Chapter Title : റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്]
വിവാഹാണല്ലോ രേണുവിന് ഇഷ്ടം. അതെന്താ അങ്ങനെ”?
“ബന്ധുക്കൾ. ഒരു കല്യാണത്തിൽ ഒരുപാടു പേര് തലയിടാനുണ്ടാവും. പലരുടേം കല്യാണം നടക്കാത്തതിന്റെ കാരണോം അതെന്നെയാണ്. നമ്മളെ അലനും അയനയും കണ്ടില്ലേ”
“അതായതു പെണ്ണുങ്ങൾക്ക് അവര്ക്കിഷ്ടമുള്ള ഭർത്താക്കാക്കന്മാരെ കിട്ടുന്നില്ലെന്ന്. അച്ഛനാണെന്നും കാരണവരാണെന്നും പറഞ്ഞു ചിലവന്മാർ ചാടിവീണു നിർബന്ധിച്ചു കണ്ടവന്മാരെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നൂന്ന്. അല്ലേ രേണൂ” ?
“അങ്ങനെ ഞാൻ ഉദ്ദേശിച്ചില്ല. നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നത്”?
“ഞാൻ എഴുതിയ പുറം തന്നെയാ രേണു വായിച്ചത്”
“പ്രേമം ധൈര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ കണ്ണാ. ശരീരത്തിന്റെ വലിപ്പമല്ല, മനസിന് ധൈര്യം വേണം. അല്ലാത്തവരു അവരെ പോലെ നടക്കേയുള്ളൂ”
“രേണുവിന് എന്നെ ഭർത്താവായി വേണം എന്നല്ലേ ആഗ്രഹം”
“അത് നിനക്കറിയാവുന്നതല്ലേ”
“ഞാൻ രേണുവിന് ഒരു താലി വാങ്ങി കെട്ടി തരട്ടെ? കല്പറ്റയിലെ ഉമാ മഹേശ്വര ക്ഷേത്രത്തിൽ വെച്ച് ആരും അറിയാതെ കല്യാണം കഴിക്കാം രേണു”
“വേണ്ട കണ്ണാ”
“പ്രശ്നാരി പറഞ്ഞോണ്ടാണോ”?
രേണു സീറ്റിൽ ചാരിയിരുന്ന് എന്റെ മുഖത്ത് നോക്കി കുറച്ചു നേരം മിണ്ടാതിരുന്നു. ശേഷം പറഞ്ഞു തുടങ്ങി.
“നോക്ക് കണ്ണാ. ഇതിപ്പോ വേറെ ആരേലും ആണ് ഇങ്ങനെ പറഞ്ഞത് ന്നുണ്ടെങ്കിൽ പറയാനുള്ളത് പറഞ്ഞു ഇനി എന്തെങ്കിലും ആയിക്കോട്ടെന്ന് ഞാൻ വിചാരിക്കേ ഉള്ളൂ. പക്ഷെ നീ അങ്ങനെ ആരെങ്കിലും അല്ല കണ്ണാ. അതാ കാരണം. നിനക്കെന്തേലും പറ്റുന്നത് ഈവൻ ഡിസ്‌റ്റന്റ് പോസ്സിബിലിറ്റി പോലും എനിക്ക് സഹിക്കാൻ പറ്റില്ല. അതോണ്ടാ”
“പിന്നെന്താ ചെയ്യാ”?
“താലി കേട്ടാതേം ഒരുമിച്ചു ജീവിക്കാലോ”
“അപ്പോ താലി വേണ്ടേ”?
“വേണം. മരിക്കുന്നേന് മുന്നേ കെട്ടിത്തന്നാൽ മതി”
“എന്താ രേണു ഇങ്ങനെ”?
“നിന്നോടുള്ള പ്രേമം കൊണ്ട്. വേറെന്തു കാരണാ ഉള്ളത്”
ഞങ്ങൾ മാർക്കറ്റിൽ സാധനങ്ങൾ അന്വേഷിച്ച് അലയുകയാണ്.
“മറ്റന്നാളു പോവില്ലേ കണ്ണാ. കുറച്ചു സാധനങ്ങൾ മതി. കുറെ വിഭവങ്ങളൊന്നും വേണ്ട. ഇതെന്നെ നിന്റെ ആഗ്രഹത്തിന് സമ്മതിച്ചതാ”
പച്ചക്കറി വാങ്ങി ഞങ്ങൾ ജ്വല്ലറിയിൽ കയറി. രേണുവിന് അരഞ്ഞാണം വാങ്ങി. മുത്തുകളുള്ള വെള്ളി പാദസരവും എടുത്തു.
“താലി വാങ്ങുന്നില്ലേ കണ്ണാ”?
ഞാൻ ഒരു താലിമാല എടുത്തു.
“ഇതെങ്ങനെണ്ട് രേണു”?
“നിനക്കിഷ്ടമുള്ളത് മതി കണ്ണാ”
ആഭരണങ്ങൾ വാങ്ങി ബില്ലുമടച്ച് ജ്വല്ലറിയിൽ നിന്നിറങ്ങി.
“എന്നാ
💬 Comments
View all comments