Chapter Title : പ്രഹേളിക [Ne-Na]
ആക്രോശിക്കുകയായിരുന്നു.
"അവൻ എങ്ങനെ ആണ് ഇതെല്ലാം അറിഞ്ഞത്.. പപ്പാ വല്ലോം ഇതറിഞ്ഞാൽ തീരും എല്ലാം, എലെക്ഷൻ അടുത്ത് നിൽക്കെയാണ്."
കൂട്ടത്തിലൊരുത്തൻ ചോദിച്ചു.
"ഇനി ആ പെണ്ണ് വല്ലോം കോമയിൽ നിന്നും ഉണർന്ന് കാണുമോ?"
"ഏയ്, ഇല്ല .. അവളുടെ കാര്യം ഞാൻ തിരക്കുന്നുണ്ട്. അന്ന് ഹോസ്പിറ്റലിൽ വച്ച് അവളെ കൊല്ലാൻ നോക്കി പണി പാളി അത് സ്റ്റേഷനിൽ പരാതി എത്തിയതിനാലാണ് പപ്പ തൽക്കാലത്തേക്ക് അവളുടെ കാര്യം എലെക്ഷൻ കഴിയുന്നവരെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞത്."
"എങ്കിൽ പിന്നെ ഇവൻ ഇതെങ്ങനെ അറിഞ്ഞു."
കാറിലേക്ക് തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.
"എന്തോ തെളിവ് ബാക്കി ഉണ്ടെന്നല്ലേ അവൻ പറഞ്ഞത്. നമ്മുടെ ആൾക്കാരുടെ കണ്ണ് അവന്റെ നേരെ ഇപ്പോഴും വേണമെന്ന് പറഞ്ഞേക്ക്."
. . . .
നവീന്റെ പിന്നാലെ കാവ്യയും ആകാശും അവന്റെ റൂമിലേക്ക് ചെന്ന് കയറി.
കാവ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
"നീ എന്താ ഇപ്പോൾ കാണിച്ചത്. ഇപ്പോൾ നമ്മൾ എല്ലാരും അപകടത്തിൽ ആയില്ലേ?"
ആകാശും പറഞ്ഞു.
"നീ ഇപ്പോൾ കാണിച്ചത് മണ്ടത്തരമാണ്. നമ്മൾ എല്ലാം അറിഞ്ഞെന്ന് മനസിലാക്കിയ സ്ഥിതിക്ക് അവൻ ഇനി ചുമ്മാതിരിക്കുമോ?"
റൂമിലുള്ള ഓരോരുത്തരുടെയും മുഖത്തെ ഭയം കണ്ട മീര പറഞ്ഞു.
"അവർ പറയുന്നത് ശരിയായാണ്. നീ ഇപ്പോൾ കാണിച്ചത് തെറ്റായിപ്പോയി."
പതറിയ സ്വരത്തിൽ നവീൻ ചോദിച്ചു.
"നീയും എന്നെ കുറ്റപ്പെടുത്തുകയാണോ?.. നിന്നെ കൊല്ലാൻ നോക്കിയ അവർ എന്നെ മുന്നിൽ ചിരിച്ച് കളിച്ച് നിൽക്കുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു."
ഇത് കേട്ട കാവ്യ പറഞ്ഞു.
"അവൾ പിന്നെ കുറ്റപ്പെടുത്താതെ എന്ത് ചെയ്യണം. ഇതിപ്പോൾ നമ്മുടെ എല്ലാം ജീവൻ അപകടത്തിൽ ആയില്ലേ?"
നവീൻ പെട്ടെന്ന് പറഞ്ഞു.
"നിങ്ങളുടെ ആരുടെയും ജീവന് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഇവിടെ നിന്നും പോകാം. ഇത് എന്റെയും മീരയുടെയും പ്രശനമാണ്. അത് പരിഹരിക്കാൻ ഞാൻ ഒറ്റക്ക് മതി ഇനി."
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോഴേക്കും.
അത് കണ്ടപ്പോൾ കാവ്യയ്ക്ക് സഹിക്കാനായില്ല. അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു.
"ഡാ.. ഞങ്ങൾ നിന്നെ ഒറ്റപ്പടുത്തിയതല്ല. ഇനി ചാകാനാണെലും ഞാൻ നിന്റെ കൂടെ ഉണ്ടാകും."
നവീന്റെ
💬 Comments
View all comments