Chapter Title : മേരിയുടെ രവിമോൻ [ഋഷി]
ആമുഖമായി പറയട്ടെ. ഓണാശംസകൾ. പിന്നെ... ഓണത്തിനായി പുതിയ സൈറ്റിലേക്ക് ഒരു കുഞ്ഞിക്കഥ കുത്തിക്കുറിച്ചതാണ്... വലിയ പ്രതീക്ഷയൊന്നും വേണ്ട.
നിങ്ങളുടെ ഋഷി
നിനച്ചിരിക്കാതെയാണ് മഴ പെയ്തത്. തോരാത്ത മഴ. ഏപ്രിലിൻ്റെ പുഴുക്കത്തിൽ വിയർത്തൊലിച്ച രവി പെട്ടെന്ന് സൈക്കിളൊതുക്കി സെക്കൻ്റ് ഹാൻഡ് പുസ്തകങ്ങൾ വില്ക്കുന്ന സ്റ്റാളിൻ്റെ താഴെക്കേറി നിന്നു. എന്തൊരു മഴയാണ്. പത്തു മിനിറ്റിനുള്ളിൽ ചൂടാകെ നിരത്തിലൂടെ കുതിച്ചൊഴുകി ഡ്രെയിനേജിൽ ചെന്നു ലയിക്കുന്ന വെള്ളപ്പാച്ചിലിനൊപ്പം ഒഴുകിപ്പോയപോലെ! ചുറ്റിയടിച്ച കാറ്റിലെ ഈർപ്പവും തണുത്തിരുന്നു. അവനൊന്നു കിടുത്തു. മഴ മെല്ലെ നേർത്തു.. ഇനിയും കനത്താലോ? മേരിയാൻ്റി! അവൻ പോക്കറ്റിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു കരുതിയിരുന്ന ഫ്ലോപ്പി ഡിസ്ക്കിൽ തിരുപ്പിടിച്ചു..
ഊടുവഴികളിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ ഈറൻ കാറ്റവൻ്റെ വിയർപ്പൊപ്പി. ബീഎസ്സീ ഫൈനലിയറിലാണെന്ന് കണ്ടാപ്പറയില്ലെന്ന് അവനറിയാം. അഞ്ചടി മൂന്നിഞ്ചുയരം. മെലിഞ്ഞ ശരീരം. സൈക്കിളിൽ, നിന്നു ചവിട്ടണം നേരാം വണ്ണം മുന്നോട്ടു പോണമെങ്കിൽ! വിശാലമായ തെങ്ങിൻതോപ്പിൻ്റെയതിര് പുന്നമടക്കായലാണ്. മഴ പെയ്ത് ഊടുവഴി ഇത്തിരി വഴുക്കുന്നുണ്ട്. രണ്ടുവട്ടം സൈക്കിൾ പാളി. ഗതികേടിന് മഴ പിന്നെയും തുടങ്ങി....
നല്ല പരിചയമുള്ള വഴിയാണ്. രണ്ടു കൊല്ലം മുൻപു വരെ രവിയും അച്ഛനും താമസിച്ചിരുന്നത് ഈ വഴിയോരത്തു തന്നെയായിരുന്നു. കഷ്ട്ടി ഒരു കിലോമീറ്ററിനപ്പുറം. ദൂരെ ആ പടിപ്പുര കണ്ടതും അവൻ്റെ ചങ്കിടിപ്പു കൂടി. സൈക്കിൾ സൈഡിലൊതുക്കിയതും പടിപ്പുര തുറന്നു.
മേരിയാൻ്റി! ഉയരമുള്ള കൊഴുത്ത സുന്ദരി. ആ വലിയ കണ്ണുകൾ അവനെ തഴുകി.
എന്തൊരുയരമാണ്. അഞ്ചടി ഒൻപതിഞ്ചെങ്കിലും വരും. നാൽപ്പത്തിമൂന്ന് വയസ്സായി, ഭർത്താവ് മരിച്ചിട്ട് എട്ടു വർഷം. ഒറ്റയ്ക്ക് വീട് നോക്കാനും മക്കളെ വളർത്താനുമൊക്കെ നേരത്തെ ശീലിച്ചതുകൊണ്ട്, അതിന്റെയെല്ലാം ഒരു പക്വതയും എന്നാൽ തളരാത്ത ചിരിയുമൊക്കെ
💬 Comments
View all comments