Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
തേങ്ങി,തേങ്ങി കരഞ്ഞു.
മനസിൽ ഒരു ജീവൻ സുരക്ഷിതത്തോടെ തിരികെ നൽകിയ നിർവൃതിയിൽ.
മഴവന്ന് ഇരുട്ടുമൂടിയ സായാഹ്നം. സിറ്റിയിലെ പഴയ പൊളിമാർക്കറ്റിലിരുന്നുകൊണ്ട് വൈദ്യുതിബൾബിന്റെ വെളിച്ചത്തിൽ ചുരുട്ട് വലിച്ചുവിടുകയായിരുന്നു സെൽവം. കൂടെ അനുയായികളുംമറ്റും ചുറ്റിലും നിരന്ന് നിൽക്കുന്നുണ്ടായിരുന്നു.
വലിയൊരു ചാക്കുമായി ഇരുണ്ട് കറുത്ത ഒരാൾ സെൽവത്തിന് നേരെ നിന്നും.
"അണ്ണാ..." ഇടറിയ ശബ്ദത്തിൽ അയാൾ സെൽവത്തെ വിളിച്ചു.
"എന്നടാ.." ചുരുട്ടുവലിച്ച് പുക മുകളിലേക്കുയർത്തിവിട്ടുകൊണ്ട് സെൽവം ചോദിച്ചു.
"അണ്ണാ... അന്ത പയ്യൻ..."
അയാൾ ചാക്കുപിടിച്ച് തലകീഴായി കുടഞ്ഞു.
നിലവിളിച്ചുകൊണ്ട് ഒരുബാലൻ ചാക്കിൽനിന്നും താഴേക്ക് വീണു.
നിലത്ത് കിടന്ന അവനെ സെൽവത്തിന്റെ സഹായ്കളിലൊരാൾ പിടിച്ചെഴുന്നേല്പിച്ചു.
അവനെ കണ്ടതും സെൽവം കോപംകൊണ്ട് കത്തിജ്വലിച്ചു.
"എടാ പൊറുക്കി, ഉങ്കിട്ടെ ഇരിന്ത കൊളന്തെങ്കേ..?
"തെരിയാതണ്ണാ." കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു.
അത് കേട്ടതും സെൽവം കാലുകൊണ്ട് അവന്റെ നെഞ്ചത് ആഞ്ഞുചവിട്ടി.
സെൽവത്തിന്റെ ചവിട്ടേറ്റ ബാലൻ അടക്കിവച്ചുരുന്ന കന്നാസിന്റെ മുകളിലേക് തെറിച്ചുവീണു.
"അമ്മാ................................." എഴുന്നേൽക്കാൻ കഴിയാതെ അവൻ വേദനകൊണ്ട് അലറിക്കരഞ്ഞു.
സെൽവം അവന്റെ മുഷിഞ്ഞുനാറിയ ഷർട്ടിൽ കുത്തിപിടിച്ചു.
"എവ്വോളോ കഷ്ട്ടപ്പെട്ട് നാഅന്ത കോളെന്തേ തൂകിട്ടു വെന്ത. സെല്ലട പൊറുക്കി.. എവ്വോളോ കാസ്ക്കാകെ അന്ത കൊളന്തെ നീ മാത്തിവിത്ത്ട്ടെ. സെല്ലടാ.."
കാരിരിമ്പ് പോലുള്ള കൈകൾകൊണ്ട് സെൽവം അവന്റെ മുഖത്ത് ആഞ്ഞടിച്ചു.
"സൊല്ലട.... ഇല്ലേ കൊന്നുടുവേ.."
വായയിൽനിന്നുമൊലിച്ചുവരുന്ന രക്തത്തെ അവൻ വലതുകൈകൊണ്ട് തുടച്ചുനീക്കി.
"എനക്ക് തെരിയാതണ്ണാ.. പസിക്കിതന്ന്സൊന്നെ , അപ്പോവന്ത് ഒരണ്ണി കാസ് കൊടുത്തിട്ടെ. അന്ത നേരത്തിൽ നെറയ മള പെഞ്ചിട്ടിരിന്തേ, കൊളന്തെ അക്കാക്കിട്ടെ കൊടുത്ത് നാൻ കടക്ക് പോന്നേ.. തിരുമ്പിവന്തപ്പോത് അന്തക്കാ വന്ത്, കൊളന്തെ തൂക്കിട്ട് പോയിട്ടാൻകെ.."
അരിശംമൂത്ത സെൽവം അവനെ കലി അടങ്ങുവോളം നിലത്തിട്ട് ചവിട്ടിമെതിച്ചു.
"എന്നെയോന്നും പണ്ണാതിങ്കേയണ്ണാ... എനക്കൊന്നും തെരിയാത്." അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.
"യാരന്ത പൊണ്ണ്...?" സെൽവം അൽപ്പനേരം ആലോചിച്ചു നിന്നു.
"ഡേയ്.. മാരി, മുത്തു, സത്യാ... എല്ലാരും സീക്രമാ വാങ്കടാ... അന്ത പൊണ്ണ് യാരന്ന് പാത്ത് പുടിച്ചിട്ട് വാ.. ഇനി അന്ത പൊണ്ണ്താ നമ്മ ടാർഗറ്റ്.. ഇന്ത ഉലകത്തില് എങ്കേയിരുന്നാലും ഇരുവത്തിനാല് മണിക്കൂർ നേരത്തില് എങ്കിട്ടെയിരിക്കണം പുരിഞ്ജിതാ.."
"സെരിങ്കണ്ണാ..."
"ഡേയ്... ഇന്തപയ്യനെ തൂക്കിപ്പോട്" നിലത്ത് കിടക്കുന്ന അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് സെൽവം പറഞ്ഞു. അയാളുടെ അനുയായികൾ ആ ബാലനെ തൂക്കിയെടുത്ത് ജീപ്പിലേക്കിട്ടു. എന്നിട്ട് രണ്ട് വണ്ടികളിലായി ഇരുഭാഗങ്ങളിലേക്ക് ദീപയെ അന്വേഷിച്ചിറങ്ങി.
നാടുമുഴുവൻ ദിവസങ്ങളോളം തിരിഞ്ഞുനടന്ന സെൽവത്തിന് അവളെകണ്ടുപിടിക്കാനായില്ല.
അതിന് ശേഷം അജുവിന്റെ വീട്ടിലെ നിത്യസന്ദർശകിയായി ദീപ മാറിക്കഴിഞ്ഞിരുന്നു.
അജുവിനോട് പറയാതെ പ്രണയത്തിന്റെ
💬 Comments
View all comments