0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

വഴുതിമാറി പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലേക്ക് പതിച്ചു!"""

മുറിയിലുണ്ടായിരുന്ന എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു. കൈലാസത്തിൽ നിന്നും ആ മഹാശക്തി നഷ്ടപ്പെട്ടുവെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു.

"നാഗമാണിക്യം കൈലാസത്തിൽ നിന്നും നഷ്ടപ്പെട്ടുവെന്ന സത്യം ഒരു കാട്ടുതീ പോലെ പ്രപഞ്ചമാകെ അലയടിച്ചു. പാതാളത്തിന്റെ ഇരുളിൽ ഉറങ്ങിക്കിടന്നിരുന്ന അസുരന്മാർ ഈ മഹാശക്തിയെക്കുറിച്ചറിഞ്ഞു. ആ മാണിക്യം സ്വന്തമാക്കുന്നവൻ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ അധിപനാകുമെന്നും, ദേവന്മാരെയും ത്രിമൂർത്തികളെയും പോലും കാൽക്കീഴിലിട്ട് ഭരിക്കാമെന്നും അവർ മനസ്സിലാക്കി. ആ വലിയ അത്യാഗ്രഹത്തിൽ നിന്നും പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയാനകമായ ഒരു മഹായുദ്ധത്തിന് അവിടെ തുടക്കമാവുകയായിരുന്നു!"

മാനസയുടെ കണ്ണുകൾ വിടർന്നു, അവരുടെ വാക്കുകളിലൂടെ ആ കൊടുംയുദ്ധം എന്റെ കണ്മുന്നിൽ തെളിയുന്നതുപോലെ എനിക്ക് തോന്നി.

"അസുരന്മാർ ആ ദിവ്യരത്നത്തെ തേടി സർവ്വസന്നാഹങ്ങളുമായി ഇറങ്ങി. അവർ പോകുന്ന വഴികളിലെല്ലാം സർവ്വനാശം വിതച്ചു. തങ്ങൾക്ക് മുന്നിൽ തടസ്സമായി നിന്ന എല്ലാവരെയും അവർ നിഷ്കരുണം ചുട്ടെരിച്ചു. പ്രപഞ്ചമാകെ കൊടുംചൂടിൽ എരിഞ്ഞു. എങ്ങും ചോരപ്പുഴയൊഴുകി, മരണത്തിന്റെ നിലവിളികൾ മാത്രം മുഴങ്ങിക്കേട്ടു. എന്നാൽ ഇതിനെല്ലാം അപ്പുറം ഭയാനകമായ മറ്റൊന്ന് കൂടി അവിടെ സംഭവിക്കുന്നുണ്ടായിരുന്നു... ഈ കൊടുംയുദ്ധവും അന്ധകാരവും അരങ്ങേറുമ്പോൾ, യുദ്ധഭൂമിയിലെ ആ വിപരീത ഊർജ്ജവും രക്തദാഹവും മുഴുവൻ വലിച്ചെടുത്ത് നാഗമാണിക്യം സ്വന്തം ശക്തി പതിന്മടങ്ങായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഒരു വശത്ത് അസുരന്മാരുടെ തീമഴ, മറുവശത്ത് നാഗമാണിക്യത്തിന്റെ നിയന്ത്രണം വിട്ടുള്ള ഊർജ്ജപ്രവാഹം... പ്രപഞ്ചം പൂർണ്ണമായും ഒരു അന്ധകാരത്തിലേക്ക് കൂപ്പുകുത്തി."

കാറ്റിന്റെ ഹൂങ്കാരത്തിനൊപ്പം മാനസയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലായി.

"തന്റെ സൃഷ്ടി തന്നെ പ്രപഞ്ചത്തിന്റെ സർവ്വനാശത്തിന് കാരണമാകുന്നത് കണ്ട പരമശിവൻ ഉഗ്രകോപിയായി. തപസ്സിൽ നിന്നുണർന്ന മഹാദേവൻ, അന്ധകാരത്തെ വകഞ്ഞുമാറ്റിക്കൊണ്ട് തന്റെ ദിവ്യായുധമായ ത്രിശൂലവുമെടുത്ത് ആ യുദ്ധഭൂമിയിലേക്ക് അവതരിച്ചു. കൊടുംശക്തിയോടെ ജ്വലിച്ചുനിൽക്കുന്ന ആ നാഗമാണിക്യത്തെ ശാന്തമാക്കാൻ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഭഗവാൻ തന്റെ സർവ്വശക്തിയുമെടുത്ത്... സാക്ഷാൽ പ്രപഞ്ചത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ട് തന്റെ ത്രിശൂലം കൊണ്ട് ആ നാഗമാണിക്യത്തിൽ ആഞ്ഞടിച്ചു!"

ജനാലയിലൂടെ ഭയാനകമായ ഒരു മിന്നൽ വെട്ടി, ശിവന്റെ ആ തൃശൂലപ്രഹരം എന്റെ മനസ്സിൽ വലിയൊരു സ്ഫോടനമായി മുഴങ്ങി.

"ആകാശവും ഭൂമിയും കുലുങ്ങിയ വലിയൊരു സ്ഫോടനമായിരുന്നു അവിടെ നടന്നത്! ശിവ ഭഗവാന്റെ ത്രിശൂലമേറ്റ ആ നാഗമാണിക്യത്തിൽ നിന്നും

💬 Comments

View all comments