Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]
പിന്നോട്ട് നീങ്ങി. പിന്നെ പുറത്തേക്ക് വേഗത്തിൽ നടന്നു. മുറ്റത്തേക്കിറങ്ങി. അവിടെ ഒരു ഇരുട്ടുമൂലയിലേക്ക് മറഞ്ഞു നിന്ന് വായപൊത്തി ഒച്ച പുറത്തുവരാതെ വിതുമ്പിക്കരഞ്ഞു.
നക്ഷത്രങ്ങള്‍ കാർമേഘങ്ങളിൽ ഒളിച്ചിരുന്നു. ഒറ്റയ്ക്ക് ഒരു നിലാത്തുണ്ട് ആ രാത്രിയുടെ തണുപ്പിൽ വിറച്ചു!
അച്ഛന്‍ എപ്പൊഴോ വന്നു. ഇന്ന് ഒരല്പം വൈകിയെന്ന് തോന്നുന്നു. എവിടെപ്പോയിരുന്നെന്ന് ജ്യോതി തിരക്കിയില്ല. നാലുപേരും ഇരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛനും അമ്മയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ജ്യോതിയുടെ കാതുകളിൽ വീണില്ല. അവൾ ഇടക്കിടെ രാജിയെ പാളി നോക്കി. അവൾ നോക്കുന്നില്ല. ഒരു തീൻമേശയുടെ അപ്പുറമിപ്പുറം ഇരിക്കുമ്പോഴും തങ്ങൾക്കിടയിൽ പ്രകാശവർഷങ്ങളുടെ അകലമുള്ളത് പോലെ...!
കരയരുത്!
കണ്ണുനീരിന് കാരണം പറയേണ്ടി വരും!
മറുപടിക്ക് വാക്കുകൾ തിരയേണ്ടി വരും!
കരയരുത്!
ജ്യോതി പിടിച്ചുനിന്നു. ഒരൊറ്റ ദിവസം, രണ്ട് വലിയ നഷ്ടങ്ങൾ! അതേ.... രാജിയെയും നഷ്ടപ്പെട്ടിരിക്കുന്നു! പ്രിയപ്പെട്ടൊരാളുടെ മരണവാർത്തയോട് സമരസപ്പെടുന്നതു പോലെ ആ സത്യത്തിനോടും സമരസപ്പെടാൻ ജ്യോതി പാടുപെട്ടു. തന്റെ ഉള്ളിലേക്ക് സ്നേഹത്തിന്റെ ഒരു തണുത്ത കാറ്റ് തന്ന് കൊതിപ്പിച്ചിട്ട് ജനാലകൾ കൊട്ടിയടച്ച ദൈവങ്ങളോട് അവൾക്ക് വെറുപ്പ് തോന്നി. ആരാലും സ്നേഹിക്കപ്പെടാനല്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങളെനിക്ക് ഈ ജന്മം തന്നതെന്ന് ദൈവങ്ങളോട് ജ്യോതി കലഹിച്ചു.
'ഈ ജന്മം തന്ന് ശപിക്കാൻ മാത്രം ഞാനെന്ത് തെറ്റാണ്...?!'
"നീ കഴിക്കുന്നില്ലേ?"
അച്ഛന്റെ ശബ്ദം.
ജ്യോതി ഒന്ന് ഞെട്ടി തലപൊക്കി നോക്കി. അമ്മയും രാജിയുമില്ല. അവർ എഴുന്നേറ്റ് പോയിരിക്കുന്നു. അച്ഛൻ ഉണ്ട പാത്രവും കൊണ്ട് എഴുന്നേൽക്കുകയാണ്.
"മതിയായി... വിശക്കുന്നില്ല....!"
ജ്യോതിയും എഴുന്നേറ്റു.
മുറിയിലെത്തിയപ്പോൾ രാജി കിടന്നിരുന്നു. ജ്യോതി നേരെ ബാത്റൂമിൽ കയറി. തന്റെ ട്രാക്ക് പാന്റും പാന്റീസും ഊരി. രോമം തിങ്ങുന്ന യോനീതടത്തിലേക്ക് നോക്കി. വിരലുകള്‍ കൊണ്ട് അവ വകഞ്ഞുമാറ്റി ദളങ്ങളിൽ തൊട്ടുനോക്കി. ഇല്ല...! ഒന്നും തോന്നുന്നില്ല..! ദുഖിച്ചിരിക്കുമ്പോൾ ആശ്വാസത്തിന് വേണ്ടി സ്വയംഭോഗം ചെയ്യുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ലെന്ന് ഏതോ ആരോഗ്യമാസികയിൽ വായിച്ചത് അവളോർത്തു. എന്നിട്ടും കുറച്ചു സമയം തടവി നോക്കി. ഒന്നും സംഭവിക്കുന്നില്ല. പിന്നെ ആ ശ്രമം മതിയാക്കി വസ്ത്രങ്ങൾ എടുത്തണിഞ്ഞ് തിരിച്ചിറങ്ങി. അവൾ തന്റെ ടേബിളില്‍ ചെന്നിരുന്ന് ഡയറി തുറന്നു. ഒന്ന് എഴുതിയാല്‍ ആശ്വാസം കിട്ടുമായിരിക്കും.
💬 Comments
View all comments