർത്തെടുത്തു കൊണ്ട് ഞാൻ നീട്ടിവലിച്ചു നടന്നു
അഡ്വേക്കേറ്റ് അനന്തകൃഷ്ണൻ . പഴയൊരു സുഹൃത്താണ് . എറണാകുളത്തുണ്ടായിരുന്നപ്പോൾ മുതലുള്ള ബന്ധം . ഈയിടെ കണ്ടപ്പോൾ ഒറ്റപ്പാലം റെയിൽവേസ്റേഷന് അടുത്താണ് ഇപ്പോൾ താമസമെന്നു പറഞ്ഞിരുന്നു . ഭാര്യക്ക് റെയിൽവേയിലാണ് ജോലി . വക്കീലിനെ ഒന്ന് വിളിച്ചാലോ എന്ന് മനസ്സിൽ ഓർത്തതെ ഉള്ളൂ ..
ഡാ വിഷ്ണുവേ എന്നൊരു വിളികേട്ട് ഞാൻ സൈഡിലേക്ക് തിരിഞ്ഞു . ഒരു രണ്ടുനില വീടിന്റെ ഗേറ്റ് തുറന്നിറങ്ങി വരുന്ന വക്കീൽ
"' താനെന്താ ഇവിടെ ..ഇവിടെ വന്നിട്ടെന്താ വിളിക്കാത്തെ ?'''' ജോഗിംഗിന് ഇറങ്ങിയ വക്കീലിനോട് ഞാൻ ഇപ്പോൾ അയാളെ കുറിച്ചോർത്തതെ ഉള്ളൂ വിളിക്കാൻ ഇരുന്നതാണെന്ന് പറഞ്ഞിട്ടൊന്നും വിലപ്പോയില്ല .
"' ശെരി ഞാൻ വിശ്വസിച്ചു ... താൻ വാ ഒന്ന് നടന്നിട്ട് വരാം .. തൻ നടപ്പുണ്ടോ വിഷ്ണൂ .. ങാ തനിക്കിതൊന്നും വേണ്ടല്ലോ . ഈ കുടവയറും കൊളസ്‌ട്രോൾ പ്രെഷർ ഷുഗർ ഒക്കെ കുറയ്ക്കാനായി വൈഫ് നിർബന്ധിച്ചു
💬 Comments
View all comments