Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
എന്ത് തേങ്ങയാ ഉള്ളത്, ആൾക്കാരെപറ്റിച്ചു ഉണ്ടാക്കിയതെല്ലാം പോയെന്നാ കേട്ടത്…”
രവി പറഞ്ഞു
“ആ പെണ്ണും കൊറേ പേരുദോഷം കേൾപ്പിച്ചതാന്നാ കേക്കുന്നേ… ശോഭേട്ടത്തിക്കും ആ പെണ്ണിനേ വലിയ പിടിത്തം പോര…”
ലത അവരെ പിന്താങ്ങി
“എന്തായാലും നമുക്ക് പറ്റിയ ബന്ധമല്ല…”
ഗിരിജ അവർക്കൊപ്പം കൂടി
“നമുക്കെന്ത് ചെയ്യാൻ പറ്റും… അവന് അസ്ഥീ പിടിച്ച് പോയില്ലേ…”
രവി പറഞ്ഞു
അപ്പോഴേക്കും അപ്പുവിന്റെ കാർ ഗേറ്റ് കടന്ന് വന്നു
അതിൽനിന്നും അപ്പുവും ചന്തുവും പുറത്തേക്കിറങ്ങി
“ആ വന്നല്ലോ… ആ കൂട്ടുകാരൻ ചെറുക്കാനാ നമ്മുടെ അപ്പൂനെ കൊണ്ട് കുഴിയിൽ ചാടിക്കുന്നത്…”
ഗിരിജ പുച്ഛത്തോടെ ചന്തുവിനെ നോക്കിപ്പറഞ്ഞു
“ഒന്ന് വെറുതെയിരിക്ക്… ശോഭേട്ടത്തി കേട്ടാ പിന്നേ പറയണ്ടല്ലോ…”
രവി അവരോട് പറഞ്ഞു
“അത് ശരിയാ ഇപ്പൊ ഇവർക്ക് നമ്മള് ബന്ധുക്കളെക്കാളും കാര്യം പുറത്തുള്ളോർക്കാ…”
ലത പറഞ്ഞു
“വേറൊരുത്തിയുണ്ടല്ലോ ഒരു സുന്ദരിക്കോത… അവളെ ശോഭേച്ചി പുന്നാരിക്കുന്ന കണ്ടാ… ഞങ്ങടെ മക്കളെയൊന്നും കണ്ണീപ്പിടിക്കില്ല…”
ഗിരിജ പറഞ്ഞു
അപ്പോഴേക്കും അപ്പു അവർക്കരികിലേക്ക് വന്നു
“എവിടെപോയതാ മോനേ…”
ബാലൻ ചോദിച്ചു
“വെറുതെ പുറത്തേക്ക്…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു,
“നീ ഊണ് കഴിച്ചോ അപ്പു…?”
വാക്കുകളിൽ തേൻ പുരട്ടിക്കൊണ്ട് ലത ചോദിച്ചു
“ഉവ്വ്…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും അപ്പുവിന്റെ ഫോൺ ബെല്ലടിച്ചു, അവൻ കാൾ എടുത്ത് ചെവിയിലേക്ക് വച്ചു
അവൻ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്നത് മറ്റുള്ളവർ കൗതുകത്തോടെ നോക്കി ഇരുന്നു,
പെട്ടെന്ന് സംസാരത്തിനിടയിൽ അപ്പുവിന്റെ മുഖം ഗൗരവമാകുന്നതും, ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നതും കേട്ട് എല്ലാവരും അവനെ ഉറ്റുനോക്കി,
ആ കാൾ കട്ട് ചെയ്ത് പിന്നീട് വേറെ ഒരുപാട് കാളുകൾ അവൻ ചെയ്തു, അവന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ നിറഞ്ഞു നിന്നു, അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു
ഇതെല്ലാം നോക്കി നിന്ന ചന്തു അവനരികിലേക്ക് നടന്ന് അവന്റെ തോളിൽ കൈ വച്ച്, എന്താ എന്നർത്ഥത്തിൽ അവനെ നോക്കി
“ചന്തു… എനിക്കുടനെ തിരികെപോണം… പറ്റുമെങ്കിൽ ഇന്ന് തന്നെ…”
അപ്പു ടെൻഷനോടെ മുഖത്തെ വിയർപ്പ് അമർത്തി തുടച്ചുകൊണ്ട് അവനോട് പറഞ്ഞുകൊണ്ട് അവനെയും കൂട്ടി കാറിനരികിലേക്ക് നടന്നു,
ചന്തു ഞെട്ടിത്തരിച്ച് അവനെ നോക്കി
“തിരികെപോകാനോ…? എന്താടാ കാര്യം…? നീയെന്തിനാ ഇങ്ങനെ
💬 Comments
View all comments