Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
തോന്നി.
"അസുരന്മാർ ആ ദിവ്യരത്നത്തെ തേടി സർവ്വസന്നാഹങ്ങളുമായി ഇറങ്ങി. അവർ പോകുന്ന വഴികളിലെല്ലാം സർവ്വനാശം വിതച്ചു. തങ്ങൾക്ക് മുന്നിൽ തടസ്സമായി നിന്ന എല്ലാവരെയും അവർ നിഷ്കരുണം ചുട്ടെരിച്ചു. പ്രപഞ്ചമാകെ കൊടുംചൂടിൽ എരിഞ്ഞു. എങ്ങും ചോരപ്പുഴയൊഴുകി, മരണത്തിന്റെ നിലവിളികൾ മാത്രം മുഴങ്ങിക്കേട്ടു. എന്നാൽ ഇതിനെല്ലാം അപ്പുറം ഭയാനകമായ മറ്റൊന്ന് കൂടി അവിടെ സംഭവിക്കുന്നുണ്ടായിരുന്നു... ഈ കൊടുംയുദ്ധവും അന്ധകാരവും അരങ്ങേറുമ്പോൾ, യുദ്ധഭൂമിയിലെ ആ വിപരീത ഊർജ്ജവും രക്തദാഹവും മുഴുവൻ വലിച്ചെടുത്ത് നാഗമാണിക്യം സ്വന്തം ശക്തി പതിന്മടങ്ങായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഒരു വശത്ത് അസുരന്മാരുടെ തീമഴ, മറുവശത്ത് നാഗമാണിക്യത്തിന്റെ നിയന്ത്രണം വിട്ടുള്ള ഊർജ്ജപ്രവാഹം... പ്രപഞ്ചം പൂർണ്ണമായും ഒരു അന്ധകാരത്തിലേക്ക് കൂപ്പുകുത്തി."
കാറ്റിന്റെ ഹൂങ്കാരത്തിനൊപ്പം മാനസയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലായി.
"തന്റെ സൃഷ്ടി തന്നെ പ്രപഞ്ചത്തിന്റെ സർവ്വനാശത്തിന് കാരണമാകുന്നത് കണ്ട പരമശിവൻ ഉഗ്രകോപിയായി. തപസ്സിൽ നിന്നുണർന്ന മഹാദേവൻ, അന്ധകാരത്തെ വകഞ്ഞുമാറ്റിക്കൊണ്ട് തന്റെ ദിവ്യായുധമായ ത്രിശൂലവുമെടുത്ത് ആ യുദ്ധഭൂമിയിലേക്ക് അവതരിച്ചു. കൊടുംശക്തിയോടെ ജ്വലിച്ചുനിൽക്കുന്ന ആ നാഗമാണിക്യത്തെ ശാന്തമാക്കാൻ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഭഗവാൻ തന്റെ സർവ്വശക്തിയുമെടുത്ത്... സാക്ഷാൽ പ്രപഞ്ചത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ട് തന്റെ ത്രിശൂലം കൊണ്ട് ആ നാഗമാണിക്യത്തിൽ ആഞ്ഞടിച്ചു!"
ജനാലയിലൂടെ ഭയാനകമായ ഒരു മിന്നൽ വെട്ടി, ശിവന്റെ ആ തൃശൂലപ്രഹരം എന്റെ മനസ്സിൽ വലിയൊരു സ്ഫോടനമായി മുഴങ്ങി.
"ആകാശവും ഭൂമിയും കുലുങ്ങിയ വലിയൊരു സ്ഫോടനമായിരുന്നു അവിടെ നടന്നത്! ശിവ ഭഗവാന്റെ ത്രിശൂലമേറ്റ ആ നാഗമാണിക്യത്തിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശധാര പുറത്തുവന്നു. ആ ഒറ്റയടിക്ക് ഭഗവാൻ ആ മാണിക്യത്തെ ഇല്ലാതാക്കുകയല്ല ചെയ്തത്, മറിച്ച് അതിന്റെ അനിയന്ത്രിതമായ ശക്തിയെ വിഭജിക്കുകയായിരുന്നു.
നാഗമാണിക്യത്തിന്റെ ഉള്ളറകളിൽ നിന്നും, ആ ത്രിശൂലത്തിന്റെ ആഘാതത്തിൽ... അതിതീവ്രവും അമൂല്യവുമായ വേറെ മൂന്ന് കൊടും രത്നങ്ങൾക്ക് അവിടെ രൂപംകൊണ്ടു! ആ മാണിക്യത്തിന്റെ അതിരില്ലാത്ത ഊർജ്ജത്തെ ഭഗവാൻ മൂന്നായി പകുത്തു മാറ്റുകയായിരുന്നു."
മാനസ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.
"ആ മൂന്ന് പുതിയ
💬 Comments
View all comments