0%

Chapter Title : രാജഹംസം

Author : kkstories Read All Parts 116

രാജഹംസം

RajaHamsam bY GR

ഈ കഥ നടന്നതൊന്നുമല്ല എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത വെറുമൊരു സങ്കല്പമാണ്.. സരസ്വതി നദിയുടെ തീരത്തും അനേകം തടാകങ്ങളാലും ചുറ്റപ്പെട്ട നഗരമാണ് 'ദയാചലം'.അവിടം ഭരിച്ചുവരുന്നത് ഗൗര രാജവംശജരാണ്‌. വനാന്തരങ്ങളും പർവതവും നദികളും സ്നേഹ സമ്പന്നരായ ജനങ്ങളും വസിക്കുന്ന ദായാചലത്തിന്റെ തലസ്ഥാനമാണ് സിദ്ധപുരി അവിടെയാണ് സിദ്ധഗൗര രാജ്യഭവനം സ്ഥിതി ചെയ്യുന്നത്...ഇവിടത്തെ രാജവംശജനായയ ദേവരഥഗൗരയുടെ ത്യാഗം വിശ്വപ്രസിദ്ധമാണ്. പക്ഷെ അദ്ദേഹത്തിന്റ കഥ പറയാൻ ഇപ്പോൾ സമയമില്ല.. എന്നാൽ അദ്ദേഹത്തിന്റെ പുത്രന്റെ പുത്രന്റെ പുത്രനാണു വിക്രമരഥഗൗര അദ്ദേഹമാണ് ഇപ്പോഴത്തെ ഗൗരവംശത്തിലെ ദയാജലത്തിന്റെ രാജാവ്. അദ്ദേഹത്തിന് രണ്ടേ രണ്ട് മക്കളാണുള്ളത്.. രണ്ടാമത്തെ മകളുടെ ജന്മത്തോടെ രാജാവിന്റെ പ്രാണപ്രിയയായ മഹാറാണി സൗഭാഗ്യഗൗര മൃത്യുലോകത്തെ പൂകുകയും ചെയ്തു. രാജാവ് തന്റെ പത്നിയെ വളരെ അധികം സ്നേഹിച്ചിരുന്നു.. അവരുടെ മരണശേഷം രാജാവ് മറ്റൊരു വിവാഹത്തിന് തയ്യാറായതുമില്ല.. അദ്ധേഹത്തിന്റെ മൂത്ത പുത്രൻ ഗൗരവംശത്തിന്റെ പ്രഭാതേജസ്സ് സിദ്ധാർത്ഥൻ ആണ് (അവനാണ് കഥാനായകൻ) വളരെ സൗന്ദര്യവാനായ കുമാരന് പല രാജ്യങ്ങളിലെ വിവാഹാഭ്യർത്ഥനയുടെ ഘോഷയാത്രയാണ് എന്നാൽ ഇളയവൾ ദയാഗൗരി യുടെ വിവാഹത്തിനായാണ് അവർ കാത്തിരിക്കുന്നത്. അതീവ സുന്ദരി തന്നെയാണ് ദയയും പക്ഷെ അവൾക്ക് ജന്മാനാൽ സംസാരവൈകല്യവുമുണ്ട്.. അതൊരു കുറവല്ലെങ്കിലും മനസ്സറിഞ്ഞ് ആരും വിവാഹത്തിന് തയ്യാറായില്ല.. ദയ തന്റെ രാജ്യകാര്യങ്ങളും ആശയങ്ങളും ധുതായി തന്റെ പ്രീയ രാജഹംസത്തെ അയച്ചാണ് അറിയിച്ചിരുന്നത്.... ഹംസത്തിന് നൽകിയ നാമഥേയം സുന്ദര സുവർണിക എന്നാണ്..

ഇന്നീ രാജഭാവനത്തിൽ മഹാകാലഭൈരവയാഗം നടക്കുകയാണ് . ഈ യാഗത്തിന്റെ കാരണം രാജകുമാരൻ സിദ്ധാർത്ഥന്റെ വിജയഭേരിയാണ്. രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തിയ വൈരേന്ദ്ര പർവതത്തിലെ അസുര സമാനരുമായി യുദ്ധവിജയം കൈവരിച്ച ആഹ്ളാദത്തിന്റെ പ്രതീകമാണീയാഗം.. ഏവരും കാത്തിരക്കുകയാണ് സർവ്വോത്തമ വിജയം കൈവരിച്ച സിദ്ധാർത്ഥനെയും അംസഖ്യ സേനയേയും...അവിടേക്കാണ് ഗുപ്തചാരൻ കുതിരപ്പുറത്തേറി കിതച്ചെത്തിയത്..രാജൻ രാജൻ എന്നാലറിക്കൊണ്ടാണയാളുടെ വരവ് ..അയാൾ കാര്യമുണർത്തിക്കും മുന്പേ രാജാവയാളുടെ കഴുത്തിൽ സ്വര്ണമാലയണിയിച്ചു.."നിങ്ങൾ പറയാൻ വന്ന കാര്യം എന്താണെന്ന് എനിക്ക് ഗ്രാഹ്യമുണ്ട് ചാള്ളൂരാ...നമ്മുടെ പ്രിയ പുത്രന്റെ വിജയമല്ലെ അങ്ങയുടെ സന്ദേശം ഞാനിത് നേരത്തെ അറിഞ്ഞിരിക്കുന്നു .എങ്കിലും അങ്ങേയ്ക്കിതിരിക്കട്ടെ " രാജാവ് കൃതജ്ഞമായി പറഞ്ഞു., എന്നാൽ ഗുപ്തചാരന്റെ വെപ്രാളം അപ്പോഴും ശമിച്ചിട്ടില്ലായിരുന്നു "രാജൻ ..അങ്ങനെയല്ല രാജൻ .. അപകടം

💬 Comments

View all comments