0%
Chapter 21

നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]
Author : കാവൽക്കാരൻ | Read All Parts | 👁 2.2K |

നിധിയുടെ കാവൽക്കാരൻ 21

Nidhiyude Kaavalkkaran Part 21 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


q TKJw QI

തലച്ചോറിലെ ചോദ്യങ്ങൾക്ക് തൽക്കാലം അവധി നൽകി, ഞങ്ങൾ വേഗം കുളി അവസാനിപ്പിച്ചു.

തണുത്ത വെള്ളം ശരീരത്തിലെ ചൂട് കുറച്ചെങ്കിലും, ഉള്ളിലെ ആകാംക്ഷയുടേയും അമ്പരപ്പിന്റെയും തീ അണക്കാൻ അതിന് കഴിഞ്ഞിരുന്നില്ല.

ശരീരത്തിലെ ഈറൻ മാറ്റി ഞങ്ങൾ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ മാറി. ആമി അവളുടെ നീല ജീൻസും വെള്ള ടോപ്പും, നിധി മഞ്ഞ കുർത്തിയും ലെഗ്ഗിൻസും ധരിച്ചു. ഞാൻ എന്റെ കറുത്ത ഷർട്ടും മുണ്ടും ഉടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുമ്പോൾ എന്റെ കൈകൾ അറിയാതെ കഴുത്തിലേക്ക് നീളുന്നുണ്ടായിരുന്നു. ഇല്ല...,അവിടെ ഒന്നുമില്ല...

"വാ ദേവാ... മതി ഒരുങ്ങിയത്...."

ആമി എന്റെ കൈപിടിച്ചു വലിച്ചു.

നിധിയെയും ആമിയെയും ഇരുവശത്തും ചേർത്തുപിടിച്ച് ആ വലിയ തടിഗോവണിപ്പടികൾ ഇറങ്ങുമ്പോൾ, വല്ലാത്തൊരു ഉത്തരവാദിത്തം എന്റെ ചുമലിൽ വന്നതുപോലെ തോന്നി. വിലമതിക്കാനാവാത്ത ഏതോ വലിയൊരു നിധിയുടെ കാവൽക്കാരനായതുപോലെയുള്ള ഒരു തോന്നൽ. എന്റെ ശരീരത്തിൽ പുതുതായി ഇരച്ചുകയറിയ ആ ഊർജ്ജം എനിക്ക് അവർക്ക് കാവലൊരുക്കാൻ കൂടുതൽ കരുത്ത് നൽകുന്നുണ്ടായിരുന്നു.

താഴത്തെ നിലയിലേക്ക് എത്തിയതും,പതിവ് പോലെ മുകളിലെ ആ നിഗൂഢമായ ശാന്തതയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് ഞങ്ങൾ കാലെടുത്തുവെച്ചത്.

ആ വലിയ വീട് അതിന്റെ പതിവ് പ്രഭാത തിരക്കുകളിലേക്ക് ഉണർന്നു കഴിഞ്ഞിരുന്നു.

ഡൈനിംഗ് ഹാളിൽ നിന്നും പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ശബ്ദവും, തിളച്ച സാമ്പാറിന്റെയും ദോശയുടെയും കൊതിപ്പിക്കുന്ന മണവും അവിടമാകെ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.

അവിടെ താമസിക്കുന്ന മറ്റു പെൺകുട്ടികളും ആളുകളും അവരവരുടെ രാവിലത്തെ തിരക്കുകളിലാണ്. ചിലർ കോളേജിലേക്കും ജോലിസ്ഥലത്തേക്കും പോകാനുള്ള തിടുക്കത്തിൽ ബാഗുകൾ തോളിലിട്ട് മുടി ചീകിക്കൊണ്ട് ഓടുന്നു. വേറെ ചിലർ ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന് ചൂട് കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ ഉറക്കച്ചടവോടെ സംസാരിച്ചും ചിരിച്ചും കൊണ്ടിരിക്കുന്നു.

അടുക്കളയുടെ ഭാഗത്തുനിന്നും കടുക് വറുക്കുന്ന ശബ്ദവും ജോലിക്കാരുടെ സംസാരവും കേൾക്കാം. മുറ്റത്ത് ആരോ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പോകുന്നതിന്റെ ഹോൺ ശബ്ദം മുഴങ്ങി. എല്ലാം കൊണ്ടും തിരക്കുപിടിച്ച, വളരെ സാധാരണമായ ഒരു പ്രഭാതം.

പക്ഷെ, ഈ സാധാരണത്വത്തിനിടയിലും എന്റെ കണ്ണുകൾ പരതിയത് അവളെയാണ്. ഈ ആൾക്കൂട്ടത്തിനിടയിൽ എവിടെയോ ആ മാനസയുടെ കാന്തക്കണ്ണുകൾ എന്നെ വീക്ഷിക്കുന്നുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

എന്ത് ചെയ്യണം, ആരോട് സംസാരിക്കണം എന്നറിയാതെ ഞാൻ ആ ഹാളിലെ വലിയൊരു സോഫയിലേക്ക് ചെന്നിരുന്നു. എന്റെ ഇരുവശത്തുമായി വന്നിരിക്കാൻ ആമിയും നിധിയും പാഞ്ഞെത്തിയതാണ്.

പക്ഷേ, അതിനുമുമ്പ് എവിടെനിന്നോ ദാവണിയുടുത്ത ഒരു പെണ്ണ് ഒരു കുട്ട നിറയെ പൂക്കളുമായി വന്ന് എന്റെ തൊട്ടടുത്ത്, എന്റെ ദേഹത്ത് മുറുമി എന്നോണം വന്നിരുന്നു.

അവൾക്കെന്നെ പണ്ടേ അറിയാവുന്നതുപോലെ മുഖത്തൊരു വല്ലാത്ത ചിരി. എന്നിട്ട് കൊഞ്ചിക്കൊണ്ട് തമിഴിൽ

💬 Comments

View all comments