Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]
തെറ്റിദ്ധരിച്ചതിൽ ചെറിയൊരു വിഷമമായി. അതും പോരാഞ്ഞിട്ട് സ്നേഹ പറഞ്ഞതെല്ലാം 101 ശതമാനം ശരിയാണെന്ന് ഒന്നുരണ്ടാഴ്ച്ച കൊണ്ടുതന്നെ മുനീറയ്ക്ക് ബോദ്ധ്യമായി. അവളുടെ അന്വേഷണത്തിൽ സെക്കന്റ് ഇയർ ക്ലാസ്സ് തുടങ്ങിയപ്പോൾ പോളി കഴിഞ്ഞ് ലാറ്ററൽ എൻട്രി ആയി എത്തിയ വിനയിനെ പറ്റി പിള്ളേർക്കിടയിൽ മാത്രമല്ല ലാബിലും ടീച്ചർമാർക്കിടയിലും എല്ലാവർക്കും നല്ല അഭിപ്രായം മാത്രം. ചിലപ്പോഴെങ്കിലും ചില ലാറ്ററൽ എൻട്രിക്കാർക്ക് കാണുന്നപോലെ ഉള്ള ഒരു അഹങ്കാരവും ഇല്ലാത്ത, എല്ലാവരേം സഹായിക്കുന്ന, ആരോടും ദേഷ്യപ്പെടാത്ത, എപ്പോഴും ചിരിക്കുന്ന, മുഖത്ത് ഒരു കുട്ടിത്തമുള്ള അവൻ ക്ലാസ്സിലെ എക്‌സ്ട്രീം വായ്‌നോക്കി കഴ പെമ്പിള്ളേർക്ക് വരെ ഫ്രണ്ട്സോണ് ചെയ്തിരുന്നു. എല്ലാവർക്കും അവൻ ഒരു ബ്രദർ ഫീൽ കൊടുത്തു. അങ്ങനെ കുറ്റബോധം തോന്നിയ മുനീറ അവനെ കാണുമ്പോൾ അത്യാവശ്യം പുഞ്ചിരിക്കാൻ തുടങ്ങി. എങ്കിലും ഒന്നുരണ്ടു തവണയായി അവനോട് അങ്ങനെ പെരുമാറിയതിന്റെ ചമ്മൽ അവളെ അവനോട് എന്തെങ്കിലും സംസാരിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. ഏതാണ്ട് ഒരുമാസം കടന്നുപോയി.
അങ്ങനെയിരിക്കെയാണ് ഫ്രെഷേഴ്‌സ് ഡേ വന്നത്. കോളേജിലെ ആദ്യ വർഷമായതുകൊണ്ട് ഫ്രഷേഴ്‌സ് ഡെയ്‌ക്ക് ഫസ്റ്റ് ഇയറുകാർ മാത്രമല്ല, ലാറ്ററൽ എൻട്രിക്കാരും ഇരകളായിരുന്നു. അന്ന് വിനയിന് കിട്ടിയ പണി, സിനിമ സീൻ റീക്രിയേറ്റ് ചെയ്യാൻ. പഴയൊരു സിനിമയിൽ മാമുക്കോയയും ഫിലോമിനയും ഫോണിലൂടെ പരസ്പരം ചീത്ത വിളിക്കുന്ന ഒരു കോമഡി സീൻ (ആരാടാ നാറി നീ....) ആണ് ചെയ്യേണ്ടത്. വിനയിന് പെയർ ചെയ്യാൻ ജൂനിയർ പെമ്പിള്ളേര് ആരും ബാക്കി ഇല്ലാത്തതുകൊണ്ട് ഫിലോമിന വേഷം ചെയ്യാൻ വിളിച്ചത് മുനീറയേയും. മുനീറ കുറെ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ഒടുവിൽ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു. അഭിനയത്തിന്റെ ബാലപാഠം പോലുമറിയാത്ത മുനീറയ്ക്ക് എത്ര ശ്രമിച്ചിട്ടും ചിരിയ്ക്കുകയല്ലാതെ ഫിലോമിനയുടെ ഡയലോഗ് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. ചിരിക്കാതെ പറഞ്ഞാലേ പോകാൻ പറ്റൂ എന്ന് സീനിയേഴ്‌സും. ചുരുക്കത്തിൽ അത് മുനീറയ്ക്ക് ഒരു പണിയായി എന്നുപറയുന്നതാവും ഭേദം. അന്ന് വിനയാണ് അവർ തമ്മിൽ പരിചയം കുറവായതുകൊണ്ട് കെമിസ്ട്രി വർക്ക് ഔട്ട് ആവാത്തതാണ് പ്രശ്‌നമെന്നും. ഇനിയിപ്പോ പരിചയം ഉണ്ടാക്കാൻ ഒന്നും സമയം ഇല്ലാത്തതുകൊണ്ട്, പരിചയം ഉണ്ടെന്ന് വിശ്വസിച്ച് ഫുൾ കോണ്ഫിഡൻസിൽ ഡയലോഗ് പറഞ്ഞേക്കാനും. എന്ത് പറഞ്ഞാലും അത് ഈ ആക്റ്റ് ന്റെ പാർട്ട് ആണെന്ന രണ്ടുപേരും
💬 Comments
View all comments