Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 1 [സ്പൾബർ]
പേടിച്ചു. ഇനിയിവരുടെ അടി താങ്ങാൻ കഴിയില്ല.ഇപ്പത്തനെ വായിൽ ചോര ചുവക്കുന്നുണ്ട്. അടുത്ത അടിക്ക് എന്തായാലും തന്റെ നാല് പല്ലെങ്കിലും ഊരിത്തെറിക്കും.
“ ഞാൻ… അത്… തമ്പുരാട്ടീന്ന്…”
അവൻ വിക്കിവിക്കിപറഞ്ഞു.
“അതല്ലല്ലോ നീയെന്നെ വിളിച്ചത്… വേറൊരു പേരാണല്ലോ… മര്യാദക്ക് പറഞ്ഞോ… “
യമുന കയ്യുയർത്തിയതും മുരളി വേഗം പറഞ്ഞു.
“അത്… പൂറീന്ന്…”
യമുന മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചിലൊരിടി.
“എടാ നായേ… ഇത് വരെ ഈ തമ്പുരാട്ടിയെ ആരുമങ്ങിനെ വിളിച്ചിട്ടില്ല… വിളിക്കാൻ ഞാനാരേയും അനുവദിച്ചിട്ടുമില്ല.. പിന്നെയാണോ വെറും കൃമിയായ നീ…
ഇനി നീ ഇവിടെയിരുന്നാൽ തമ്പുരാൻ ചിലപ്പോ ഉണരും… എഴുന്നേൽക്ക്… നിനക്കുള്ള ശിക്ഷ എന്താണെന്ന് കാട്ടിത്തരാം…”
മുരളി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവനതിന് കഴിഞ്ഞില്ല. അടിവയറിൽ എന്തോ കൊളുത്തിട്ട പോലെ വലിഞ്ഞ് നിൽക്കുകയാണ്.നിവരാൻ കഴിയുന്നില്ല. അവൻ ദയനീയമായി യമുനയുടെ മുഖത്തേക്ക് നോക്കി.
“അനങ്ങാൻ കഴിയുന്നില്ലല്ലേ… ?
കഴിയില്ല… നിന്റെ മർമം നോക്കിയാ ഞാൻ കുത്തിയത്… നിനക്കെഴുന്നേൽക്കണേൽ ഇനി ഞാൻ വിചാരിക്കണം…”
യമുന, മൂന്ന് വിരലുകൾ കൂട്ടി അവന്റെ അടിവയറിൽ പിടിച്ച് ഒന്ന് തിരിച്ചു. ഒരാർത്തനാദത്തോടെ മുരളി നിവർന്നു. പൂട്ടഴിച്ചപ്പഴും അവന് സഹിക്കാനാവാത്ത വേദനയായിരുന്നു. അവന്റെ കയ്യിന്റെ പൂട്ടും അവളഴിച്ചു.
“ഉം… നടക്ക്… “
അതൊരാജ്ഞയായിരുന്നു. കോവിലകം ഭരിക്കുന്ന തമ്പുരാട്ടിയുടെ ആജ്ഞ..
മുരളി പതിയെ കസേരയിൽ നിന്നെണീറ്റു. തമ്പുരാട്ടി മുഖത്ത് തന്ന അടിയുടെ വേദനയല്ലാതെ വേറൊരു വേദനയും ഇപ്പോ തന്റെ ശരീരത്തിലില്ലെന്ന് അവൻ അൽഭുതത്തോടെ മനസിലാക്കി.
അവൻ പതിയെ വാതിലിന് നേരെ നടന്നു. തൊട്ട് പിന്നിൽ യമുനയും. വാതിൽ കടന്നതും യമുന കിടപ്പറ വാതിൽ പുറത്ത് നിന്ന് അടച്ച് ഓടാമ്പലിട്ടു.
“മുന്നോട്ട് നടക്ക്…”
അടുക്കള ഭാഗത്തേക്ക് ആംഗ്യം കാട്ടി അവൾ പറഞ്ഞു.
മുരളി നീളൻ വരാന്തയിലൂടെ മുന്നോട്ട് നടന്നു.
ഇത് തെന്റെ അന്ത്യയാത്രയാണെന്ന് അവന് തോന്നി. എങ്കിലും രക്ഷപ്പെടാനുള്ള പഴുതുകൾ അവൻ നോക്കുന്നുണ്ടായിരുന്നു.
വരാന്തയുടെ അറ്റത്ത്, അടുക്കളയോട് ചേർന്നുള്ള മുറിവാതിൽക്കലെത്തിയപ്പോൾ യമുന മുന്നിലേക്ക് വന്ന് ആ വാതിൽ തുറന്ന് അകത്തേക്ക് കയറി.
മുറയിലെ ലൈറ്റിട്ട് അവൾ മുരളിയെ അകത്തേക്ക് കയറ്റി വാതിലടച്ച് കുറ്റിയിട്ടു.
മുരളി ആ മുറിയൊന്ന് നോക്കി. നല്ല വൃത്തിയുള്ള വലിയ മുറി. വലിയൊരു കട്ടിൽ കിടക്കയിട്ട് വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു. ഒരു ചെറിയ മേശയും രണ്ട് മരക്കസേരയും.
“ നീയങ്ങോട്ടിരിക്ക്…”
വീണ്ടും ആജ്ഞ..
ഇനി കാല് പിടിച്ച് മാപ്പ് പറയുകയേ നിവൃത്തിയുള്ളൂ… എങ്ങാനും മനസലിവ് തോന്നി വെറുതേ വിട്ടാലോ… അല്ലേൽ ശിഷ്ടകാലം ജയിലിൽ കഴിയാം..തന്റെ
💬 Comments
View all comments