പുനർജ്ജന്മം 5 [ജോൺ എബ്രഹാം]
പുനർജ്ജന്മം 5
Punarjanmam Part 5 | Author : John abraham
[ Previous Part ] [ www.kkstories.com ]
വൈകുന്നേരം ആറു മണിയാവുന്നു. അങ്കിൾ കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി ഒരു കാവി മുണ്ടും ടീഷർട്ടും ഇട്ട് സിറ്റൗട്ടിലെ ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ട് ഇരിക്കുകയാണ്. ആ സമയത്താണ് ജാനകി അങ്ങോട്ട് വരുന്നത്. കുറച്ചു ദിവസമായി അവളെ ആ പരിസരത്തൊന്നും കണ്ടിരുന്നില്ല.
അങ്കിൾ: (പത്രം താഴ്ത്തി പതുക്കെ ഒന്ന് നോക്കി) "എവിടെ ആയിരുന്നു ജാനകീ? കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്..?"
ജാനകി പതുക്കെ വേച്ചു വേച്ച് സിറ്റൗട്ടിന്റെ പടികയറി വന്നു. അവളുടെ മുഖത്ത് ഒരു ചെറിയ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു.
ജാനകി: "ഒന്നും പറയണ്ട വേണുവേട്ടാ.. ഒരു രണ്ടാഴ്ച മുന്നേ ഇങ്ങോട്ട് വരുമ്പോ, കാല് തെറ്റി നിങ്ങടെ മതിലിന്റെ സൈഡിലുള്ള ആ ഓവുച്ചാലിൽ വീണു. കാലൊന്ന് ഉളുക്കി. നടക്കാൻ പറ്റാതെ വീട്ടിൽ ഇരിക്കുകയായിരുന്നു ഇത്രയും ദിവസം."
അങ്കിൾ: (ഒരു സാധാരണ മട്ടിൽ) "ശ്‌ശെടാ... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ?"
ജാനകി: (അല്പം പരിഭവത്തോടെ) "അതിന് നിങ്ങൾ എന്നെ അന്വേഷിച്ചാലല്ലേ അറിയൂ? നിങ്ങൾക്ക് എന്നോട് ഒരു താല്പര്യവുമില്ല.. അതാണ് സത്യം."
അങ്കിൾ പതുക്കെ പത്രം മടക്കി സൈഡിലേക്ക് വെച്ചു. എന്നിട്ട് തന്റെ ആ ഗാംഭീര്യം വിടാതെ പറഞ്ഞു:
അങ്കിൾ: "ജാനകീ.. നിനക്ക് ഭർത്താവുണ്ട്, മകനുണ്ട് . ഞാൻ നിന്റെ അടുത്ത് അധികം മിണ്ടാൻ വന്നിട്ട് നാട്ടുകാരെക്കൊണ്ട് എന്തിനാ വെറുതെ പറയിപ്പിക്കുന്നത്? അതൊക്കെ അറിഞ്ഞു വേണം നമ്മൾ പെരുമാറാൻ."
അങ്കിൾ പറഞ്ഞത് കേട്ടതും ജാനകിയുടെ മുഖം വല്ലാതെ മാറി. അവൾ സിറ്റൗട്ടിന്റെ തൂണിൽ ചാരുന്ന മട്ടിൽ ഇരുന്നു.
ജാനകി: "ഭർത്താവ്...തുഫ്യൂ....മുറ്റത്തേക്ക് ഒരു തുപ്പാണ്.....! മൂക്കറ്റം കള്ളും കുടിച്ചു വരുന്ന ഒരു നാറി. പിന്നെ മകൻ... അവൻ
എവിടെയാണെന്ന് ആർക്കറിയാം.. അവന് അച്ഛന്റെ ശല്യം കാരണം അമ്മയെയും വേണ്ടാതായി. സത്യം പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ.. ഒറ്റയ്ക്കാണ് വേണുവേട്ടാ."
അങ്കിൾ പത്രം പൂർണ്ണമായും മടക്കി ടീപ്പോയിയിൽ വെച്ചു. ജാനകിയുടെ ആ "ഒറ്റപ്പെടൽ" പ്രയോഗം അദ്ദേഹത്തിന് അത്ര പിടിച്ചില്ല. തന്റെ പ്രിയപ്പെട്ട സുനിതയെക്കുറിച്ചുള്ള ഓർമ്മകൾ ആ നിമിഷം അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
അങ്കിൾ: (ഗൗരവത്തിൽ) "നീ തെറ്റായി ധരിക്കണ്ട ജാനകീ... ഞാൻ ഒറ്റയ്ക്കല്ല. എനിക്കെന്റെ സുനിതയുണ്ട്. അവൾ ഈ ലോകത്തുനിന്ന് പോയെങ്കിലും, അവൾ ഇപ്പോഴും ഇവിടെയൊക്കെത്തന്നെ ഉണ്ട്. എനിക്കത് മതി... വേറെ ആരുടെയും കൂട്ടുതേടി ഞാൻ പോകില്ല."
ജാനകി അതുകേട്ട് ഒന്ന് പരുങ്ങി. അങ്കിളിന്റെ സുനിതയോടുള്ള ആ അചഞ്ചലമായ സ്നേഹം അവളെ അല്പം നിരാശയാക്കി
അങ്കിൾ: "അല്ല, എന്നാലും ആ ഓവുച്ചാലിൽ നീ എങ്ങനെയാ വീണത്? അവിടെ വീഴാൻ ഒരു സാധ്യതയും ഇല്ലല്ലോ. നല്ല വീതിയുള്ള സ്ഥലമല്ലേ അത്?"
അങ്കിളിന്റെ ചോദ്യം കേട്ടതും ജാനകിയുടെ മുഖത്ത് ഒരുതരം പേടി കലർന്ന സംശയം നിഴലിച്ചു. അവൾ ചുറ്റും ഒന്ന് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
ജാനകി: "അത് തന്നെയാ വേണുവേട്ടാ ഞാനും ആലോചിക്കുന്നത്. പക്ഷെ അന്ന്... അന്ന് ആരോ എന്നെ പിന്നിൽ നിന്ന് ആഞ്ഞു
💬 Comments
View all comments