Chapter Title : നിശാഗന്ധി [Maradona]
എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു. എന്നാൽ മുൻപത്തെ പോലെ അത് നിറഞ്ഞിരുന്നില്ല.
---------------------
"ഓഗസ്റ്റ് 15 ന് ഞാൻ വരും. നിന്നെ ബന്ധിച്ച തടവറകൾ ഭേതിച്ച് സ്വതന്ത്രയിക്കാൻ ഞാൻ വരും." ഫോണിൽ വന്ന മെസ്സേജ് കണ്ടതും സോഫിയുടെ കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. കഴിഞ്ഞ രണ്ട് മാസമായി എല്ലാ ദിവസവും അവൾ കത്തിരിക്കുകയായിരുന്നു. പക്ഷേ അയാൾ വന്ന് തന്നെ കൊണ്ടു പോകും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചുറ്റും നല്ല മഴയാണ്. കരണ്ട് വന്നത് തന്നെ അല്പം മുൻപാണ്. ഇനി അഞ്ച് ദിവസം കൂടി ഉണ്ട്. മെസേജ് അയച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടുണ്ടായിരുന്നു. കരണ്ടില്ലായിരുന്നതിനാൽ ഫോൺ ഓഫായിരുന്നു. വിരങ്ങൾ ഒന്നും തന്നെ അറിയാൻ പറ്റുന്നില്ല.
എത്രനാൾ കാത്തിരിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു. എത്ര നാളും കാത്തിരിക്കാൻ അവൾ തയ്യറായിരുന്നു. കഴിഞ്ഞ രണ്ട് മാസം അവൾ പ്രതീക്ഷിച്ചതിലും കുറവാണ്.
ബാക്കിയുള്ള ദിവസങ്ങൾ ഓരോ യുഗങ്ങൾ ആയാണ് അവൾക്ക് തോന്നിയത്. 14 രാത്രി അവൾക്ക് ഉറക്കമില്ല. മഴയായത് കാരണം ജോലിക്കാരി ഒരാഴ്ചയായി വരുന്നില്ല. അത് നന്നായി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. രാത്രിയുടെ യാമങ്ങളിലെപ്പോളോ അവൾ ഉറങ്ങി. ഉണരുമ്പോളും വെട്ടം വീണിട്ടുണ്ടായിരുന്നില്ല. ചെറിയ അരുവി ഇപ്പോൾ കുത്തി ഒലിച്ചാണ് പോകുന്നത്. രാവിലെ തന്നെ കുളിച്ച് പട്ട് സാരി ഉടുത്ത് അവൾ ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം എടുത്തണിഞ്ഞ് കാത്തിരുന്നു. പടിക്കെട്ടിലേക്ക് ക്ലോക്കിൽ നിന്ന് ഓരോ മണിക്കൂറും കഴിയുമ്പോൾ അവൾ ഓടി പോയി നോക്കും. ഇല്ല. ആരുമില്ല. ഇനി പറ്റിച്ചതാണോ?. ആയിരിക്കില്ല . പോയിട്ട് രണ്ട് മാസക്കാലമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. അപ്പോൾ ഇങ്ങനെ മെസേജ് അയച്ചപ്പേൾ വരാതിരിക്കില്ല.
പടിഞ്ഞാറ് സൂര്യനും ചാഞ്ഞു. കണ്ണുകളിൽ ചെറുതായി നനവ് പടർന്ന് തുടങ്ങി. എന്ത് ചെയ്യണമെന്നറിയില്ല. പത്ത് മണിയായി. കുളിച്ച് അന്നത്തെ സുന്തര ഓർമ്മകൾക്കായി അതേ ഇളം നീല സാരി ഉടുത്തു. ഉണങ്ങിയ മുടി ചെവിക്ക് പിന്നിലൂടെ ഒതുക്കി വക്കുക മാത്രം ചെയ്തു. അതേ കിലുങ്ങുന്ന പാദസ്വരം അണിഞ്ഞു. അന്നത്തെതിനെക്കാൾ അൽപം വലിയ ചുവന്ന പൊട്ട് തൊട്ടു. വാ'ലിട്ട് കണ്ണെഴുതി. അന്ന് അയാളെ വശീകരിക്കാൻ തന്നെയാണ് ഇങ്ങനെ ഒരുങ്ങിയത്.
💬 Comments
View all comments