0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

നീതിയുടെയും ധർമ്മത്തിന്റെയും കാവൽക്കാരിയായിരുന്നു നീലാംബരി."

മുറിയിൽ വല്ലാത്തൊരു നിശ്ശബ്ദത തളംകെട്ടി നിന്നു. മീനാക്ഷിമോൾ തക്ഷകന്റെ മടിയിലിരുന്ന് ഈ അത്ഭുത കഥ കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ്. മാനസയുടെ വെളിപ്പെടുത്തലിലൂടെ ഞങ്ങൾക്ക് മനസ്സിലായി

ഞങ്ങളുടെ മുന്നിൽ നിൽക്കുന്നത് വെറുമൊരു സ്ത്രീയല്ല , സാക്ഷാൽ പരമശിവനാൽ നിയോഗിക്കപ്പെട്ട ഒരു ദിവ്യശക്തിയാണ്!

"പക്ഷേ..."

മാനസയുടെ ശബ്ദം പെട്ടെന്ന് ഇടറി.

"ഈ രത്നങ്ങൾ കാത്തുസൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഞങ്ങൾ മൂന്ന് പേരിൽ ഒരാൾ പ്രപഞ്ചത്തെ പോലും വഞ്ചിച്ചു. ആ ചതിയാണ് എന്നെ കൈലാസത്തിൽ നിന്നും മാറ്റി ഈ ഭൂമിയിലെ മനുഷ്യജന്മങ്ങൾക്കിടയിലേക്ക് എത്തിച്ചത്!"

പുറത്ത് ഒരു ഭയാനകമായ മിന്നൽ കൂടി വെട്ടി. മാനസയുടെ മുഖത്ത് ആ നിമിഷം വല്ലാത്തൊരു ദേഷ്യവും വേദനയും പടരുന്നത് ഞാൻ കണ്ടു.

"""ഇന്ദ്രനീലം വെറുമൊരു രത്നമായിരുന്നില്ല, പ്രപഞ്ച രഹസ്യങ്ങളുടെയും അറിവിന്റെയും കലവറയായിരുന്നു അത്. എന്നാൽ, ആ അറിവ് നീലാംബരിയുടെ ഉള്ളിൽ വല്ലാത്തൊരു അഹങ്കാരമായി മാറി. തനിക്ക് ലഭിച്ച ആ വലിയ ശക്തിയിൽ അവൾ മതിമറന്നു. ആ കാവൽക്കാരിയുടെ മനസ്സിൽ അത്യാഗ്രഹത്തിന്റെ വിത്തുകൾ മുളച്ചു... അവൾക്ക് കൂടുതൽ ശക്തി വേണമായിരുന്നു.

എങ്ങോ നഷ്ടപ്പെട്ടുപോയ ആ മഹാശക്തിയെ, സാക്ഷാൽ നാഗമാണിക്യത്തെ വീണ്ടും കണ്ടെത്താനും, അത് ഉപയോഗിച്ച് പ്രപഞ്ചത്തെ മുഴുവൻ തന്റെ കാൽക്കീഴിൽ കൊണ്ടുവരാനും അവൾ തീരുമാനിച്ചു!"

മുറിയിലുള്ള എല്ലാവരും ഞെട്ടലോടെ പരസ്പരം നോക്കി. ശിവന്റെ കാവൽക്കാരി തന്നെ പ്രപഞ്ചത്തിന് ഭീഷണിയായ കഥ ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞില്ല.

"തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ നീലാംബരി തിരഞ്ഞെടുത്തത് ഇരുട്ടിന്റെ വഴിയായിരുന്നു. പാതാളത്തിൽ ഒളിച്ചിരുന്ന അസുരന്മാരെ അവൾ രഹസ്യമായി സഹായിച്ചു. ഇന്ദ്രനീലത്തിന്റെ ശക്തി ഉപയോഗിച്ച് അവൾ അവർക്ക് പുതിയ ജീവനും കരുത്തും നൽകി, അവരെ തന്റെ വിശ്വസ്തരായ കാവൽക്കാരായി മാറ്റി. ആരുമറിയാതെ, പാതാളത്തിന്റെ ഇരുളിൽ അവൾ ഭയാനകമായ വലിയൊരു അസുരസൈന്യത്തെ രൂപീകരിക്കുകയായിരുന്നു. സൈന്യം സജ്ജമായപ്പോൾ, സർവ്വ ലോകങ്ങളെയും അടക്കി ഭരിക്കുക എന്ന ലക്ഷ്യത്തോടെ അവൾ ദേവന്മാർക്ക് നേരെ

💬 Comments

View all comments