Chapter Title : നീലത്താമര [ഉർവശി മനോജ്]
നിലയിൽ ഈ ന്യൂസ് ചെയ്യാൻ എന്നെ അനുവദിക്കണം എന്നോടൊപ്പം നിൽക്കണം "
"മീനാക്ഷി .... ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ നമുക്ക് ഇപ്പോൾ തന്നെയുണ്ട് , വെറുതെ വയ്യാവേലി പിടിച്ച് തലയിൽ വയ്ക്കേണ്ട കാര്യമുണ്ടോ ?"
"വിശാഖ് .... എന്നോടൊപ്പം വരാൻ സാധിക്കുമെങ്കിൽ വരൂ .. അല്ലെങ്കിൽ എന്നെ പോകാൻ മാത്രം അനുവദിച്ചാൽ മതി ഞാൻ പൊയ്ക്കോട്ടെ ആ സ്ഥലത്തേക്ക് "
സ്വന്തം ഭർത്താവിനോട് അനുവാദം ചോദിക്കുന്ന ഭാര്യയെ പോലെ അവൾ എന്നോട് അപേക്ഷിച്ചു.
"പോകണം എന്നാണ് നിന്റെ ആഗ്രഹമെങ്കിൽ പോകാം .. പക്ഷേ അത് നീ ഒറ്റയ്ക്ക് ആയിരിക്കില്ല ഞാനും ഉണ്ടാകും നിന്റെ കൂടെ "
മീനാക്ഷിയോട് ഞാൻ അത് പറഞ്ഞപ്പോൾ നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുകളിൽ പ്രത്യാശയുടെ പൂത്തിരികൾ കത്തുന്നത് ഞാൻ കണ്ടു. അവളെ ഒന്ന് ചേർത്തു നിർത്താൻ ആ തുടുത്ത കവിളിൽ ഒരു ഉമ്മ നൽകാൻ മനസ്സ് ആഗ്രഹിച്ചു.
പെട്ടെന്ന് മീനാക്ഷി പറഞ്ഞു ,
"സമയം ഇപ്പോൾ രണ്ടു മണി കഴിഞ്ഞു വിശാഖ് കിടന്നോളൂ .. ഞാൻ നാളെ അതിരാവിലെ ചാനലിൽ പോയി ചീഫ് എഡിറ്ററിന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞ് ക്യാമറയും എടുത്തു കൊണ്ടു വരാം. നമുക്ക് ഇവിടെ നിന്നും ഒരു പത്തു മണിയാകുമ്പോൾ ഇറങ്ങിയെങ്കിലെ രാത്രിയിൽ അധികം ഇരുട്ടും മുൻപ് തുളുനാട്ടിൽ എത്തുകയുള്ളൂ "
"ഓകെ .. നമ്മൾ എങ്ങനെയാണ് പോകുന്നത് ചാനലിൽ നിന്നും കാർ ഉണ്ടാകുമോ ?" ഞാൻ ചോദിച്ചു
"ഹേയ് .. ചാനലിലെ കാറിൽ പോയാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും മാത്രമല്ല ചാനലിൽ ഉള്ള മറ്റ് ആൾക്കാരും കാര്യം അറിയുവാൻ വഴിയുണ്ട് . അതുകൊണ്ട് നമുക്ക് ബൈക്കിൽ പോകാം "
"ഏത് ബൈക്കിൽ .....?"
എന്ന് ഞാൻ ചോദിച്ചപ്പോഴേക്കും മീനാക്ഷി ഒരു താക്കോൽ എനിക്ക് നേരെ നീട്ടി. എന്നിട്ട് കാർ പോർച്ചിൽ ഒരു മൂലയ്ക്ക് ആയി വച്ചിരിക്കുന്ന ബൈക്കിലേക്ക് അവൾ നോക്കി. ആ ബൈക്ക് അവളുടെ മരിച്ചു പോയ ഭർത്താവിന്റെത് ആയിരുന്നു. ഇനി ഒരിക്കലും ആ മനുഷ്യന്റെ ഓർമ്മ പോലും ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വരരുത് എന്ന് ആഗ്രഹിച്ചപ്പോൾ ബൈക്കിന്റെ രൂപത്തിൽ ആ
💬 Comments
View all comments