Chapter Title : നാല് ചുമരുകൾ [പവിത്രൻ]
എന്താ ഈ നോക്കുന്നേ? "
"എന്റെ ബാഗ് എവിടെ? "
"അലമാരയിലുണ്ട്. ഇപ്പോളെന്തിനാ നിനക്ക് ബാഗ്? "
"നിയതൊന്ന് എടുത്തോണ്ട് വാ.. അല്ലേൽ വേണ്ട ഞാൻ തന്നെ പോയി എടുത്തോളാം. "
നീണ്ട കാൽവയ്പുകളോടെ അവൻ മുറിയുടെ മൂലയിലേക്ക് നടന്നു. പാതി തുറന്നു കിടന്ന അലമാര തുറന്നു ബാഗിന്റെ ഓരോ അറകളിലേക്കും ചൂഴ്ന്നു നോക്കി. ബാഗിനുള്ളിൽ കടന്ന കൈ പുറത്തോട്ടു വന്നത് സിഗരറ്റിന്റെ ഗോൾഡൻ പാക്കെറ്റുമായാണ്. അതിൽ നിന്നൊരെണ്ണം എടുത്ത് കത്തിച്ചു കൊണ്ട് അവൻ വീണ്ടും അവളിരുന്ന കസേരയ്ക്കടുത്തേയ്ക് നടന്നു.
"ഭയങ്കര തണുപ്പ്. ഇപ്പോൾ കുറച്ചാശ്വാസം. "
അവളുടെ മുന്നിലേക്ക് വലിച്ചിട്ട മേശയിലേക്ക് ചാരി നിന്നുകൊണ്ട് അവൻ പുക ഉള്ളിലേക്കു വലിച്ചു.
"നിനക്കെല്ലാം തമാശയാണ്. "
വിരലുകൾ മടക്കി ശബ്ദമുണ്ടാക്കി കൊണ്ട് അവൾ പരിതപിച്ചു.അവളുടെ തലയിൽ അവന്റെ കൈകൾ തഴുകി. സിഗരറ്റിന്റെ മണം അവളുടെ മൂക്കിന്റെ കീഴെ ഒഴുകി നടന്നു. ആ ഗന്ധം അവൾ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി.
"ഞാൻ തമാശ പറഞ്ഞതല്ല. എനിക്ക് നിന്നെ നഷ്ടപെട്ടാലോ !"
ഇപ്പോളവൻ പറഞ്ഞത് തമാശയല്ലെന്നു അവന്റെ മുഖത്ത് നിന്നും വ്യക്തമാണ്.അത് അവളെ കൂടുതൽ കുഴക്കി .
"വിവേക് നിനക്കറിയാലോ എനിക്ക് നിന്നെ ജീവനാണെന്ന്. അതുപോലെ അവനെയും. ആര് പോയാലും നഷ്ടം എനിക്കല്ലെടാ. "
അവന്റെ കൈകൾ ചുണ്ടിലേക്കവൾ അടുപ്പിച്ചു. ആ കൈകൾ പിന്നിലേക്ക് വലിഞ്ഞത് അവളെ ആശങ്കയിലാക്കി. മേശയിലേക് ചാരി നിന്ന അവന്റെ ചുണ്ടിലെ സിഗരറ്റ് എരിഞ്ഞു തീരാറായി. അതിനെ ചെരുപ്പിനടിയിൽ ഞെരിച്ചു കൊണ്ട് അവൻ നിവർന്നു നിന്നു.
"നിനക്ക് ഈ മേശ ഓർമ്മയുണ്ടോ? "
ആ മേശയുടെ വശങ്ങളിലൂടെ കൈയോടിച്ചു കൊണ്ട് അവൻ ചോദിച്ചു. ആ ചോദ്യം നാലഞ്ചു വർഷം പിന്നിലേക്കവളെ വലിച്ചിട്ടു.
"നീ എന്താ ഒരു ബന്ധവുമില്ലാതെ സംസാരിക്കുന്നെ? "
അവന്റെ കണ്ണിലേക്കു നോക്കാനുള്ള ധൈര്യം അവൾക്കപ്പോൾ ഇല്ലായിരുന്നു.
"ആര് പറഞ്ഞു ഒരു ബന്ധവുമൊല്ലെന്നു. നമ്മളുടെ ബന്ധങ്ങളൊക്കെ തുടങ്ങിയത് അവിടെ നിന്നല്ലേ. നിന്നെ ഞാൻ ആദ്യമായി തൊട്ടത്.. "
"ആരെ ബോധിപ്പിക്കാനാ അതിപ്പോൾ പറയുന്നേ.. "
അവന്റെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ടവൾ ചൊടിച്ചു.
അത് പറയുമ്പോൾ അവളുടെ
💬 Comments
View all comments