നഗരവാരുതിയിൽ അർച്ചന [Renu Ki Ka]
നഗരവാരുതിയിൽ അർച്ചന
Nagaravaruthiyil Archana | Author : Renu Ki Ka
ആലപ്പുഴ എക്സ്പ്രസ്സ് സ്ലീപ്പർ കോച്ചിൽ കിഷോറിന്റെ തോളിൽ ചാരി ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ അർച്ചനയുടെ കണ്ണിൽ ഒരു പ്രതീക്ഷയുടെ തീനാളങ്ങൾ ആയിരുന്നു. രാത്രിയുടെ നിലാ വെളിച്ചം. അവളുടെ മുഖത്ത് ഏറ്റവും വിലമതിക്കുന്ന നിധിയുമായി പോവുന്ന ഒരാളുടെ വിജയഭാവം. ഒപ്പം സ്വപ്നം കണ്ട് ജീവിതം, ജീവിച്ചു തുടങ്ങാൻ വെമ്പൽ കൊള്ളുന്ന മനസ്സും.
"അച്ചു....."
നീളമേറിയ അവളുടെ മുടി കൊതികൊണ്ട് അവൻ അവളെ വിളിച്ചു. അവൾ പ്രണയപുത്സരം അവനെ നോക്കി.
"എന്താ കിച്ചുവേട്ടാ....?"
"നി ഇപ്പോഴും വീട്ടിലെ കാര്യം ഓർത്ത് ഇരിക്കാണോ.....?"
"ഏയ്, ഞാൻ നമ്മളെ പറ്റി ഓർക്കായിരുന്നു. നമ്മൾ സ്വപ്നം കണ്ട ജീവിതം. അത് മാത്രമേ എനിക്ക് ഇപ്പോൾ ഓർക്കാൻ ഉള്ളു....."
"ഹ്മ്മ്, കയ്യിൽ ഉള്ളതൊക്കെ നുള്ളിപെറുകിയ പൊന്നേക്കുന്നെ, എന്താവുമോ എന്തോ....?"
"രാഹുൽ ഏട്ടൻ ഇല്ലേ അവിടെ. ആള് സഹായിക്കില്ലേ....?"
"അഹ് അവനാണ് ഒരേയൊരു പ്രതീക്ഷ....."
"എല്ലാം ശെരിയാവും കിച്ചുവേട്ടാ, ടെൻഷൻ അടിക്കണ്ട കേട്ടോ....."
അവൾ അവനെ കെട്ടിപിടിച്ചുകൊണ്ട് അവന്റെ ശരീരത്തിൽ ചേർന്ന് കിടന്നു. അവളെ ചേർത്ത് പിടിച്ച് അവനും ഇരുന്നു.
പാലക്കാട്-ത്രിശൂർ അതിർത്തിയിൽ ആയിരുന്നു അർച്ചനയുടെയും കിഷോറിന്റെയും നാട്. അവിടെ നിന്ന് ഇപ്പോൾ എറണാകുളത്തേക്കുള്ള ട്രെയിനിൽ ഈ സമയം അവർ ഇരിക്കുന്നതിന്റെ കാരണം ഒന്നേയുള്ളു. പ്രണയം.
അത്യാവശ്യം ഉൾ ഗ്രാമം ആയിരുന്നു അവരുടെ. കിഷോറും അർച്ചനയും സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഇഷ്ടത്തിൽ ആണ്. ദിവ്യമായ പ്രണയം. കിഷോർ എറണാകുളത്ത് എഞ്ചിനീയറിംഗ് കഴിഞ്ഞ് പുറത്ത് ജോലിക്ക് പോവാതെ നാട്ടിൽ അച്ഛന്റെ പലചരക്ക് കടയിൽ സഹായത്തിന് നിന്നു. അർച്ചന ആ സമയം അർച്ചന ഡിഗ്രി കഴിയാറായിരുന്നു. അവളുടെ വീട്ടിൽ കല്യാണം നോക്കിതുടങ്ങിയ സമയത്ത് കിഷോറിന് അവളുടെ വീട്ടിൽ ചെന്ന് അവരുടെ ഇഷ്ടം പറയാൻ മടിയായിരുന്നു. അതിന് കാരണം അർച്ചയുടെ വീട്ടുകാർ അവനെക്കാളും ഉയർന്ന ജാതിക്കാർ ആയിരുന്നു.നാട്ട് പ്രതേശങ്ങളിൽ ഇപ്പോഴും നിലനിക്കുന്ന ജാതിവെറി അവരുടെ പ്രണയബന്ധത്തിലും ഒരു വിലങ്ങ് തടിയായിരുന്നു.
ഒടുക്കം ഒരു ആലോചന അവൾക്ക് ഉറപ്പിച്ച അവസ്ഥ വന്നപ്പോൾ വേറെ വഴി ഇല്ലാതെ അവർ ഒളിച്ചോടാൻ തീരുമാനിച്ചു. രാത്രി തന്നെ അവർ എറണാകുളത്തേക്ക് വണ്ടി കേറി.
ഓരോ സ്റ്റേഷനുകളും പിന്നിടുമ്പോൾ, അർച്ചന തന്റെ പഴയ ലോകത്തെ പിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. വെളുപ്പിന് മൂന്ന് മണിയോടെ എറണാകുളം സൗത്ത് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ അവർ കാലുകുത്തി. ഉറക്കച്ചടവുള്ള ആ നഗരം അവരെ ഒരു ഗൂഢസ്മിതത്തോടെ സ്വീകരിച്ചു.
കിഷോറിന്റെ സുഹൃത്ത് രാഹുൽ അവർക്കായി കാക്കനാട് ഒരു ചെറിയ ഫ്ലാറ്റ് ശരിയാക്കിയിരുന്നു. നഗരത്തിലെ ജീവിതം അവർ കരുതിയതിലും ചെലവേറിയതായിരുന്നു. കയ്യിലുണ്ടായിരുന്ന പണം പതുക്കെ തീരാൻ തുടങ്ങിയപ്പോൾ രണ്ടുപേർക്കും ജോലി കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായി.
രാഹുൽ ജോലി ചെയ്യുന്ന വലിയ ഐടി കമ്പനിയിൽ തന്നെ രണ്ട് ഒഴിവുകൾ വന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്—ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർ വിവാഹിതരാകാൻ പാടില്ല.
"അച്ചു, നമ്മൾ അവിടെ ചെന്ന് കല്യാണം കഴിഞ്ഞവരാണെന്ന് പറയണ്ട. ജസ്റ്റ് ഫ്രണ്ട്‌സ് ആണെന്നോ അല്ലെങ്കിൽ റിലേറ്റീവ്‌സ് ആണെന്നോ പറയാം.
💬 Comments
View all comments