Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]
നിന്നില്ല ..
വീട്ടിൽ അടച്ചിട്ട മുറിയിൽ മുതലാളി ജാനകിയെ വരവേൽക്കാൻ തയ്യാറെടുത്തു.. പൗഡർ പൂശിയിട്ടും തൃപ്തി വരാതെ അയാൾ പെർഫ്യൂം ദേഹത്ത് മുഴുവൻ വാരി തേച്ചു. ജുബ്ബകൾ മാറി മാറി ഇട്ട് കണ്ണാടിയിൽ നോക്കി, അവസാനം ജുബ്ബ വേണ്ടെന്ന് ഉറപ്പിച്ചു. നെഞ്ച് മറയ്ക്കുന്ന കട്ടി രോമങ്ങൾക്കിടയിലേക്ക് ഒരു സ്വർണ മാല കൂടി ചാർത്തി കണ്ണാടിയ്ക്ക് മുൻപിൽ ഞെളിഞ്ഞു നിന്ന് തന്റെ യോഗ്യത അയാൾ ഉറപ്പ് വരുത്തി.. ചാരിയിട്ട കതകിനപ്പുറം കാൽപെരുമാറ്റം കേട്ട് തുടങ്ങിയിരിക്കുന്നു..
"വാതിൽ ചാരിയിട്ടേ ഉള്ളു.. പോന്നോളൂ.."
ആശിച്ചതൊക്കെ നേടിയെടുത്ത സംതൃപ്തി ആയിരുന്നു അയാളുടെ മുഖത്തപ്പോൾ ..
നാണം കൊണ്ട് മുഖം ചുവന്ന് ,വിരലുകൾ കൊണ്ട് തറയിൽ വൃത്തം വരച്ച് ജാനകി തന്റെ മുന്നിലേക്ക് നടന്നു വരുന്നത് കട്ടിലിൽ ഇരുന്ന് അയാൾ സ്വപ്നം കണ്ടു .തറയിൽ ഉരഞ്ഞ് വാതിൽ ശബ്ദം ഉണ്ടാക്കി.. അതല്ലാതെ വേറൊരു ശബ്ദവും അയാൾ കേട്ടില്ല.. എങ്കിലും ജാനകി അകത്തെത്തിയെന്ന് അയാൾക്ക് മനസിലായി.നിലത്ത് വൃത്തം വരയ്ക്കാത്ത വിരലുകളെ അയാൾ മാറി മാറി നോക്കി.. വെളുത്തു നീണ്ട വിരലുകളിൽ കഴുകി കളഞ്ഞപ്പോളും ബാക്കിയായ ചെളി പറ്റിപിടിച്ചിരുന്നു..
അതിനും മുകളിലേക്ക് കണ്ണോടിച്ചപ്പോൾ കൊലുസ്സില്ലാത്ത കാലു കണ്ടു. പിന്നെയും മുകളിലേക്ക് കണ്ണോടിച്ചപ്പോൾ അയാളുടെ ഹൃദയം ഒരു നിമിഷത്തേക്ക് ഇടിപ്പ് നിർത്തി..എത്ര മോളിലോട്ട് കണ്ണോടിച്ചിട്ടും ജാനകിയുടെ മുണ്ട് കണ്ടില്ല.!!
കറുത്ത ബ്ലൗസും അതിനേക്കാൾ നരച്ച ഷഡ്ഢിയും ഇട്ടവൾ വാതിൽ ചാരി നിന്നു..
"എന്താ ജാനകി ഇത്…"
വെപ്രാളത്തിൽ മുണ്ട് കുടഞ്ഞുടുത്ത് അയാൾ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.. പരവേശം കാരണം ഒരു കുപ്പി വെള്ളം കുടിച്ചു തീർത്തു.. എന്നിട്ടും അയാളുടെ തൊണ്ട വരണ്ടു.. ജാനകി അപ്പോളും ചെറു പുഞ്ചിരിയോടെ വാതിൽ ചാരി നിന്നു..
"കൂലി വാങ്ങാൻ വന്നതാണ് മുതലാളി.."
അയാളുടെ ഓർമയിൽ ആദ്യമായാണ് അയാൾ അവളുടെ ശബ്ദം കേൾക്കുന്നത്.
"നിന്റെ….മുണ്ടെവിടെ??"
ആദ്യമായി അയാളുടെ വാക്കുകൾ ഇടറി.. സൗമ്യനായി പതിഞ്ഞ സ്വരത്തിൽ അജ്ഞകൾ മാത്രം കൊടുത്തു ശീലിച്ച അയാൾ ജാനകിയുടെ മുൻപിൽ നിസ്സഹായനായി ..
"താഴെ.. ഹാളിൽ ഉരിഞ്ഞിട്ടു.."
ജാനകിയുടെ തെല്ലും ഭയമില്ലാത്ത മറുപടി അയാളെ കൂടുതൽ ബലഹീനനാക്കി.. നിൽക്കാൻ കാലുകൾക്ക്
💬 Comments
View all comments