0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

എനിക്കറിയാം അവൾക്കും സംസാരിക്കാനാവുന്നില്ല.... എങ്കിൽ പിന്നേ???? ഞാൻ തന്നെ സംസാരിച്ചു...

“ എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ.... കുറച്ചു പർചെയ്‌സ് കൂടിയുണ്ട്... ഒരു യാത്ര പോകണം... അതിന്റെ....“

ഹഫ്സ മുഖത്തൊരു ചിരിവരുത്തി....

“ആഹ് ആയിക്കോട്ടെ... പിന്നേ കാണാം... “

തിരിച്ചു നടക്കുമ്പോൾ ഞാനോർത്തു. ജാസിയെ കുറിച്ചവളുടെ വാക്കുകളിൽ എന്റെ മുഖത്തു ഇരുൾ നിറഞ്ഞ പോലെ ഭർത്താവിനെ കുറിച്ചുള്ള എന്റെ ചോദ്യത്തിൽ ഹഫ്‌സയുടെ മുഖം വാടിയതെന്തേ... എനിക്ക് മുന്നിൽ ചെറുപുഞ്ചിരിയോടെ വന്നവൾക്കു ഒരു വാക്കിനപ്പുറം മറഞ്ഞിരിക്കുന്ന എന്തോ ഒരു ദുഃഖഭാരം!!!

ഇതാണ്‌ ജീവിതം, ഓരോ പുഞ്ചിരിക്കും പറയാനുണ്ടാകും ഒന്നിലധികം വേദനകളുടെ കഥ. ഓരോന്നാലോചിച്ചു വീടെത്തിയതറിഞ്ഞില്ല. സാനി മുന്നിൽ തന്നെ നിൽപ്പുണ്ട്. അവൾക്കു വേണ്ടിവാങ്ങിയ പൊതി കയ്യികൊടുത്തു ഞാൻ ഉമ്മയുടെ റൂമിലേക്ക് കയറി.

ഏകദേശം 3 വർഷമായി ഉമ്മയുടെ മുറി ഞാൻ കണ്ടിട്ട്. ടെറസ്സിന് മുകളിൽ താളം കെട്ടിപിടിച്ചു നിക്കുന്ന വെള്ളം ചുമരിൽ ഒരു കിനിവുണ്ടാക്കി ഇറങ്ങിയിട്ടുണ്ട്. പണ്ടെന്നോ കുമ്മായം പൂശിയ ചുമരിനെ അത് കൂടുതൽ വൃത്തികേടാക്കിയിട്ടേ ഒള്ളു. മരപ്പലക കൊണ്ടുള്ള ജനാവാതിലിന്റെ ഒരു മൂല ചിതലുകൾ കൂടു കെട്ടിയ പാടുണ്ട്. ഉപ്പയുടെ കാലത്തെ അലമാര തന്നെയാണ് ഉമ്മയിപ്പോഴും ഉപയോഗിക്കുന്നത്.

താക്കോലില്ലാത്ത ആ അൽമാരയുടെ അനുസരണയില്ലാത്ത വാതിലിൽ തനിയെ തുറക്കാതിരിക്കാൻ തുണിക്കീറൽ കൊണ്ട് കെട്ടിവെച്ചിട്ടുണ്ട്. പൂപ്പലുകൾ വന്ന അലമാര വാതിലിലെ കണ്ണാടിയിൽ ഞാൻ സ്വയം ഒന്ന് നോക്കി. എന്റെ മുഖത്തിന്റെ മ്ലാനതയേക്കാറേളെ കണ്ണുനീർ കണ്ടാവാളാണ് ആ കണ്ണാടി. അതെന്നെ നോക്കി കൊഞ്ഞനം കുത്തി....

കട്ടിലിനരികിലെ ഉപ്പയുടെ പഴയ തുണി കൊണ്ടുള്ള ചാരുകസേരയിൽ ഉമ്മ മറ്റെന്തോ ആലോചിച്ചിരിക്കുകയാണ്. എന്റെ കാൽപെരുമാറ്റം ഉമ്മ കേട്ട് കാണണം, അതിനെന്നോണം ഉമ്മയുടെ കൃഷ്ണമണികൾ ചലിച്ചു കാണണം ഉമ്മ ഒരു ദീർഘ ശ്വാസമെടുത്തു... കസേരക്കരികിൽ ചെറിയ പഴയ കട്ടിലിൽ ഞാൻ ഇരുന്നു. ഉമ്മാക്ക് വേണ്ടി വാങ്ങിയ പുത്തൻ പർദ്ദ ഉമ്മയുടെ മടിയിലേക്ക് വെച്ചു ഞാൻ വിളിച്ചു

“ഉമ്മാ........ “

കാലാവർഷം കലിതുള്ളിയോഴുകുന്ന നിളയുടെ നീർക്കണക്കിന് ഉമ്മയുടെ കണ്ണുനീരോഴുകിയൊലിച്ചു... നിരച്ചു നിറം മങ്ങിയ ഉമ്മയുടെ ഉടയാടകളെ പാടെ നനച്ച കണ്ണുനീർതുള്ളികൾ കൈ കൊണ്ട് തുടച്ചു കൊണ്ട് ഉമ്മയെന്നെ നോക്കി...

3 വർഷങ്ങൾ

💬 Comments

View all comments