മഴയത്തു വന്ന മോഹം 11 [Vashalan]
മഴയത്തു വന്ന മോഹം 11
Mazhayathu Vanna Moham Part 11 | Author : Vashalan
[ Previous Part ] [ www.kkstories.com]

ഫോണിലെ അലാറം ശബ്ദിച്ചപ്പോൾ ഞാൻ ഞെട്ടിയുണർന്നു. സമയം പുലർച്ചെ 4:30. കുവൈറ്റിലെ തണുത്ത രാത്രിയിൽ പണ്ട് എടുത്ത ആ ഒരു തീരുമാനം ഇന്ന് എന്നെ എത്തിച്ചു നിർത്തിയിരിക്കുന്നത് ഒരു പുതിയ ജീവിതത്തിന്റെ പടിവാതിൽക്കലാണ്. നീണ്ട ആറു മാസത്തെ കാത്തിരിപ്പിന് ഒടുവിൽ, ഇന്ന് ഞാൻ ഹൻസിബയെ വിവാഹം കഴിക്കാൻ പോകുന്നു. ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ അവൾ എന്റെ ജീവിതപങ്കാളിയാകും.
പലരും പറയാറുണ്ട് വിവാഹം കഴിഞ്ഞാലേ ദമ്പതികളാവൂ എന്ന്, പക്ഷേ ഞങ്ങൾ പരിചയപ്പെട്ട കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മനസ്സുകൊണ്ട് ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി
മാറിക്കഴിഞ്ഞിരുന്നു.
അന്ന് കുവൈറ്റിലെ റൂമിലിരുന്ന് ഉമ്മയ്ക്ക് വോയിസ് മെസ്സേജ് അയച്ചതോടെ കാര്യങ്ങൾക്കെല്ലാം വല്ലാത്തൊരു വേഗതയായിരുന്നു. എന്റെ മറുപടിക്കായി കുടുംബം മുഴുവൻ കാത്തിരിക്കുകയായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ 'യെസ്' പറഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ച തന്നെ ഉമ്മയും വാപ്പയും കുടുംബക്കാരും കൂടി ഹൻസിബയുടെ വീട്ടിൽ ചെന്ന് 'വളയിടൽ' ചടങ്ങും നടത്തി.
എന്റെ ലീവ് ലഭിക്കുന്ന സമയത്ത് തന്നെ കല്യാണം നടത്താമെന്ന് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. അങ്ങനെ ആറു മാസത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ ലീവ് കാലത്താണ് ഞങ്ങളുടെ വിവാഹം നിശ്ചയിച്ചത്. കഴിഞ്ഞ ആറു മാസമായി ഫോണിലൂടെയും വീഡിയോ
കോളിലൂടെയും ഞങ്ങൾ പങ്കുവെച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇന്ന് യാഥാർത്ഥ്യമാകാൻ പോകുന്നു.
പുറത്ത് പള്ളിയിൽ നിന്നും സുബ്ഹി ബാങ്ക് വിളിക്കുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് കുളിക്കാനായി നടന്നു. മനസ്സിൽ അപ്പോഴും ഹൻസിബയുടെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു.
വിവാഹദിവസം രാവിലെ കുളിച്ചുകൊണ്ടിരിക്കുമ്പോഴും എന്റെ ചിന്തകൾ പഴയ നിമിഷങ്ങളിലേക്കാണ് പോയത്. ഹൻസിബയുടെ വീട്ടുകാർക്ക് എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ നടത്തിയ ആ ആദ്യത്തെ വീഡിയോ കോൾ. അന്ന് വീട്ടുകാരൊക്കെ ചുറ്റും ഉണ്ടായിരുന്നത് കൊണ്ട് "എന്നെ ഇഷ്ടമായോ?" എന്ന് മാത്രമേ എനിക്ക് ചോദിക്കാൻ കഴിഞ്ഞുള്ളൂ.
എന്നാൽ ഞങ്ങളുടെ ബന്ധം ശരിക്കും തുടങ്ങിയത് 'ഹായ്' മെസ്സേജിലൂടെയാണ്. വളയിടൽ
കഴിഞ്ഞതിന്റെ പിറ്റേദിവസം, ഒരു തിങ്കളാഴ്ചയായിരുന്നു അത്. ഓഫീസിൽ വലിയ തിരക്കില്ലാത്ത സമയം. ഒരു അപരിചിതമായ ഇന്ത്യൻ നമ്പറിൽ നിന്നും വാട്സാപ്പിൽ വന്ന ഒരു സന്ദേശം.
ഹൻസിബ: "ഹായ്..."
ജോലിക്കിടയിൽ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ ഞാൻ എടുത്തു നോക്കി. പർച്ചേസിംഗ് ഓർഡറുകൾ തയ്യാറാക്കുന്ന തിരക്കിനിടയിൽ നമ്പർ എനിക്ക് പരിചയമുള്ളതായിരുന്നില്ല.
ഞാൻ: "ഹായ്... ആരാണെന്ന് മനസ്സിലായില്ലല്ലോ?"
പതുക്കെ മറുപടി വന്നു.
ഹൻസിബ: "മനസ്സിലാവില്ല... ഇത് ഹൻസിബയാണ്."
പേര് കണ്ടതും എന്റെ ഉള്ളിൽ ഒരു ചെറിയ സന്തോഷം പടർന്നു. കുവൈറ്റിലെ തണുത്ത ഓഫീസിനുള്ളിൽ ഇരുന്നുകൊണ്ട് ഞാൻ
പതുക്കെ പുഞ്ചിരിച്ചു. വളയിടൽ ചടങ്ങൊക്കെ കഴിഞ്ഞ് അവൾ എന്നെ ഇങ്ങോട്ട് തേടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ഞാൻ: "ആഹാ... ഹൻസിബയായിരുന്നോ! നമ്പർ എവിടുന്ന് കിട്ടി? വീട്ടിൽ എല്ലാവർക്കും സുഖമാണോ?"
ഹൻസിബ: "ഉമ്മയുടെ ഫോണിൽ നിന്ന് എടുത്തതാ... ഇവിടെ എല്ലാവർക്കും സുഖം. അവിടെ എങ്ങനെയുണ്ട്? തിരക്കിലാണോ?"
ഞാൻ: "കുറച്ച് തിരക്കൊക്കെ ഉണ്ടെങ്കിലും ഇപ്പോൾ വലിയ
💬 Comments
View all comments