Chapter Title : മീനാക്ഷി കല്യാണം 5 [നരഭോജി]
എഴുത്ത് രുചിച്ച് നോക്കി നല്ല രുചി. ഉരുളകിഴങ്ങ് സ്‌റ്റുവും, അവിയലും, സാമ്പാറും, പാവക്ക പച്ചക്കരിഞ്ഞ് മുളകിട്ട് വറുത്തതും, വറ്റൽ മുളകിട്ടരച്ച ചമ്മന്തിയും എല്ലാം ഒന്നിനൊന്ന് മെച്ചം. അടുത്ത് തന്നെ നല്ല ആവി പറക്കുന്ന ചെമ്പാവരി ചോറുമുണ്ട്. ഇവളു കൊളാവല്ലോ, എൻ്റെ കൂടെ കൂടി വളരെ മെച്ചപ്പെട്ടു.
ദിൽബറിന് നല്ല വായറ് ഭാഗ്യമുണ്ട്. ഇല്ലെങ്കിൽ വല്ല കട്ടൻചായയും ഇട്ട് കുടിച്ച് സന്തോഷമായി പോണ പയ്യനാ. ഇന്ന് സദ്യയാണ്. തലകറങ്ങി വീഴാവോ, ഇതൊക്കെ കണ്ടിട്ടു.
ഞാൻ അവൾക്കരികിൽ കസേരയിൽ ഇരുന്ന് മേശയിൽ കൈകുത്തി അതിൽ തലതാങ്ങിയിരുന്ന് അവളെ നോക്കി. നല്ലോണം ബുദ്ധിമുട്ടിയിട്ടുണ്ട് പാവം. ഞാൻ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന കുറുന്നിര മാടിയൊതുക്കി ആ കാതിന് പിന്നിലായി വച്ചു. അവൾ ഉണർന്ന് എൻ്റെ മുഖത്തേക്ക് നോക്കി ചുണ്ട് പിളർത്തി പരിഭവം കാണിച്ചു. ഞാൻ അവളുടെ ശിരസ്സിൽ തലോടികൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു. അവളുടെ സങ്കടം പൊട്ടിയൊഴുകി, എൻ്റെ ഷർട്ട് വലിച്ചടുപ്പിച്ച് തോളിൽ തലചായ്ച്ച് കരഞ്ഞ് കൊണ്ടിരുന്നു.
അവളൊന്നടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
“രാവിലെ പെട്ടന്ന് അവൻ കേറി വന്ന് അങ്ങനെയെല്ലാം ചെയ്തപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു അതാണ്, എനിക്കറിഞ്ഞൂടെ നിന്നെ.”
അവൾ തലയുയർത്തി ഈറൻ ഉണങ്ങാത്ത ആ കരിങ്കൂവള പൂക്കൾ എന്നെ നോക്കി വിടർത്തി. ഞാൻ ചിരിച്ച് കൊണ്ട് അവയൊപ്പി.
“ഞാൻ പണ്ട് പറഞ്ഞിരുന്നതാ,.. അവനോട്, ഉണ്ണിയേട്ടനെ അറിയാത്ത കാലത്ത് പറഞ്ഞതാ, എന്നെ താലികെട്ടിയ അന്ന്. അപ്പൊ അവൻ ഇവിടെ ഉണ്ടായിരുന്നില്ല. വരുമ്പൊ വന്ന് പറയാന്ന് പറഞ്ഞു. ഞാനത് പിന്നെ വിട്ട്പോയി. അവനതിപ്പോഴാണ് വന്ന് പറഞ്ഞത്. പ്രേമോം ഇല്ല്യാ ഒരു മണ്ണാംങ്കട്ടിയുമില്ല. എന്നോട് ക്ഷമിക്കില്ലെ. ഇങ്ങനെ വിഷമിപ്പിച്ചതിന്.”
“എനിക്കറിയാരുന്നു” ഞാൻ അതുമാത്രം പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു.
“ പക്ഷെ എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ണിയേട്ടനോട് പറയാൻ ഉണ്ട്. വൈകീട്ട് നമുക്ക് എങ്ങോടെങ്കിലും പുറത്ത് പോകാം.”
“എനിക്കും കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് വൈകിട്ടാവട്ടെ, നീ മദ്രാസിൽ വന്നിട്ട് ഇത്ര നാളായിട്ടും, നാടോടിക്കാറ്റിൽ ദാസസും വിജയനും കപ്പലിറങ്ങിയ ബെസ്സൻനഗർ ബീച്ച് കണ്ടിട്ടില്ലാലോ. ഇന്ന് അങ്ങോട്ട് പോകാം.”
അവളെരു സന്തോഷമില്ലാതെ മൂളി, പാത്രം എടുത്ത്,
💬 Comments
View all comments