പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ചെയ്തിരുന്നു. അപ്പോഴും മുറ്റത്ത് ആരോ നടക്കുന്നതുപോലെ തോന്നിയെന്ന് പറഞ്ഞ് അവൾ വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. അവളുടെ ആ പേടിയും വെപ്രാളവും ഓർക്കുമ്പോൾ എന്റെ നെഞ്ചിൽ തീയാണ് അമ്മേ... എനിക്ക് എത്രയും വേഗം തിരിച്ച് അവിടെ എത്തണം. അവളെ എനിക്ക് സ്വന്തമാക്കണം."
ഒരു നിമിഷം അടുക്കളയിൽ വലിയൊരു നിശബ്ദത നിറഞ്ഞു. എന്റെ കണ്ണുകളിലെ പ്രാണന്റെ പിടച്ചിൽ അമ്മ പൂർണ്ണമായും തിരിച്ചറിയുകയായിരുന്നു. എന്റെ തലമുടിയിൽ പതുക്കെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു
"നീ ഒന്നും പേടിക്കണ്ട ആദീ... നിന്റെ കൂടെ ഈ അമ്മയുണ്ട്.”
അമ്മയുടെ ആ വാക്കുകൾ എന്റെ നെഞ്ചിലെ തീ അല്പമൊന്ന് കെടുത്തി.
"എന്തായാലും ഈ വെപ്രാളത്തിൽ നീ ഇപ്പോൾ പകൽ തന്നെ അങ്ങോട്ട് പോകണ്ട. ഇന്ന് രാത്രി ഇവിടെ നിൽക്ക്. നാളെ രാവിലെത്തന്നെ നിനക്ക് പാലക്കാട്ടേക്ക് വണ്ടി കയറാം. അതുവരെ ആ മനസ്സ് ഒന്ന് ശാന്തമാക്കാൻ നോക്ക്,"
അമ്മ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു.
അമ്മ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി.
മുറിയിലേക്ക് തിരികെ നടക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഓഫീസിൽ നിന്നായിരുന്നു വിളി. പാലക്കാട്ടേക്ക് പോകുന്നതിന് മുൻപ് ഞാൻ തീർക്കാനായി വെച്ചിരുന്ന ഒരു വലിയ ഡിസൈനിങ് പ്രൊജക്റ്റിന്റെ ഫയൽ പെൻഡിങ് ആണെന്നും, അത് ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണമെന്നും മാനേജർ ഓർമ്മിപ്പിച്ചു. എന്റെ പ്രാണന്റെ പാതിക്ക് കാവലിരിക്കാൻ പോകുന്നതിനിടയിൽ ഈ ജോലി ഒരു തടസ്സമാകാൻ ഞാൻ ആഗ്രഹിച്ചില്ല.
വേഗം ലാപ്ടോപ്പ് തുറന്ന് ആ ഫയലിലെ ബാക്കി ജോലികൾ തീർക്കാൻ തുടങ്ങി. ചിന്തകൾ മുഴുവൻ കരിമ്പനക്കാവിലെ ആ പഴയ തറവാട്ടിലായിരുന്നെങ്കിലും, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയോടെ ഞാൻ ആ വർക്കുകൾ പൂർത്തിയാക്കി ഓഫീസിലേക്ക് അയച്ചു കൊടുത്തു. ഒപ്പം, ഒഴിവാക്കാനാവാത്ത ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉണ്ടെന്ന് കാണിച്ച് ഒരാഴ്ചത്തെ ലീവിനുള്ള അപേക്ഷയും ഞാൻ മാനേജർക്ക് മെയിൽ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ ലീവ് അനുവദിച്ചുകൊണ്ടുള്ള മറുപടിയും വന്നു. ഇനി ഞാൻ സ്വതന്ത്രനാണ്.
വൈകുന്നേരമായപ്പോഴേക്കും വീട്ടിൽ വല്ലാത്തൊരു മൂകത പടർന്നിരുന്നു. മാഷിന്റെ മരണവും എന്റെയുള്ളിലെ ആധിയും കാരണം ആകെ ഒരു മരവിപ്പായിരുന്നു അവിടെ. ഉമ്മറത്തെ തിണ്ണയിൽ ശൂന്യതയിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് ഉള്ളിൽ നിന്നും ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്. ചേച്ചിയായിരുന്നു. അമ്മയാണ് ഫോണെടുത്തത്.
തുടക്കത്തിൽ മാഷിന്റെ മരണത്തെക്കുറിച്ചാണ് അവർ സംസാരിച്ചതെങ്കിലും, പെട്ടെന്ന് അമ്മയുടെ ശബ്ദം വല്ലാതെ താഴ്ന്നു. ഞാൻ പതുക്കെ വാതിൽക്കലേക്ക് നടന്നു. എന്റെ കാര്യം അമ്മ ചേച്ചിയോട് പറയുകയായിരുന്നു.
"അവനാകെ തകർന്നിരിക്കുവാ മോളെ..." അമ്മയുടെ ശബ്ദത്തിൽ വലിയൊരു ഭാരമുണ്ടായിരുന്നു. "അവന്റെ മനസ്സിൽ ഒരു കുട്ടിയുണ്ട്. സച്ചുന്റെ കല്യാണത്തിന് വെച്ച് അവൻ കണ്ടതാ... പാലക്കാട്ടാ അവളുടെ വീട്. അതൊക്കെ വലിയൊരു കഥയാ. അവളില്ലാതെ അവന് പറ്റില്ലാന്ന്..."
മറുതലയ്ക്കൽ നിന്നും ചേച്ചി എന്തോ ചോദിച്ചപ്പോൾ അമ്മ ഒരു നെടുവീർപ്പോടെ ബാക്കി പറഞ്ഞു
"അവൾക്കും നമ്മുടെ ആദിയെ ജീവനാ.
💬 Comments
View all comments