Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]
ലോക പരിചയവും കുറവാണ്. നിന്റെ ഓഫീസിലും കോളേജിലും ഒക്കെ എന്നെക്കാൾ നല്ല എത്ര പയ്യന്മാർ ഉണ്ടാവും.. ഇനി ഇപ്പൊ അതൊന്നും ഇല്ലേലും നിന്നെ കല്ല്യാണം കഴിക്കാൻ ഇവിടെ ഡോക്ടർ മാരും എൻജിനീയർമാരും എന്തിന് കളക്ടർ വരെ ക്യൂ നിൽക്കും...
എന്റെ കണ്ണേട്ടാ... പൊട്ടാ... നിങ്ങള് എന്താ കരുതിയെ ഇൗ പുറത്ത് പോയി പഠിക്കുന്നവർ ഒക്കെ അവിടെ ഉള്ളവരെ മാത്രേ കെട്ടത്തൊള്ളു എന്നാണോ.. ഇനി അങ്ങനെ തന്നെ ആണേലും എന്റെ ചിന്താഗതി തികച്ചും വിത്യസ്തം ആണ്.. എനിക്കീ ചെരച്ച് വടിച്ച വല്ല്യ ജന്റിൽ മാൻ ലുക്കിൽ നടക്കുന്ന ഓഫീസിലെ ബുജികളേ ഒന്നും കണ്ണെടുത്ത കണ്ടൂട... പിന്നെ കോളജിൽ, അവിടെ ഉള്ളതൊക്കെ കാട്ടു കോഴികളാ ഒറ്റ ഒന്നിനെ കണ്ടാ സത്യ സന്ധത തോന്നില്ല.. എനിക്കിഷ്ടം നാട്ടിൻ പുറത്ത് നല്ല വെള്ളമുണ്ടും ഷർട്ടും ഒക്കെ ഉടുത്ത് അമ്പലത്തിൽ ഒക്കെ പോയി ചന്ദന കുറി ഒക്കെ തൊട്ട കട്ട താടി ഒക്കെ ഉള്ള അത്യാവശ്യം കലിപ്പ് ഒക്കെ ഉള്ള നിഷ്കളങ്കരായ ആൺ പിള്ളേരെ ആണ്. ഒരു ബുള്ളറ്റ് കൂടി ഉണ്ടെൽ സെറ്റ് ആയി.
ഓഹോ അപ്പോ ഞാൻ ഇങ്ങനെ ആണോ..??
എനിക്ക് അങ്ങനെ ആണ് തോന്നിയത്..
ഓഹോ അതിനു എന്റെ കയ്യിൽ ബുള്ളറ്റ് ഇല്ലല്ലോ..
അതിപ്പോ ഇനിയും വാങ്ങാല്ലോ.. അല്ല മോനേ ഞാനിത്ര നേരം പ്രസങ്ങിച്ചതിന്റെ അർത്ഥം വല്ലതും മനസ്സിലായോ??
ഇല്ല...
മണ്ടാ.. എനിക്ക് തന്നെ ഇഷ്ടാണ് എന്ന്..
എനിക്ക് അത് നേരത്തെ മൻസിലായിരുന്നു എങ്കിലും ഒരു മണ്ടനെ പോലെ അവളുടെ മുന്നിൽ അഭിനയിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി.. പ്രണയ സുരഭിലമായ ദിവസങ്ങൾ ആയിരുന്നു പിന്നീട്..
വിവാഹത്തിന് മുൻപ് ഉള്ള പ്രണയത്തിന് എനിക്കും മായകും പിന്നെ ഞങ്ങളുടെ വീട്ടുകാർക്കും താൽപര്യം ഇല്ലാതിരുന്നതിനാൽ ദിവസങ്ങളുടെ വിത്യാസത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു..
ഇനി വിരലിൽ എണ്ണാവുന്ന നാളുകൾ..
പ്രണയത്തിന് ഒന്നും വലിയ താൽപര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ. കല്യാണം കഴിക്കുന്ന പെൺകുട്ടിയെ പൊന്നുപോലെ നോക്കണം എന്ന് മാത്രം ആയിരുന്നു ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നത്. മായയും ഏറെക്കുറെ എന്‍റെതിന് സമാനമായ ധാരണകൾ വച്ച് പുലർത്തുന്നവർ ആയിരുന്നു...
ഓരോ നാൾ പിന്നിടുമ്പോഴും വീട്ടിൽ ആഘോഷത്തിന്റെ അന്തരീക്ഷം ആയി കൊണ്ടിരുന്നു..
Aa നാട് ഇന്നെ വരെ കണ്ടിട്ടില്ലാത്ത തരത്തിൽ കൊട്ടാര സമാനമായ പന്തൽ ആയിരുന്നു എന്റെ വീടിന്റെ മുന്നിൽ ഉയർന്നു പൊന്തിയത്.
തറവാട്ടിലെ ഏക ആൺതരി ആയതിനാലും അച്ഛന്റെയും മാമന്റെയും ഒരേ ഒരു
💬 Comments
View all comments