Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
എടുത്തു മുഖത്ത് ഒഴിച്ചപ്പോൾ തന്നെ ആകെ ഒരു ഉന്മേഷം തോന്നി. "ചോട്ടൂ... ഓയ് ചോട്ടൂ... ഉടോ സാലെ...!" മഹീന്ദർ വെളിയിൽ നിന്ന് ചോട്ടുവിനെ വിളിച്ചു. "ക്യാ ഭായ്..? കല്യാൺ ആഗയാ ക്യാ?" (കല്യാൺ എത്തിയോ?) ചോട്ടു ഉറക്കച്ചവടോടെ ചോദിച്ചു. "അബെ ബാഹർ ആജാ സാലെ, കിത്നാ ദേർ സെ സോ രഹാ ഹേ തു?" (പുറത്തോട്ട് വാടാ എത്ര നേരമായി കിടന്നു ഉറങ്ങുന്നു.) അയാളുടെ ഒച്ച കേട്ട് അവന്റെ ഉള്ള ഉറക്കം പോയി. അവനും പതിയെ പുറത്തിറങ്ങി വെള്ളച്ചാട്ടത്തിനു അരികിലേക്ക് നടന്നു. "പോയി മുഖം കഴുകി വാ ഇനി ഉറങ്ങിയാൽ നിന്നെ ഞാൻ വണ്ടിന്ന് തൂക്കി വെളിയിൽ എറിയും." അയാൾ അവന്റെ മുതുകിൽ തട്ടി പറഞ്ഞു വിട്ടു. ചോട്ടു വിറച്ചു വിറച്ചു കുറച്ച് വെള്ളം എടുത്ത് മുഖം കഴുകി. പിന്നെ വായിൽ വെള്ളം കൊണ്ട് ദൂരേക്ക് നീട്ടി തുപ്പി. പെട്ടെന്നാണ് അവനാ കാഴ്ച കണ്ടത്, വെള്ളം വന്നു വീഴുന്ന പാറയുടെ ഒരു വശത്ത് ചോരയിൽ കുളിച്ച ഒരാൾ. അത് കണ്ടതും അലറി വിളിച്ച് അവൻ പുറകോട്ട് ചാടി. "ഭായ്....." അവന്റെ വിളികേട്ട് മഹീന്ദർ ഓടി എത്തി. അയാൾ അവൻ വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി. "ദൈവമേ... ആരാ ഇത്.." അയാൾ അറിയാതെ അയാളുടെ നാവ് ചലിച്ചു. സമചിത്തത വീണ്ടെടുത്ത ഉടനെ അയാൾ വേഗം ഓടി ചെന്ന് ചോരയിൽ കുളിച്ച ആ ശരീരം നിവർത്തി തന്റെ മടിയിൽ വെച്ചു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. ചോര വീണ് മഹീന്ദറിന്റെ മടിത്തട്ട് കുതിർന്നു.
"ചോട്ടു...ആ തോർത്ത് താ വേഗം. ഇയാളെ നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം. ജീവനുണ്ട്. വാ വന്നു പിടിക്ക്." മഹീന്ദർ ആജ്ഞയാപിച്ചു. ആ നേരം കൊണ്ട് അവനും സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു. ഒട്ടും സമയം കളയാതെ അവൻ ആ തോർത്ത് അയാൾക്ക് എറിഞ്ഞു കൊടുത്തു ശേഷം ഓടി വന്നു അയാളെ പൊക്കി എടുക്കാൻ സഹായിച്ചു.
മഹീന്ദർ ആ തോർത്ത് കൊണ്ട് അയാളുടെ തലയിൽ മുറിഞ്ഞ ഭാഗം അമർത്തി കെട്ടി അതോടെ ചോരയുടെ ഒഴുക്ക് കുറഞ്ഞു. "ഭായ് നമുക്ക് ഒരു ആംബുലൻസ് വിളിക്കാം? ഇയാളെ
💬 Comments
View all comments