Chapter Title : ?പ്രസൂതാ [Ghost rider]
ഞാൻ അടുത്തു നിൽക്കുകയായിരുന്നു; അടുത്ത് ഒരു ഫ്ലവർ വേസ് കിടന്നിരുന്നു. ഞാൻ അതെടുത്ത് അവൻ്റെ തലയിൽ അടിച്ചു. ദേഷ്യം വന്ന അയാൾ എന്നെ കുറേ തല്ലി . വീട്ടുടമസ്ഥൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അയാൾ അന്ന് രാത്രി എന്നെ കൊല്ലുമായിരുന്നു. അടുത്ത ദിവസം തന്നെ വീട്ടുടമസ്ഥ എന്നെ പുറത്താക്കി. എൻ്റെ ചേച്ചി എനിക്ക് വേണ്ടി ഒരുപാട് അപേക്ഷിച്ചു, പക്ഷേ ഫലമുണ്ടായില്ല. ഞങ്ങൾ പിരിയുന്നതിന് മുമ്പ് അവൾ എനിക്ക് ഒരു 500 രൂപ തന്നു. ദിവസങ്ങളോളം അലഞ്ഞിട്ടാണ് ആ ചായക്കടയിൽ ജോലി കിട്ടിയത്.
അവന്റെ കഥ കേട്ടതും പ്രീതയുടെ കണ്ണുകൾ സങ്കടത്താൽ നിറഞ്ഞൊരുകി.
സലിം ഏതാനും മിനിറ്റുകൾ മൗനം പാലിച്ചതിനു ശേഷം വീണ്ടും സംസാരിച്ചു ‘'സത്യം പറഞ്ഞാൽ മാഡം, ഞാൻ ഇവിടെ വന്നത് മഴയിൽ നിന്ന് രക്ഷനേടാൻ വേണ്ടിയല്ല. ഞാൻ ജോലി ചെയ്യുന്ന കട കഴിഞ്ഞ രണ്ട് ദിവസമായി മുതലാളി വരാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതൽ എനിക്ക് ഭക്ഷണം ഇല്ലായിരുന്നു. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഈ ബിൽഡിങ്ങിൽ എന്തോ പരുപാടി നടക്കുന്നുണ്ട് എന്നറിഞ്ഞു വന്നതാ. വേസ്റ്റ് വരുന്ന ഫുഡ് എങ്കിലും കഴിക്കാലോ.പക്ഷേ അതിന് മുമ്പ് വാച്ച്മാൻ എന്നെ കണ്ടു.
പ്രീതയ്ക്ക് താങ്ങാനായില്ല. അവൾ സോഫയിൽ നിന്ന് എഴുന്നേറ്റ് കൂടുതൽ ഫുഡ് ഓർഡറുകൾ നൽകാൻ റെസ്റ്റോറൻ്റിലേക്ക് വിളിച്ചു. പുറത്ത് മഴ പെയ്യുന്നതിനാൽ കൊണ്ട് വരാൻ സമയമെടുക്കുമെന്ന് അവളോട് പറഞ്ഞു. പ്രീതയ്ക്ക് ഇത്തവണ നല്ല ദേഷ്യം തോന്നി, ഭക്ഷണം ഉടൻ അയച്ചുതരാൻ പറഞ്ഞു; അധിക ചാർജ് അവൾ കൊടുക്കാം എന്ന് പറഞ്ഞു.മാക്സിമം നേരത്തെ എത്തിക്കാം എന്ന് റെസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞു.. പ്രീത മൊബൈൽ താഴെയിട്ട് ആ മനുഷ്യനെ ശപിച്ചു. അതിനിടയിൽ സലീമിനു എന്ത് നൽകണമെന്ന് അവൾ ചിന്തിക്കാൻ തുടങ്ങി. അവളുടെ അപ്പാർട്ട്മെൻ്റ് ആകെ അലമ്പ് ആയി കിടക്കുകയാണ്.ഫ്രിഡ്ജിൽ ഒരു മുട്ട പോലും എടുക്കാൻ ഇല്ല.
"വെയിറ്റ് ഞാനിപ്പോൾ വരാം ... , അവൾ പറഞ്ഞു.
ഒരു റാക്കിൽ കുറച്ച് ബിസ്ക്കറ്റ് ഇരുന്ന ഒരു പാത്രം അവൾ കണ്ടു. അതെടുത്ത് അവൾ തിടുക്കത്തിൽ സ്വീകരണമുറിയിലേക്ക് മടങ്ങി. ഭരണി സലിമിൻ്റെ കയ്യിൽ കൊടുത്ത് അവൾ പറഞ്ഞു തൽക്കാലം
💬 Comments
View all comments