പാച്ചുവിന്റെ സ്വന്തം ഷേർലിയാന്റി
പാച്ചുവിന്റെ സ്വന്തം ഷേർലിയാന്റി
bY സുനിൽ
ഡോ:ഷേർളികുര്യൻ സൂര്യാമ്മയെ ആൻസിയിലും കാര്യമായിത്തന്നെ പരിപാലിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുന്നതും കാത്ത് വീട്ടുമുറ്റത്ത് ആൾക്കാർ കാവലിരിക്കുമ്പോളും മൂന്ന് നാല് ദിവസങ്ങളിൽ ഒരിക്കലെങ്കിലും ആന്റി ഞങ്ങളുടെ വീട്ടിലെത്തി സൂര്യയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്നു. സ്വതവേ വാചാലയായ ആന്റി ഞാനുമായും വളരെവേഗം നല്ല അടുപ്പത്തിലായി.... സൂര്യയുടെ വിവരങ്ങൾ അറിയാൻ എന്നും മെഡിക്കൽ കോളജിന്റെ കാന്റീനിൽ ഞങ്ങൾ ഒത്തുകൂടി.... സംസാരം പതിയെ സൂര്യാമ്മയുടെ ഗർഭാവസ്ഥയിൽ നിന്നും മറ്റ് പല പല വിഷയങ്ങളിലേക്കുമായി മാറി....സൂര്യാമ്മയുടെ കുറുമ്പ് എല്ലാവരേയും പോലെ ഷേർളിയാന്റിക്കും വളരെ പ്രീയപ്പെട്ടതായിരുന്നു.... ആന്റിയോടും അവൾ വഴക്കുപിടിച്ചിട്ടുണ്ട്....! "എന്റെ അറിവിൽ സൂര്യാമ്മ വഴക്കുപിടിക്കാത്ത രണ്ടേ രണ്ടു പേർ അയ്യരുസാറും ഷൈലയും മാത്രമാ....! അവളുടെ സൌന്ദര്യവും ആകർഷണവും എല്ലാം ആ കുറുമ്പ് തന്നാ....!" ഒരിക്കൽ ഷേർളിയാന്റി പറഞ്ഞു... ഞങ്ങൾ കാന്റീന് വെളിയിലും ഒത്തുചേരാൻ തുടങ്ങി..സായാഹ്നങ്ങളിൽ അവിടെ ഒരിടത്തും ഡോ:ഷേർളി കുര്യന് സ്വകാര്യത കിട്ടില്ലാത്തതിനാൽ ആഴ്ചയിലൊരിക്കൽ ഞങ്ങൾ ആന്റിയുടെ കാറിൽ 40കി.മി മാറി അടുത്തുള്ള ചെറുപട്ടണത്തിലെ മുൻസിപ്പൽ പാർക്കിൽ ഒത്തുചേരാൻ തുടങ്ങി... യാത്രയിലും വാതോരാതെ സംസാരിച്ചു. പാർക്കിന്റെ വാച്ചറുടെ മോളുടെ പ്രസവം ആന്റിയായിരുന്നു...തൊഴുകൈകളോടെ ഓടിയെത്തിയ അദ്ദേഹത്തോട് ആന്റി ആദ്യതവണ തന്നെ ചിരിയോടെ പറഞ്ഞു: "അവിടെ സ്വസ്ഥമായി ഒന്ന് അൽപസമയം ചിലവഴിക്കാൻ പറ്റാത്തതിനാലാണ് ഇവിടെ വന്നത്..!" "മാഡം ധൈര്യമായി സ്വസ്ഥമായി വിശ്രമിച്ചോ..ദാ അവിടിരുന്നാൽ നല്ല കാറ്റുമുണ്ട് അസ്തമയവും കാണാം" കുന്നിൻ മുകളിലെ ആ ഭംഗിയാർന്ന പാർക്കിലെകമ്പികുട്ടന്‍.നെറ്റ് മനോഹരമായ ഒരു മൂല ചൂണ്ടി അദ്ദേഹം പറഞ്ഞു. പാർക്കിന്റെ വാതിലിൽ നിന്നും വഴിയിൽ നിന്നും കാണാവുന്ന എന്നാൽ പാർക്കിന്റെ ശബ്ദങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞ ഭംഗിയാർന്ന ഒരിടം..! ആരെങ്കിലും ഞങ്ങൾ ഉള്ളപ്പോൾ അങ്ങോട്ട് വരാൻ തുനിഞ്ഞാൽ അദ്ദേഹം തടയും "മാഡം അവിടെ അൽപസമയം സ്വസ്ഥമായിരുന്നോട്ടെ" താഴെ അനന്തമായി നീണ്ടുകിടക്കുന്ന താഴ്വാരത്ത് നിന്നുമെത്തുന്ന ശക്തമായ കാറ്റിൽ പറന്ന് നെറ്റിയിലെത്തുന്ന മുടിയിഴകളെ മാടിയൊതുക്കി പറക്കുന്ന സാരിത്തുമ്പും ഒതുക്കാൻ ശ്രമിച്ച് പ്രസരിപ്പോടെ കണ്ണട ഇല്ലാതെ ഇരിക്കുന്ന ആന്റിയുടെ മുഖത്തേയ്ക് ഞാൻ നോക്കി.... ആൻസിയുടെ പോലെ തന്നെ ഓമനത്വം തുളുമ്പുന്ന ഈ സുന്ദരമുഖം തടിച്ച ഫ്രെയിമുള്ള കണ്ണടയാൽ മനപൂർവ്വം മറച്ച് ഗൌരവത്തിന്റെ മുഖംമൂടി അണിയുന്നതാണ് എന്ന് എനിക്ക് തോന്നിപ്പോയി...! അൽപം തടി കൂടുതൽ ഇല്ലായിരുന്നെങ്കിൽ ആൻസിയുടെ ചേച്ചിയാണെന്നേ ആരും പറയൂ.....! "ആന്റീ....." ഞാൻ പതിയെ വിളിച്ചു. "എന്താടാ....?" പ്രസരിപ്പോടെ ചോദ്യം വന്നു. ആ സന്തോഷം കണ്ട ഞാൻ ചോദിക്കാൻ വന്നത് മനഃപൂർവ്വം വിഴുങ്ങി.
💬 Comments
View all comments