Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
കേശഭാരം രാകാറ്റിൽ ഇളകിയാടി. അവൾ അരയ്ക്കു മുകളിൽ പകുതിയോളം, ജനലിനു പുറത്താണ്. ഈശ്വര ഈ പെണ്ണ് അവിടന്നങ്ങാൻ വീണാലോ. ഞാൻ വേഗം അവളെ സമാധാനിപ്പിക്കാൻ കൈ ഉയർത്തിക്കാട്ടി പറഞ്ഞു,
: ഒന്നും പേടിക്കണ്ട ഞാൻ ചെറിയ ഒരു സ്‌കിൽ ഇട്ടതാണ്. എനിക്കിതൊക്കെ പുല്ലാണ്.
അവൾ പോയില്ല, ഞാൻ പറഞ്ഞതു വിശ്വസിച്ചും ഇല്ല. ഞാൻ മുഖത്തെ പുല്ലും, മണ്ണും തുടച്ചു മതിലുംചാടി കാറിനടുത്തേക്ക് നടന്നു.
കാർ മുന്നോട്ടു പോകുമ്പോൾ റിയർവ്യൂ കണ്ണാടിയിൽ നോക്കി, അവൾ അനങ്ങാതെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു മിഴിപോലും ചിമ്മാതെ,
“ഒബ്ജെക്ട്സ് ഷോൺ ഇൻ ദി മിററർ, ആർ ക്ലോസ്സർ ദാൻ ദേ അപ്പിയർ.” (കണ്ണാടിയിൽ കാണുന്ന വസ്തുക്കൾ, നിങ്ങൾ കാണുന്നതിലും വളരെയടുത്താണ്)
കണ്ണാടിയിൽ അവളോട് ചേർത്തെഴുതിയ വാചകം ഞാൻ വായിച്ചു….
*****************************
ഇന്നലെ കട്ടിലിൽ ആണ് കിടന്നതു, ചിന്തകളെ വകഞ്ഞുമാറ്റി കടന്നുവന്ന ഉറക്കം ഉഗ്രരൂപിയായിരുന്നു, അതുകൊണ്ടു തന്നെ രാവിലെ പതിവിലും കൂടുതൽ ഉന്മേഷം തോന്നി, ജീവിതത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ.
‘അവളെ ഒന്ന് കാണണം’, ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത് അതാണ്.
ചോറും, കുത്തിപൊടി മുളകിട്ടപയറുപ്പേരിയും, ഉള്ളിത്തിയ്യലും, പച്ചമാങ്ങയിൽ ഉപ്പും മുളകും വെളിച്ചെണ്ണയും ഒഴിച്ച് തിരുമ്മിയ അച്ചാറും കൂട്ടി പൊതിച്ചോറ് കെട്ടി, ഞാൻ ഗണേശപുറത്തേക്കുള്ള ബസ്സുപിടിച്ചു. ഉള്ളിത്തിയ്യൽ ലീക്കാവണ്ട എന്ന് വച്ച് ചാടിയിറങ്ങിയില്ല. അത് കണ്ടു ഇന്നലെ അതെ സമയത്തു, അതെ സ്ഥലത്തു നിന്നവർ തീർന്നട നിൻറെ കഴപ്പ് എന്ന രീതിയിൽ നോക്കുന്നുണ്ട്.
അവളുടെ സ്നേഹിതൻ ആയിരിക്കുക എന്നതിനപ്പുറം ഇതിലൊന്നും തന്നെയില്ല, എനിക്കതറിയാം, അതിനു മുകളിലേക്ക് എനിക്ക് എന്തെങ്കിലും തോന്നിയാൽ തന്നെ, അതസംഭവ്യമാണ്, മനോഹരമായ ഈ ചന്ദ്രമാസത്തിനപുറം എനിക്കവളെ ദയനീയമായി നഷ്ടപ്പെടും. അർഹിക്കുന്നതിലധികം വേദന ജീവിതത്തിൽ വിലകൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല. അല്ലെങ്കിൽ തന്നെ ശ്രീറാമും ഞാനും തമ്മിൽ, ഒരു അജഗജാന്തരം തന്നെ ഉണ്ട്, തെളിച്ചു പറഞ്ഞാൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം. അതിൽ താരതമ്യത്തിൻറെ ആവശ്യകത തന്നെയില്ല.
അരമതിലിലേക്കു പോയില്ല, ഇത്ര നേരത്തെയും, അവിടെ മാത്രം നല്ലതിരക്കുണ്ട്, എന്തൊരു സമയനിഷ്ഠയുള്ള പിള്ളേര്, മൈരോള്.
*************************
(ചായക്കട സീൻ…)
ആരംഭശൂരൻ കോലുമ്മകയറുംന്നു പറയുന്ന പോലെ ഇത്ര നേരത്തെ
💬 Comments
View all comments