Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
വാശിയാണ്, അവൾക്ക് വേണ്ടി അവളുടെ സന്തോഷത്തിനുവേണ്ടിയാണ് ഞാൻ എഴുതിയിരുന്നത്…”
ഏതോ ഓർമയിൽ അവന്റെ കണ്ണുകൾ പിടച്ചു, അത് കണ്ട നിളയ്ക്ക് വല്ലാത്ത സ്നേഹം തോന്നി അവനോട്
കുറച്ചുനേരം അവരോടൊപ്പം ചിലവഴിച്ച് നിള പോയത് ശോഭയുടെ അടുത്തേക്കാണ്
അവൾ ചെല്ലുമ്പോൾ ശോഭ കിടക്കുകയായിരുന്നു,
ഉച്ചക്കത്തെ ഭക്ഷണം മൂടിവച്ചപോലെ ഡെയിനിങ് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു
“എന്താ ശോഭക്കുട്ടി ഒന്നും കഴിക്കാഞ്ഞേ…?”
“കഴിക്കണം… എന്തോ വിശപ്പ് തോന്നിയില്ല…”
ശോഭ അവശതയോടെ കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു,
“അമ്മയിങ്ങനെ ഒന്നും കഴിക്കാതെയിരുന്നാൽ അപ്പൂട്ടൻ വരുമ്പോൾ എന്നെയാ ചീത്ത പറയുന്നത്… അവൻ അവന്റെ ശോഭക്കുട്ടിയെ എന്നെയെല്പിച്ചാ പോയിരിക്കുന്നത്…”
ഒരു ചിരിയോടെ നിള പറഞ്ഞുകൊണ്ട് ശോഭയുടെ അടുത്തേക്കിരുന്നു,
“ന്റെ പൊന്നുമോൻ… അവനിപ്പോ എവിടയാ… എങ്ങിനെയാ… ഒന്നും അറിയാൻ കഴിയുന്നില്ലല്ലോ ന്റെ കൃഷ്ണാ…”
ഒരു വിതുമ്പലോടെ ശോഭ നിളയുടെ ചുമലിലേക്ക് ചാഞ്ഞു
നിളയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി, അവളുടെ ചുണ്ടുകളും ഒന്ന് വിതുമ്പി, പെട്ടെന്ന് അവൾ ആണ് ഭാവം മാറ്റി കണ്ണുകൾ തുടച്ചു
“അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ ഒന്നും ആലോചിക്കരുതെന്ന്… അവൻ എന്നോട് വാക്ക് പറഞ്ഞതാ, തിരികെ വരുമെന്ന്… അവൻ ആ വാക്ക് പാലിക്കും, ഒരു ദിവസം അവൻ നമ്മുടെ മുന്നിലെത്തും… നോക്കിക്കോ…”
നിള ശബ്ദം പതറാതിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു
ശോഭ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു
“ന്റെ കണ്ണടയും മുന്നേ ന്റെ മോനേ കണ്ണ് നിറയേ കാണാൻ പറ്റോ മോളെ എനിക്ക്…?”
“ദേ… നിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ… ഓരോന്നാലോചിച്ചിരിക്കാതെ വന്നേ എന്റൊപ്പം…”
നിള ശോഭയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡെയിനിങ് ടേബിളിൽ കൊണ്ടിരുത്തി ഭക്ഷണം വിളമ്പിക്കൊടുത്തു, ശോഭ കഴിച്ചു തുടങ്ങിയതും നിള സരിതുമ്പ് അരയിൽ തിരുകി മുറ്റവും ഉമ്മറവും അടിച്ചുവാരി വരുമ്പോഴേക്കും ശോഭ കഴിച്ചു കഴിഞ്ഞിരുന്നു, നിള ശോഭയോട് പറഞ്ഞ് വീട്ടിലേക്ക് പോയി,
അവൾ ചെല്ലുമ്പോൾ ചന്തു മാഷുമായി ഗൗരവത്തിൽ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു, അവൾ അവരെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി, വേഷം മാറി അവർക്കുള്ള ചായയുമായി ഉമ്മറത്തേക്ക് വന്നോപ്പോളാണ് അവരുടെ സംസാരം ശ്രദ്ധിക്കുന്നത്, അപ്പുവിനെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്, അവൾ വാതിലിനരികിൽ നിന്നുകൊണ്ട് ശ്രദ്ധിച്ചു,
“നമ്മുടെ ടാക്സി ഓടിക്കുന്ന ഗോപലേട്ടന്റെ മോൻ വിനീഷ്
💬 Comments
View all comments