Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]
ഭാസ്കരൻ ആണ് ഇരിക്കുന്നത്…
തൊട്ടപ്പുറത്തേതിൽ അയാളുടെ ഉറ്റ സുഹൃത്തായ മണിയനും…
കയ്യിൽ കത്തി എരിയുന്ന സിഗരറ്റ് കുറ്റിയിൽ നിന്നും ഒരു പുക കൂടി വായിൽ എടുത്തു അന്തരീക്ഷട്ടിലേക്ക അയാൾ് പറത്തി വിട്ടു…
”എന്നാലും ഭാസ്കരാ… ആരാ അവൻ…നമ്മുടെ നാട്ടിൽ വന്നു ഇങ്ങനെ നെഗളിക്കക്കാൻ…“
കയ്യിലെ പാതിയോളം കുടിച്ച മദ്യം ഒരു നുറുക്കു കൂടി വായിൽ ആക്കി മണിയൻ ചോദിച്ചു….
”അറിയില്ല… എവിടുന്നാണാവോ കെട്ടിയെടുത്തത്…മനുഷ്യനെ മേനെക്കെടുത്താൻ…“
ഭാസ്കരൻ വലതു കയ്യിലെ ഗ്ലാസിൽ നിന്നും മദ്യം ഒറ്റ അടിക്കു വിഴുങ്ങി…
”ഇങ്ങനെ കുടിക്കല്ലടോ ചങ്കു കത്തി പോവും“
മണിയൻ ഭാസ്കരന്റെ കയ്യിൽ കയറി പിടിച്ചു…
”പോട്ടെടോ…എന്റെ എല്ലാം പോയില്ലേ…ഞാൻ അനുഭവിക്കേണ്ട സ്വത്തുവകകൾ മുഴുവൻ…കണ്ടവൻ മാർ കേറി വന്നു നേരങ്ങുകയല്ലേ…“
അയാൾ വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കാൻ തുടങ്ങി…
”താൻ ഇങ്ങനെ ടെൻഷൻ ആവാതെ…ഏതോ ഒരു പീറു ചെറുക്കൻ വന്നു എന്ന് കരുതി…“
”നമ്മൾ ഇത് ആദ്യം ആയിട്ടൊന്നും അല്ലല്ലോ ”
മണിയൻ ഭാസ്കരനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…
“ആ നായിന്റെ മോൻ ഞാൻ ആരാണെന്നു അറിയാതെ എന്റെ മുഖത്തടിച്ചേ…അവനെ ഞാൻ വെറുതെ വിടില്ല…”
അയാൾ വീണ്ടും സിഗേരറ്റ് വായിലേക്ക് വച്ചു..
അങ്ങനെ ഇരിക്കുമ്പോൾ ആണ് അങ്ങോട്ട് ഒരു പഴയ മോഡൽ ജീപ്പ് വന്നു നിർത്തിയത്…
അതിൽ നിന്നും മൂന്നാല് പേർ ഇറങ്ങി ഭാസ്കരനും മണിയനും ഇരിക്കുന്നിടത്തേക്ക് നടന്നു വന്നു…
“ഓഹ്…വന്നല്ലോ മൊണ്ണ…”
മേശയുടെ അടുത്തേക്ക് എത്തിയ പവിത്രനെ നോക്കികൊണ്ട് ഭാസ്കരൻ പറഞ്ഞു…
“നാണവും മാനവും ഇല്ലാതെ കണ്ടവന്റെ തല്ലും കൊണ്ടു വന്നിരിക്കുന്നു…”
അയാൾ അവനെ മനപ്പൂർവം ചൊറി പിടിപ്പിച്ചു…
“പറയുന്നത് കേട്ട ഞാൻ മാത്രം ആണ് വാങ്ങി കൂട്ടിയെതെന്നു…തനിക്കും കിട്ടിയല്ലോ കവിളത്തു ഒന്ന്…”
അവനും ഒട്ടും വിട്ടു കൊടുക്കാതെ…തിരിച്ചു അടിച്ചു…
“ടാ…”
ഭാസ്കരൻ ഇരിന്നിരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് അവന്റെ നേരെ അലറി…
“ചെ…നിങ്ങളിങ്ങനെ തമ്മി തല്ലി നിക്കാതെ…ഇനി എന്ത് ചെയ്യും എന്ന് പറ…”
രണ്ടു പേരുടെയും ഇടയ്ക്കു കയറി…മണിയൻ ആണ് അത് പറഞ്ഞത്…
ഭാസ്കരൻ ഒന്ന് കുതറി മാറി ആ മദ്യ കുപ്പിയിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് വീണ്ടും നിറച്ചു
💬 Comments
View all comments