Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
ഉവ്വ്...ഞാൻ കേട്ടു...അടികിട്ടി വന്നുകിടക്കാണല്ലേ..." ദീപയുടെ ചോദ്യംകേട്ട അജു ലജ്ജിച്ചു മുഖം തിരിച്ചുകിടന്നു..
അവർ സംസാരിച്ചുകൊണ്ടിക്കുമ്പോഴാണ് പെട്ടന്ന് തമിഴന്മാരാണെന്ന് തോന്നിക്കുന്ന രണ്ട്പേർ അകത്തേക്ക് കയറിവന്നത്...
"യാരിങ്ക അജു, നീയാ..." കറുത്ത് അൽപ്പം പൊക്കമുള്ള ഒരാൾ ചോദിച്ചു
"അതെ ഞാനാ.." അജു എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.
"പറവാഇല്ലേ ഉക്കാര്, നൻവന്ത് സെൽവം.."
ആ പേര് കേട്ടതും ദീപ ഒന്ന് പരിഭ്രമിച്ചു.. സെൽവം അജുവിന്റെ വലതുഭാഗത്ത് കട്ടിലിന്റെ ഒരുവശത്തായി ഇരുന്നു.
"ഉങ്കിട്ടെ യേൻ ആളുങ്കേ മുന്നാനടി സോന്നെ.. ഇത് ഒപ്രച്ഛനെഇല്ലേ,ഏൻപ്രച്ഛനെ. എടപെടാ കൂടാതെ അനാ നീ കേക്കല്ലേ, നീ തപ്പുപ്പണി, നാൻ അടിച്ചിട്ടെ. മറന്തിഡ്" ഇനി എൻ കണ്മുന്നടി പത്തേ.. സീകിടുവേ... തെരിഞ്ചുക്കോ."
സെൽവം എഴുന്നേറ്റ് തിരിഞ്ഞു നോക്കിയത് ദീപയുടെ മുഖത്തേക്കായിരുന്നു.
"യാര് കണ്ണാ...ഉങ്ക പൊണ്ടട്ടിയാ.. അടടാ..എവൊളോ അഴക്."
സെൽവം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു.. ശ്വാസംകിട്ടാതെ ദീപ പിടഞ്ഞു.
"നോ..." അജു അലറിവിളിച്ചു...
"ഉൻ പുരുഷനോട് സെല്ലുങ്കോ... എങ്കിട്ടെ സണ്ടക്ക് വരാതെ...ഉയിര് പോണ വഴിയേ തെരിയാത്, കൊന്നുടുവേ...."
സെൽവം കഴുത്തിനുപിടിവിട്ട് റൂമിൽനിന്നും ഇറങ്ങിപ്പോയി..
ദീപ ചുമച്ചുകൊണ്ട് പതിയെ നിലത്തിരുന്നു ശ്വാസം നേരെ എടുത്തപ്പോൾ അവൾ എഴുന്നേറ്റ് അജുവിന്റെ അടുത്തേക്ക് ചെന്നു.
"ഡോ മാഷേ....ഒറ്റ കീറ് തന്നാലുണ്ടല്ലോ പേടിച്ചു പ്പോയി ഞാൻ.. എന്റെ കഴുത്ത് ഉളുക്കിയത് മിച്ചം.."
"സോറി ദീപ... എന്റെ ഭാര്യയാണെന്നു കരുതിയിട്ടാവും..."
"ഹോ....ഒരു നിമിഷം ഞാൻ പരലോകം കണ്ടു.." ഉളുക്കിയ കഴുത്ത് ഉഴിഞ്ഞുകൊണ്ട് ദീപ പറഞ്ഞു.
"ഹഹഹ ക്ഷമിക്ക് എനിക്ക് വേണ്ടി പ്ലീസ്.... നീ ഇരിക്ക് അമ്മ ഇപ്പൊ വരും." അജു കൈകൾകൂപ്പി കേണു.
സ്റ്റൂൾ എടുത്ത് ഇരിക്കാൻ നിൽക്കുമ്പോഴാണ് ദീപയുടെ ബാഗിൽനിന്നും ഫോൺ ബല്ലടിക്കുന്നത്.
"ഹലോ ചേച്ചി പറയു...." ഫോൺ അറ്റൻഡ് ചെയ്ത് അവൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് വാതിലിന്റെ അടുത്തേക്ക് ചെന്നു.
"എവിടെയാ? എന്തായ് കവിത ഇന്ന് കിട്ടുമോ.?" ഫോണിന്റെ മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.
"അയ്യോ കവിത. ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചീ. അമ്മ തലകറങ്ങി വീണു, അഡ്മിറ്റായി."
"ഓക്കേ കുഴപ്പോന്നുല്ല്യാല്ലോ.."
"ഇല്ലേച്ചി..ഞാൻ അയച്ചോളാ.."
"എന്ന ശരി"
ഫോൺ കട്ട് ചെയ്ത് ദീപ അജുവിനെ നോക്കി. അയാൾ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു..
"ഹലോ...എന്താ ഇങ്ങനെ നോക്കണേ..." കൈ വീശി അവൾ ചോദിച്ചു.
"ഏയ്...ആർക്കാ കവിത..."
"ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ പോസ്റ്റാനാണ്." മൊബൈൽ ബാഗിൽ വക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
"ഓഹ്.. കവിയാണല്ലേ"
"കവിയല്ല കവിയത്രി. അല്ല അവരെന്തിനാ വന്നത്."
"ഞാനൊരു ഡോക്യുമെന്ററി ഉണ്ടാക്കുന്നുണ്ട്
💬 Comments
View all comments