Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]
"മുതലാളിക്ക് ആളെ മനസ്സിലായില്ലേ.. നമ്മുടെ രാമന്റെ പെണ്ണ്.."
ഭാർഗവൻ തന്റെ ഭാഗം ഭംഗിയാക്കി.. അതുവരെ തല കുനിച്ചവളുടെ കണ്ണുകൾ ആദ്യമായി മുതലാളിയിൽ കണ്ണുടക്കി. ആ മുഖത്ത് ആരിലും കാണാത്ത ശാന്തത തളം കെട്ടി നിന്നു . ഭീകരനായ ഭാർഗവന്റെ മുതലാളി കൊടുംഭീകരൻ ആയിരിക്കുമെന്ന അവളുടെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് വട്ട കണ്ണടയിട്ട മനുഷ്യൻ പുഞ്ചിരിച്ചു..ഏതോ മായാ ലോകത്തിലേക്ക് വലിച്ചിട്ടവളെ പോലെ അവൾ നിന്നു വിയർത്തു ..
"കൈ നീട്ടൂ…"
പതിഞ്ഞ ശബ്ദത്തിൽ പോലും അധികാരം നിറഞ്ഞു നിന്നു..
നീട്ടിയ കൈ വെള്ളയിലേക്ക് കൂലിക്ക് പുറമേ അഞ്ച് രൂപ കൂടി വച്ചയാൾ കച്ചവടമുറപ്പിച്ചു.. ഒരു ചെറു നാണത്തോടെ കൈ പിന്നോട്ട് വലിച്ചവൾ ബാക്കിയുള്ളവരുടെ കൂട്ടത്തിലോട്ട് ഓടി പോയി..
"അധികം മെനക്കെടേണ്ടി വരൂല്ലെന്നാ തോന്നണേ ഭാർഗവാ.."
അവളോടി പോയ ദിക്കിൽ പാതി വഴി വരെ കണ്ണോടിച്ച് മുതലാളി ചിരിച്ചു..
"അത് പിന്നെ മുതലാളി അല്ലെ ആള്.. അല്ല ഇനി ലേശം ബുദ്ധിമുട്ടീന്ന് വച്ചാലും സാരില്ല്യ.. അതിനുള്ളത് ഉണ്ട്.."
ഭാർഗവൻ തല ചൊറിഞ്ഞു.. അതിനുള്ള പ്രതിഭലം രണ്ട് രൂപ മടിക്കുത്തിലേക്ക് തിരുകി വച്ചപ്പോൾ ഭാർഗവൻ തൃപ്തനായി..
അങ്ങനെ മാസങ്ങൾ പലതും കഴിഞ്ഞു. അഞ്ചും പത്തുമായി ജാനകിയുടെ ബോണസ് കൂടി വന്നു.. മാറിലെ തോർത്ത് അധികപറ്റായി.. എല്ലാവരെയും പോലെ കുമ്പിട്ട് കൂലി വാങ്ങാൻ അവളും പഠിച്ചു..
"ശോ ചതിയായി പോയില്ലോ.."
മേശ വലിപ്പ് രണ്ടും മൂന്നും തവണ വലിച്ചടച്ച് മുതലാളി പിറു പിറുത്തു. എന്താ കാര്യം എന്നറിയാതെ കൂലി വാങ്ങാൻ കൈ നീട്ടിയ ജാനകി പരുങ്ങി ..
"കൊടുത്ത് വന്നപ്പോൾ കൊണ്ട് വന്ന കാശെല്ലാം തീർന്നല്ലോ ഭാർഗവാ.. ഇനി ജാനകിക്ക് എവിടെന്നാ കൊടുക്കാ.."
അഞ്ച് രൂപ ബൊണാസും മോഹിച്ചു വന്ന ജാനകി കൂലി കൂടി ഇല്ലെന്ന് കേട്ടപ്പോൾ ഉള്ളൊന്നു ആന്തി..
"പോകുന്ന വഴിയല്ലേ മുതലാളിയുടെ വീട്.. പണി കഴിഞ്ഞ് പോകുന്ന വഴിക്ക് വന്ന് വാങ്ങാല്ലോ..."
തന്റെ മടിക്കുത്തിലേക്ക് വീഴേണ്ട രണ്ട് രൂപയുടെ പണി ഭാർഗവൻ വൃത്തി ആയി തന്നെ ചെയ്തു വച്ചു..
ഒരു തലയാട്ടലിനപ്പുറം ഉത്തരം ഇല്ലാത്ത സമസ്യക്ക് മറുത്തൊന്നും പറയാൻ ജാനകി
💬 Comments
View all comments