0%
Chapter 1

രണ്ടാം ജീവിതം 2 [Sree JK]

Author : Kambikathakal | Read All Parts | 👁 208 |

രണ്ടാം ജീവിതം 2

Randaam Jeevitham Part 2 | Author : Sree JK

[ Previous Part ] [ www.kkstories.com]


(ഒത്തിരി വൈകിയാണ് രണ്ടാം ഭാഗം എഴുതുന്നത്. പരീക്ഷകൾ ഒന്നിനുപുറകെ ഒന്നായി വന്നത് കാരണം മൈൻഡ് ഈ വിഷയത്തിൽ ബ്ലാങ്ക് ആയി പോയതാണ്. ക്ഷമിക്കുക. മറ്റ് കഥകളെ പോലെ പെട്ടെന്ന് സെക്സ് പ്രതീക്ഷിച്ച് വായിക്കരുത്, നിരാശരാകേണ്ടി വരും.)

"പുതിയ വീടെങ്ങനെയുണ്ട്? സാധനങ്ങൾ എല്ലാം എത്തിച്ചോ?"

രാജേഷിൻ്റെ മെസേജ്. ജോലിയുമായി ബന്ധപ്പെട്ട് അല്ലാതെ സ്മിതയ്ക്ക് മെസേജ് അയക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് രാജേഷ്. ഫിനിഷിങ് സ്കൂളിലെ ഡ്രൈവറാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് രാജേഷിൻ്റെ കുടുംബം. രാജേഷിനെയും ട്രെയിനിൽ വെച്ചാണ് പരിചയപ്പെടുന്നത്. ട്രെയിൻ യാത്ര തുടങ്ങുന്ന സമയം തൊട്ടേയുള്ള പരിചയമാണ്. രാധ വഴി പരിച്ചയപ്പെട്ടതാണ് എന്ന് വേണം കൃത്യമായി പറയാൻ. രാധയാണല്ലോ സ്മിതയെ ആ ഗ്രൂപ്പിലേക്ക് എത്തിച്ചത്. രാധ കഴിഞ്ഞാൽ ആ കൂട്ടത്തിൽ സ്മിതയ്ക്ക് ഏറ്റവും അടുപ്പമുള്ള ആളും രാജേഷാണ്. വൈകിട്ട് ജോലി കഴിഞ്ഞ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും രാജേഷ് അവിടെ കാത്തിരിപ്പുണ്ടാകും. വൈകുന്നേരത്തെ ചായകുടിയും കാര്യം പറച്ചിലുമൊക്കെ ആയി നിക്കുമ്പോഴാകും ട്രെയിൻ വരിക. ഏകദേശം സമപ്രായക്കാരാണ് ഇരുവരും. രാവിലെ സ്മിതയ്ക്ക് വേണ്ടി സീറ്റ് പിടിച്ചിടുന്നതും രാജേഷാണ്. അതിനൊരു കഥയും ഉണ്ട്. പിരീഡ്സ് സമയങ്ങളിൽ സ്മിതയുടെ ബോഡിക്ക് ഒരു പ്രത്യേക മണമാണ്. രാധയുമായി മാത്രമേ അതിനെക്കുറിച്ച് സംസരിച്ചിട്ടുള്ളൂ. രാജേഷ് ആ മണം തിരിച്ചറിയുമോ, എന്ത് വിചാരിക്കും എന്നൊക്കെ സ്മിത ചിന്തിക്കാറുണ്ട്. ആ സമയങ്ങളിൽ രാധയുടെ അടുത്ത് ഇരിക്കാൻ സ്മിത പരമാവധി ശ്രമിക്കാറുണ്ട്. ഈ മണവും സ്മിതയുടെ ചെയ്തികളും മനസ്സിലാക്കിയിട്ടാവണം ഒരു ദിവസം വൈകുന്നേരം രാജേഷ് തന്നെ ഈ വിഷയം സംസാരത്തിൽ കൊണ്ടുവന്നു. ഭാര്യക്കും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും താൻ അത് കാര്യമാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞപ്പോൾ സ്മിതയ്ക്ക് ആശ്വാസമായി. അവിടെ നിന്നാണ് ആ കൂട്ട് ഒന്നുകൂടി ദൃഢമായത്. ഒരു നല്ല സുഹൃദ്ബന്ധം അവർക്കിടയിൽ ഉണ്ടായി എന്ന് വേണം പറയാൻ.

സ്മിത കഴിച്ച് കൈ കഴുകി സോഫയിലേക്ക് ഇരുന്ന് ചാറ്റ് തുടർന്നു. രാധയും അടുത്ത് വന്നിരുന്നു. പുറത്ത് രമേശനും ചിന്തുവും കാര്യങ്ങൾ പറഞ്ഞ് ഇരിപ്പാണ്. അവർ തമ്മിൽ വേഗം കൂട്ടായത് പോലെ.

"അങ്ങോട്ട് നോക്കെടി, കൂടെ പഠിച്ചവരെ പോലെ ഇരുന്ന് കാര്യം പറച്ചിലാ രണ്ടും."

"അവന് സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ മതി. പഴേ സ്ഥലത്തെ കൂട്ടുകാർ മോശമാണെന്നും പറഞ്ഞ് മുറിയിൽ തന്നെ ആയിരുന്നെന്നേ. ഏത് നേരവും ഫോണും ലാപ്ടോപും തന്നെ."

"ഇപ്പോഴത്തെ പിള്ളേരല്ലേ സ്മിതേ. അല്ല, ആരോടാ ഈ കുത്തി മറിക്കുന്നെ? ഓ, രാജേഷ്. എല്ലാം വിസ്തരിച്ച് പറഞ്ഞോ. ഇപ്പൊ അടയും ചക്കരയുമല്ലേ രണ്ടും. അവൻ്റെ ഭാര്യ കാണണ്ട."

"ഒന്ന് പോ ചേച്ചി. ഞങ്ങള് ചുമ്മാ ഓരോന്ന്. ജോലിക്കാര്യം ഒക്കെയാന്നെ."

"ഡ്രൈവറും ടീച്ചറും കൂടി ജോലിക്കാര്യം. ഉവ്വുവ്വേ."

കളിയാക്കലും കാര്യം പറച്ചിലും കഴിഞ്ഞ് നേരം വൈകിയപ്പോൾ സ്മിതയും മോനും തിരികെ വീട്ടിലേക്ക് പോയി. രണ്ട് പേരും അവരുടെ റൂമിലേക്ക് കേറി. ടീഷർട്ട് ഊരി കസേരയിൽ ഇട്ടിട്ട് ലാപ്ടോപ്പും എടുത്ത്

💬 Comments

View all comments