0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 449
അനുഭ്രൂതി നിറച്ച പ്രണയശലഭങ്ങളായ് , കലാലയവാടി നിറയെ പാറിപ്പറന്നു നടക്കാൻ...വിധി അവരെ അനുവദിച്ചിരുന്നില്ല. ആ കാലത്തെ, പേരെടുത്ത കമിതാക്കളുടെ പേരുകൾ പലതും കൊത്തിയും കോറിയും ആലേഖനം ചെയ്തിട്ടിട്ടുപോയ മച്ചുകളും മരത്തൂണുകളും അതിൻറെ സാക്ഷ്യപത്രവും പേറി....വർണ്ണലിപികളിൽ തീർത്ത തിരുശേഷിപ്പുകളായി ഇന്നും പുതികാല നവാഗതർക്ക് സ്വാതമരുളി മുന്നിൽനിൽക്കുന്നു. ആ ഗതകാലപ്രതാപത്തിൻറെ സ്മരണകൾ അയവിറക്കി, വിജനത കളിയാടിയ കലാലയത്തിൻറെ ഒഴിഞ്ഞ ഇടങ്ങളിലും...ഇടനാഴികളിലും ഒക്കെയായി...പഴയ കൂട്ടുകാരായവർ....കൊക്കുരുമ്മി പാറിനടന്നു. എത്ര നടന്നുകളിച്ച, മൂളിപ്പാട് മൂളി പറന്നുനടന്ന വഴിയിടങ്ങൾ, ഇടനാഴി, ഇറമ്പുകൾ . കുസൃതികാട്ടി ചിരിച്ചുമറിഞ്ഞു, കളിച്ചിടപഴുകിയ എത്ര ക്യാപസ്സ് പടവുകൾ, വരാന്തകൾ, പുൽമൈതാനങ്ങൾ. എത്ര മുഴച്ച ശബ്ദങ്ങളിൽ മാറ്റൊലികൊണ്ട....അദ്ധ്യാപനത്തിൻറെ, പ്രസംഗങ്ങളുടെ, കലാപ്രകടനങ്ങളുടെ അടയാളം തീർത്ത, കലാലയ അരങ്ങുകൾ...ക്ലാസ്സ്മുറികൾ. കുപ്പിവളച്ചിരിയും...കൊലുസ്സിൻ കിലുങ്ങലും ആൾ-പെൺ കളമൊഴി, കുറുമൊഴി ഈണങ്ങളും....തപ്പുതാളങ്ങളും കാതിൽ ഇപ്പോഴും ഇമ്പമായി നിറയുന്ന...സുഗന്ധവാഹിയായ മുല്ലപ്പൂ-തെന്നല്ലുമ്മകൾ സമ്മാനിച്ച എത്ര ദിനരാവുകൾ !. എല്ലാം...ഒരു തിരശീലയിൽ എന്നപോലെ മുന്നിൽ മന്ത്രവീണമീട്ടി, വർണ്ണാഭമായി വന്നു വിടരുന്നു. '' കഴിഞ്ഞ കാലത്തിൽ കല്ലറയിൽ.... കരളിനഗാധമാം ഉള്ളറയിൽ .... ഉറങ്ങിക്കിടക്കുന്ന പൊൻകിനാവേ നീ , ഉണരാതെ ഉണരാതെ, ഉറങ്ങിക്കൊള്ളൂ......'' കഴിഞ്ഞ കാലഘട്ടത്തിലെ ഒരിക്കലും മരിക്കാത്ത നല്ലോർമ്മകളിൽ അഭിരമിച്ചു രസിക്കാൻ...ഹൃദയത്തിനിടം കൊടുക്കുന്ന, ഏതോ പഴയ 'കവിമനസ്സ് ' അവർക്കുള്ളിലിരുന്നു അറിയാതെ പാടി. പുറത്തു, നിറഞ്ഞ വൃക്ഷസമ്പത്തുകളിൽ നിന്നും ലോഭമില്ലാതെ അടിച്ചുകയറി വരുന്ന മന്ദമാരുതൻ അതിനവർക്ക് പൂർണ്ണ പിന്തുണ ഏകി. മനസ്സുകളിൽ പഴമ ഉണർത്തിച്ചു, വല്ലാതെ തണുപ്പിച്ചു....ദേഹമാകെ ഐസ്‌കട്ടകൾ വാരിയിട്ട പോലെ, അകവും പുറവും വീണ്ടും വീണ്ടും അടങ്ങാത്ത കുളിരണിയിച്ചു. കലാലയ മുകൾനിലയിൽ, മുക്കിലുംമൂലയിലും ആകമാനം...തോളോട് തോൾചേർന്ന്...രോമഹർഷങ്ങളോടെ, ചിരിച്ചും കഥപറഞ്ഞും...പുതിയകാല പ്രണയ ഇണകളായി...അഭിജിത്തും അലീനയും ചുറ്റിത്തിരിഞ്ഞു. പിന്നെ, സാവധാനം...കേറിയപ്പോൾ പടികളിറങ്ങി, താഴെ വരാന്തയിൽ വന്നെത്തി നിന്നു. കെട്ടിടത്തിണ്ണയിലൂടെ വെറുതെ നടന്നുനീങ്ങവെ....ലീന അഭിയോടരുളി.....'' എടാ കുറെയധികം നടന്നെടാ, ഇനി നമുക്ക് ഒഴിഞ്ഞ വല്ലിടത്തും അൽപനേരം മാറിയിരുന്നു സംസാരിക്കാം ''. വെളിയിൽ...മുന്നിൽ, വെയിലിന് നല്ല വാട്ടം വന്നു, തിളക്കംകുറഞ്ഞു മങ്ങിവന്നുകൊണ്ടിരുന്നു. വാടി വിളറിയ, സായാഹ്നസൂര്യൻറെ പൊന്കതിരുകൾ...നിറംമങ്ങി വിളറിയ നിഴലുകൾ വീഴ്ത്തുമ്പോൾ...സമയവും അതുപോലെ ഏറെ പിന്നിട്ടിരുന്നു. അഭിയും ലീനയും ക്യാംപസ് കെട്ടിടത്തിലെ ഒരൊഴിഞ്ഞ കോണിലേക്ക് ഒതുങ്ങിമാറി ഇരുന്നു. ഒഴിഞ്ഞ ഇടം മാത്രമല്ല,

💬 Comments

View all comments