Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 2 [Chedhan]
കാണും".
സലീം ഇക്ക പറഞ്ഞു.
"ഓ പിന്നെ". അവൾ പുച്ഛിച്ചു.
സലീംക്ക ഉമ്മറത്തു കയറി ഇരുന്നു.
"ഞാൻ ഒന്ന് കുളിക്കാൻ പോവാണ്, ഇനി ഇങ്ങൾക്ക് കഞ്ഞിവെള്ളമോ കാടിവെള്ളമോ എന്താ വേണച്ച അടുക്കളയിൽ പോയി എടുത്തോ, വെറുതെ എന്നെ ശല്യപെടുത്തരുത്".
"പോടീ അവിടുന്നു.
എന്നാ നീ പോയി കുളിച്ചു ഒരുങ്ങി വായോ, നമുക്ക് ഒന്ന് പുറത്ത് പോവാം ".
സലീംക്ക പറഞ്ഞു.
"എന്റെ റബ്ബേ"
സുഹറത്ത ഓടി കൊണ്ട് പുറത്ത് പോയി മാനത്ത് നോക്കി.
"എന്താ സുഹറ "
അയാൾ ചോദിച്ചു.
"ഒന്നുല്ല ഇക്കാ, 'കാക്ക മലർന്നു പറക്കുന്നുണ്ടോ 'എന്ന് നോക്കിയതാണ്."
"ഓ മതി,നിന്റെ തമാശ, പോയി ഒരുങ്ങി വായോ. വെയിൽ ചൂടാകുന്നതിനു മുൻപ് പോവാം."
"ശെരി ഇക്കാ".
അവൾ പുറത്ത് അയലിൽ കിടന്നിരുന്ന തോർത്തു എടുത്ത് കുളിമുറിയിൽ കുളിക്കാൻ പോയി.
അപ്പോൾ അവളുടെ പിറകെ സലീംക്ക ഒരു മൂളി പാട്ടും പാടി ചെന്നു.
�� "കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ,,.���
ഇതു കേട്ട് അവൾ പിറകിലോട്ട് തിരിഞ്ഞു ഇക്കാന്റെ മുഖത്തു നോക്കി തിരിച്ചു പാടി.
��� പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ ���
എന്നിട്ടു സലീംകനെ തള്ളി മാറ്റി അവൾ കുളിമുറിയിൽ കയറി കതക് കുറ്റി ഇട്ടു.
രണ്ട് പേരും മകൻ മൻസൂറിന്റെ ബുളറ്റിൽ ടൗണിലേക് പുറപ്പാട്ടു.
തന്റെ പ്രിയ പത്നിക്, ചാന്ദും, കണ്മഷിയും കരിവള്ളയും വാങ്ങികൊടുക്കാൻ പോയ എൺപതുകളിലെ വസന്ദത്തിനെ വരവേറ്റത് മുഖം മാറിയ നഗരമായിരുന്നു.
എങ്ങും ഇരു നില കെട്ടിടങ്ങളും. വലിയ മാളുകളും.
സുഹറത്തയും, സലീംക്കയും നഗരം മുഴുവൻ ചുറ്റി.
സുഹറത്താക്ക് വേണ്ടതെല്ലാം വാങ്ങി കൊടുത്തു.
"സുഹറ, നിനക്ക് എന്താ കഴിക്കാൻ വേണ്ടത് ?. നമ്മുക്ക് ആ നമ്പൂതിരിയുടെ ഹോട്ടലിൽ പോയല്ലോ, അവിടെ നല്ല മസാല ദോശ കിട്ടും."
സലീംക്ക ചോദിച്ചു.
"ഇങ്ങള് ഇപ്പോഴും നമ്പൂതിരിടെ മസാല ദോശയും ഉഴുന്ന് വടയും സ്വപ്നം കണ്ട് നടക്കണോ. എനിക്കൊന്നും വേണ്ട."
സുഹറത്ത പറഞ്ഞു.
"പിന്നെ എന്താ എന്റെ ബീവിക്കു വേണ്ടത്."
സലീംക്ക ചോദിച്ചു
"യ്ക്ക്, മൈദെ മുക്കി പൊരിച്ച കോഴി മതി."
"ങേ, അത് എന്തൊരു
💬 Comments
View all comments