Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ആകാംഷയോടെ തിരക്കി.
"എടാ അടുത്തഴ്ചയെന്ന പറഞ്ഞത്. അവൾക്ക് ഇവിടെ എന്തോ ഇന്റർവ്യു ഉണ്ട്. മൂന്ന് റൗണ്ട് ഇന്റർവ്യു കഴിഞ്ഞു ഒരു മാസത്തോളം ഇവിടെ ഉണ്ടെന്നാ പറഞ്ഞത്".
"ദൈവമേ, അപ്പോൾ നമ്മുടെ കാര്യം ഒരു മാസത്തേക്ക് തീരുമാനം ആയി". ജിത്ത് തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
"എടാ അതല്ല പ്രശ്നം. അവൾ ഒറ്റക്കല്ല വരുന്നത്. അവളുടെ ഒപ്പം അവളുടെ ബോയ്ഫ്രണ്ടും ഉണ്ടെന്ന്".
"ഹ്ങ്ങെ..അതൊന്നും പറ്റില്ലെന്ന് നീ പറ, വരുവാണേൽ ഒറ്റയ്ക്ക് വരാൻ പറ". ജിത്തിന് ആകെ ടെൻഷൻ കൂടി.
"എടാ ഞാൻ പറഞ്ഞു. അവൾ പറയുന്നത് അവരുടെ കല്യാണം കഴിഞ്ഞതാണെന്നാ. വീട്ടുകാർക്ക് അറിയില്ല ഇതൊന്നും. ഇവിടെ ആരെയും പരിചയം ഇല്ല, ഹെല്പ് ചെയ്യണം എന്നും പറഞ്ഞു കാലുപിടിക്കുവാ. ഞാനെന്താ ചെയ്യണ്ടേ?".
"എടീ അവൾ ആളെങ്ങനാ, കുഴപ്പം വല്ലോം ഉണ്ടാക്കുന്ന കക്ഷി വല്ലതും ആണോ?". ജിത്ത് തിരക്കി.
"ഹേയ്, അവൾ ആളൊരു പാവം ആയിരുന്നു. ഇപ്പോൾ എങ്ങനെയാണെന്ന് നമുക്കറിയില്ലല്ലോ. ഞാനുമായി ഒന്നും ഒരു ടച്ചും ഇല്ലാതിരുന്നതാ. ഇതിപ്പോൾ ആരോടോ നമ്പർ തപ്പി എടുത്തു വിളിച്ചതാ".
"ഒരു മാസത്തേക്കല്ലേ, നമുക്ക് നോക്കാം അല്ലേ?, നിന്നെ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് എങ്ങനാ നൊ പറയുന്നത്. പക്ഷേ കൂടെയുള്ള അവൻ എങ്ങനെത്തോനാണന്നു നമുക്ക് അറിയില്ലല്ലോ, അതാണൊരു ടെൻഷൻ.."
"അവൻ എങ്ങനെത്തവനായാൽ എനിക്കെന്താ. എനിക്ക് അതൊന്നുമല്ലെടാ ടെൻഷൻ. നമ്മുടെ കാര്യം ഓർത്തിട്ടാ. നമ്മുടെ സ്വാതന്ത്ര്യം പോകും. വീട്ടിലെത്തിക്കഴിഞ്ഞാൽ പിന്നെ വിളിക്കാനൊന്നും പറ്റില്ല." സാറയുടെ സ്വരത്തിലെ വിഷമം ജിത്ത് മനസ്സിലാക്കി.
"സാരമില്ല സാറ, നീ വിഷമിക്കാതെ, ഒരു മാസത്തേക്കല്ലേ, നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. ഓഫീസിലുള്ള സമയം നമുക്ക് പറ്റാവുന്നത് പോലെ വിളിക്കാം". ജിത്ത് അവളെ പറഞ്ഞു സമാധാനിപ്പിച്ചു. അവന്റെ വാക്കുകൾ അവൾക്കും തെല്ലല്ല ആശ്വാസം കൊടുത്തത്.
ഒരു ബുധനാഴ്ച വൈകുന്നേരം അവർ എത്തുമെന്ന് അറിയിച്ചു. അന്ന് സാറ നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങി അവരെ കൂട്ടാൻ റെയിൽവേസ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ എത്തുന്നത് വരെ ജിത്തിനോട് സംസാരിച്ചിട്ട് അവൾ ഫോൺ വച്ചു. വീട്ടിലെത്തിയിട്ടു അവൾ ജിത്തിന് മെസ്സേജ് ഇട്ടു.
വൈകിട്ട് ഓഫീസിൽനിന്ന് ഇറങ്ങിയ ജിത്തിന് ആകെ ഒരു ശൂന്യത അനുഭവപ്പെട്ടു. പെട്ടന്ന്
💬 Comments
View all comments