Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]
കൊളുത്തി. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സില്‍ കണ്ടുകൊണ്ട് നാമം ജപിച്ചുകൊണ്ടിരുന്നു. ഒരൊറ്റ പ്രാർത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ.
രാജി തന്നെ വെറുക്കരുത്.
മഴ തോർന്നിരുന്നു. ഇലത്തുമ്പിൽ നിന്നും മേൽക്കൂരയിൽ നിന്നും ഇറ്റുവീഴുന്ന ചില തുള്ളികളുടെ ശബ്ദം കേൾക്കുന്നുണ്ട്. പിന്നെ അത്രയൊന്നും നല്ലതല്ലാത്ത ജ്യോതിയുടെ ശബ്ദത്തിൽ നാമജപവും. അപ്പോഴാണ് ജോലി കഴിഞ്ഞ് അമ്മ വരുന്നത്.
"ഇപ്പൊ നാമം ജപിക്കുന്നേയൊള്ളോ? വെളക്ക് വെക്കാന്‍ വൈകിയോ?"
അമ്മയുടെ ശബ്ദത്തില്‍ ദേഷ്യമുണ്ടായിരുന്നു.
ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല.
"ചേച്ചി എവിടെ?"
അമ്മ ചോദിച്ചു.
"പുറത്തുപോയി"
ജ്യോതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"എങ്ങോട്ട്?"
അമ്മയുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കുമെന്ന് ജ്യോതിക്ക് ഒരു പിടിയുമില്ലായിരുന്നു. എന്ത് പറയും എന്നറിയാതെ പതറി നിൽക്കുമ്പോഴാണ് രാജി മടങ്ങി വരുന്നത് അവൾ കണ്ടത്. ചുരുക്കിയ കുട അവൾ മടക്കി കയ്യിൽ പിടിച്ചിരുന്നു. അവളുടെ ഒരു നോട്ടം തനിക്ക് നേരെ നീളുന്നത് ജ്യോതി കണ്ടു. പിന്നെ അത് അമ്മക്ക് നേരെ നീണ്ടു. ഒരു നിമിഷം ഉള്ള് പൊള്ളിയതു പോലെ...!
"നീയിതെവിടെ പോയിരിക്ക്യായിരുന്നു?"
അമ്മ രാജിയോട് ആരാഞ്ഞു.
"ഞാനാ ശരണ്യേടവിടെ വരെ പോയിരിക്ക്യായിരുന്നു."
രാജി അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കൊന്ത്രൻപല്ലുകൾ വിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങി.
ഭാഗ്യം... അവൾ അമ്മയോട് ഒന്നും പറഞ്ഞില്ല.
തന്നെ ഗൗനിക്കാതെ രാജി അകത്തേക്ക് കയറിപ്പോയത് പിന്നേയും ജ്യോതിയുടെ മനസ്സിനെ നോവിച്ചു.
ഒരു തവണ കൂടി അവൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു,
'വെറുക്കാതിരുന്നാൽ മാത്രം മതി.....!!'
കത്തുന്ന തിരി എണ്ണയിലേക്ക് ഇഴഞ്ഞിറങ്ങി. നാളമണഞ്ഞു. ചൂണ്ടുവിരലിൽ പറ്റിയ വിളക്കെണ്ണ ജ്യോതി തലയില്‍ തുടച്ചു. എണ്ണ കത്തുന്ന മണം ചുറ്റും നിറഞ്ഞു. കൂടെ ചന്ദനത്തിരിയുടെ സുഗന്ധവും. വിളക്കെടുത്ത് വച്ച് തിരിഞ്ഞ് നടക്കുന്ന ഓരോ ചുവടിനും വല്ലാത്തൊരു കനം അവൾക്കനുഭവപ്പെട്ടു. അമ്മ കുളിക്കാന്‍ കയറി. അവരുടെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മുന്നോട്ടു പിന്നേയും നടന്നു. മുറിയില്‍ വെളിച്ചമുണ്ട്.
രാജി അവിടുണ്ട്.
സകല ധൈര്യവും ആവാഹിച്ചെടുത്ത് ജ്യോതി മുറിയിലേക്ക് കടന്നു. രാജി അവളുടെ ടേബിളില്‍ ഏതോ പുസ്തകം വായിച്ചിരിക്കുന്നുണ്ട്. പേടിച്ച് പേടിച്ച് ജ്യോതി അവളുടെ അടുത്തേക്ക് ചെന്നു.
'രാജി' എന്ന് വിളിക്കാനാണ് അവൾ ശ്രമിച്ചത്. പക്ഷേ
💬 Comments
View all comments