നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
നിധിയുടെ കാവൽക്കാരൻ 14
Nidhiyude Kaavalkkaran Part 14 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

ശരീരം വായുവിൽ തൂങ്ങിയാടിയപ്പോൾ നെഞ്ചിൽ ഒരു നിമിഷം ശ്വാസം തടഞ്ഞു. കയറിൽ ഉരഞ്ഞ് കൈപ്പത്തി നീറുന്നുണ്ടായിരുന്നെങ്കിലും, ആ വേദനയേക്കാൾ വലിയൊരു ഭയം എന്റെ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു.
റോസും കൃതികയും...!
വേഗത്തിൽ... കഴിയുന്നത്ര വേഗത്തിൽ ഞാൻ താഴേക്ക് ഊർന്നിറങ്ങി. ഒടുവിൽ കാലുകൾ തറയിൽ തൊട്ടപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.
എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കുമ്പോഴാണ് ചുമരോട് ചേർത്ത് ചാരിവെച്ചിരിക്കുന്ന സൈക്കിൾ എന്റെ ശ്രദ്ധയിൽപ്പെട്ടത്.
രണ്ടാമതൊന്ന് ആലോചിച്ചില്ല.
ആരെങ്കിലും കേൾക്കുമോ എന്ന ഭയത്താൽ, ശ്വാസമടക്കിപ്പിടിച്ച് ഞാനത് മെല്ലെ ഉരുട്ടി ഗേറ്റിന് പുറത്തെത്തിച്ചു.
പിന്നെ സീറ്റിലേക്ക് ചാടിക്കയറി, സർവ്വ ശക്തിയുമെടുത്ത് പെഡൽ ചവിട്ടി മുന്നിലെ ഇരുട്ടിലേക്ക് കുതിച്ചു...
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈക്കിളിന്റെ ടയറുകൾ റോഡിലൂടെ പാഞ്ഞു.
തണുത്ത കാറ്റ് മുഖത്തടിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഞാൻ പെഡലുകൾ ആഞ്ഞുചവിട്ടി.
ആകാശത്ത് തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രൻ എനിക്ക് വഴികാട്ടിയായി കൂടെയുണ്ടായിരുന്നു.
മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന ആ നിലാവെളിച്ചം ടാറിട്ട റോഡിൽ വെള്ളിവരകൾ തീർത്തു. ഇരുട്ടിലൂടെയുള്ള ആ യാത്രയിൽ എനിക്ക് വഴിതെളിക്കാൻ പ്രകൃതി തന്നെ വിളക്കും പിടിച്ച് നിൽക്കുന്നത് പോലെ...
പക്ഷേ, പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു നിഴൽ അനക്കം പോലെ തോന്നിയത്.
ആരോ എന്നെ പിന്തുടരുന്നുണ്ടോ...?
പാഞ്ഞുപോകുന്ന മരങ്ങൾക്കിടയിലൂടെ എന്തോ ഒന്ന് എന്റെ ഒപ്പം ഓടിയെത്തുന്നത് പോലെ... അതോ എന്റെ തോന്നലോ?
ഒരു നിമിഷം എന്റെ തൊണ്ട വരണ്ടു. തിരിഞ്ഞു നോക്കാൻ ധൈര്യം വന്നില്ല. ആ തോന്നൽ ഉള്ളിൽ ഭയം നിറച്ചതും, കാലുകൾക്ക് തനിയെ വേഗത കൂടി.
ഞാൻ പല്ലുകൾ കടിച്ചുപിടിച്ചു. കിതപ്പ് വരുന്നുണ്ടായിരുന്നെങ്കിലും, സർവ്വ ശക്തിയുമെടുത്ത് ഞാൻ വീണ്ടും സൈക്കിൾ ആഞ്ഞുചവിട്ടി, മുന്നിലെ ഇരുട്ടിലേക്ക് കുതിച്ചുപാഞ്ഞു...
കുറച്ചു നിമിഷങ്ങൾ നീണ്ട ആ വെപ്രാളത്തിനൊടുവിൽ ഞാൻ മലയിലേക്കുള്ള ആ വഴിയുടെ മുന്നിലെത്തി.
ദൂരെ നിന്നുതന്നെ, ആ വഴിയുടെ മുന്നിൽ നിൽക്കുന്ന റോസിനെയും കൃതികയെയും ഞാൻ കണ്ടു.
അവരെ അവിടെ സുരക്ഷിതരായി കണ്ടതും എന്റെ ഉള്ളൊന്ന് തണുത്തു. സമാധാനത്തിന്റെ ഒരു വലിയ ആശ്വാസം എന്നിലേക്ക് ഇരച്ചുകയറി.
സൈക്കിൾ മര്യാദയ്ക്ക് നിർത്താനോ സ്റ്റാൻഡ് ഇടാനോ ഒന്നും ഞാൻ മെനക്കെട്ടില്ല. ഓടുന്ന വേഗതയിൽ തന്നെ സൈക്കിൾ റോഡിലേക്ക് മറിച്ചിട്ടിട്ട്, ഒരു ഭ്രാന്തനെപ്പോലെ ഞാൻ അവരുടെ അടുത്തേക്ക് പാഞ്ഞു.
എന്നെ കണ്ടതും വഴിയരികിലെ പാറപ്പുറത്ത് ഇരുന്നിരുന്ന കൃതിക "ദേവാ..." എന്നും വിളിച്ച് ചാടി എഴുന്നേറ്റു.
മുഖത്താണെങ്കിൽ ലോകം പിടിച്ചടക്കിയ സന്തോഷം.
എന്റെ കിതപ്പും വെപ്രാളവും കണ്ടിട്ട് അവൾക്ക് ഒരു കുലുക്കവുമില്ല. അവളുടെ ആ ചിരി കണ്ടപ്പോൾ എന്റെ സകല കണ്ട്രോളും പോയിരുന്നു....
ഇവളെ ഇന്ന് ഞാൻ...!😤
ചോദിക്കാനും പറയാനും
💬 Comments
View all comments