0%

Chapter Title : പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

തോന്നുന്ന അരക്കെട്ടും, ഒതുങ്ങിയ വയർത്തടവും മനോഹാരിത തുളുമ്പുന്ന വട്ട മുഖവും അൽപ്പം ചുരുൾ നീണ്ട മുടിയും എല്ലാം കൂട്ടി കിഴിച്ച് നോക്കുബോൾ ആരുടെയും മനസ്സിനെ ഒന്ന് പിട പിടിപ്പിക്കും.

നിലാവിൽ നിൽക്കുന്ന ഭാരതി തമ്പുരാട്ടിയെ പ്രേമൻ അറിയാതെ നോക്കി. പണ്ടെപ്പോഴോ വായിച്ച ഏതോ വരികളിലെ നർത്തകിയുടെ വർണ്ണഭാവം. പ്രേമൻ കണ്ണുകളെ ബലമായി വെട്ടിച്ച് താഴേക്ക് നോക്കി നടന്നു.

"... പ്രേമൻ മുന്നേ ഇവിടെ വണ്ടി നിർത്തിട്ടുണ്ടല്ലേ .... മനോഹരമായ സ്ഥലം ...". അടുത്തേക്ക് നടന്ന് വരുന്ന പ്രേമനെ നോക്കിയശേഷം ഭാരതി ചോദിച്ചു.

"... കഥയും കവിതയും എഴുതുന്നയാളാണ് ഭാരതി കൊച്ചമ്മയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് , ഈ സ്ഥലം അതുപോലെ ഏതെങ്കിലും കഥാ കവിതാ സൃഷ്ടികൾ രചിക്കാൻ ഉതകുമെങ്കിൽ അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് വിചാരിച്ചു ...".

പ്രേമൻ ഫ്‌ളാസ്‌ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. ഭാരതി ഫ്‌ളാസ്‌ക്ക് വാങ്ങാതെ സാരിയുടെ തലപ്പ് പുതച്ച് ദൂരേക്ക് തന്നെ നോക്കിയിരുന്നു. പ്രേമൻ ഫ്‌ളാസ്‌ക്ക് കാറിന്റെ ഉള്ളിൽ ശേഷം ബോണറ്റ് തുറന്ന് റേഡിയേറ്ററിലെ വെള്ളം നോക്കാനായി മുന്നോട്ട് നടന്നു.

"... പ്രേമൻ പുസ്തകങ്ങൾ വായിക്കാറുണ്ടല്ലേ ????". അപ്രതീക്ഷിതമായി ഭാരതി ചോദിച്ചു.

"... ജയിലിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. മുഷിഞ്ഞുള്ള ചടഞ്ഞുകൂടിയുള്ള ഇരിപ്പിന് ഒരു ശമനം കിട്ടാൻ തുടങ്ങിയതാണ് വായന...".

ചൂടുള്ള റേഡിയേറ്ററിന്റെ അടപ്പ് സൂക്ഷിച്ച് തുറക്കുന്നതിനിടയിൽ പ്രേമൻ പറഞ്ഞു.

"... ഞങ്ങളുടെ തറവാടിന്റെ പേര് കാക്കാനുള്ള നിന്റെ ജയിൽ വാസം അല്ലെ .... നിനക്കൊരിക്കൽ പോലും തറവാട്ടിലെ കാർന്നോരുടെ പേര് പറയായിരുന്നില്ലെ ???. എന്ത്യേ അത് ചെയ്തില്ല നീ ...".

".... ഒരുപാട് നോട്ട് കെട്ടുകളോടുള്ള കടപ്പാട് ... വീട്ടിൽ കെട്ടിച്ച് വിടാൻ വേണ്ടി ഒരു പെങ്ങളുണ്ട് .... ജയിലിൽ പോയതോണ്ട് അവളുടെ കല്ല്യാണം കഴിഞ്ഞു .... ഞങ്ങളെപോലെയുള്ള പാവങ്ങൾക്ക് ഇതുപോലെയൊക്കെ വരുന്നത് ബമ്പർ ലോട്ടറി പോലെയാണ് ...".

പ്രേമന്റെ വാക്കുകൾ ഭാരതി തമ്പുരാട്ടിയിൽ അതിശയം വളർത്തി.

"... എന്നാലും നിന്റെ മൂന്ന് കൊല്ലമല്ലേ നഷ്ട്ടപ്പെട്ട് പോയത് ...".

"... ജീവിതം ഇങ്ങനെയൊക്കെയല്ലേ .... അതങ്ങ് നീണ്ട് കിടക്കുകയല്ലേ ...".

"... സാഹിത്യം വരുന്നുണ്ടല്ലോ ....".

".... ജയിലിൽ വായിച്ച പുസ്തകങ്ങളുടെ ഫലമാണ് ....".

"... വായന അറിവാണ്, ഭാവിയിലേക്കുള്ള വാതിലാണ് .... പ്രേമൻ സീരിയസ്സായി തന്നെ വായിച്ച് തുടങ്ങിക്കോളുന്ന്യേ ... തറവാട്ടിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടല്ലോ ...???". തിളയ്ക്കുന്ന റേഡിയേറ്ററിന്റെ ശബ്ദം ആസ്വദിക്കുന്ന പ്രേമനെ നോക്കി ഭാരതി

💬 Comments

View all comments