Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
പോടി നാട്ടിൽ വേറെ പെൺപിള്ളേർ ഒന്നും ഇല്ലാത്തത് പോല്ലെ".
സലീംക്ക പറഞ്ഞു.
"എന്നാലും ഇങ്ങൾക്ക് അവളോട് ഒരു മുഹബത് ഉണ്ടായിരുന്നില്ലേ സത്യം പറഞ്ഞോളിൻ.
സുഹറത്ത തലയിലെ തട്ടം മാറ്റി, തലമുടി പരത്തി ഇട്ടു സലീംക്കന്റെ കട്ടിലിന്റെ സൈഡിൽ ഇരുന്നു ഒരു ചെറിയ ഭീക്ഷണി സ്വരത്തിൽ ചോദിച്ചു.
"നിഷേധിക്കുന്നില്ല. ഏതൊരാൾക്കും ഉള്ള പോല്ലെ ഒരു കൊതി എന്റെ മനസ്സിലും ഉണ്ടായിരുന്നു. പക്ഷെ ആഗ്രഹിക്കാൻ അല്ലാതെ എനിക്കൊക്കെ അവളെ സ്വപ്നം കാണാൻ കിട്ടുമോ. ഒന്നാമത് നമ്മൾ ഒക്കെ മേത്തൻമാർ അല്ലെ. സംഗതി അവള്ടെ അച്ഛൻ കമ്മ്യൂണിസ്റ്റും പാർട്ടികാരൻ ഒക്കെ ആണെങ്കിലും മകൾടെ കാര്യം വന്നപ്പോൾ ജാതകവും മുഹൂർത്വവും ഓക്കേ നോക്കി അല്ലെ ഗുരുവായൂർ അമ്പലനടയിൽ വെച്ചു കെട്ടു നടത്തിയത്".
സലീംക്ക പറഞ്ഞു.
"എന്നിട്ടു എന്തായി കല്യാണം കഴിഞ്ഞ് ആറ് എഴു കൊല്ലം കഴിഞ്ഞപ്പോൾ തമ്മിതലി പിരിഞ്ഞില്ലേ. ഉള്ളത് എല്ലാം വിറ്റു പെറുക്കിയ മാഷ് മോളേ പഠിപ്പിച്ചത്. പിന്നെ നല്ല സ്ത്രീധനവും കൊടുത്തു കെട്ടിച്ചു. കെട്ടിയോന് ആശുപത്രി തുടങ്ങാൻ മാഷിന്റെ തറവാട് പണയ പെടുത്താൻ ആധാരം കൊടുത്തില്ല എന്ന് പറഞ്ഞ തർക്കം തുടങ്ങിയത് എന്നും പിന്നെ പാർട്ടി ഇടപെട്ടണ് അവർ തമ്മിൽ വേർപിരിഞ്ഞത് എന്നൊക്കെയ ആൾകാർ പറയുന്നത്. സത്യം ആയിരിക്കും.നേരത്തെ തന്നെ ദേവേട്ടനെ കൊണ്ട് കെട്ടിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വെല്ലതും വെരുമായിരുന്നോ?."
സുഹറ ചോദിച്ചു
"എല്ലാർക്കും അവരുടെ മക്കളെ നല്ല നിലക് എത്തികണം എന്നല്ലേ ഉണ്ടാവു സഗാവിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വിധി അതാവും".
സലീംക പറഞ്ഞു.
"എന്തായാലും ദേവേട്ടന്റെ ഭാഗ്യം അവസാനം ആഗ്രഹിച്ചപോല്ലേ സ്നേഹിച്ച പെണിനെ തന്നെ കെട്ടാൻ പെറ്റിയിലെ".
സുഹറത്ത ചോദിച്ചു.
സലീം ചിരിച്ചു. എന്നിട്ടു പറഞ്ഞു
"നീ ഇത് എന്ത് അറിഞ്ഞിട്ട പെണ്ണെ.അവനെ എനിക്ക് അറിയാവുന്ന പോല്ലെ നിനക്ക് അറിയോ. എന്റെ അറിവിൽ അവന് ഒരു പെണ്ണിനോടും പ്രേമവും, സ്നേഹവും ഒരു കോപ്പും ഇല്ല അക്കെ ഉള്ളത് നല്ല അസ്സൽ അസ്ഥിക്ക് പിടിക്കുന്ന കാമമാണ് ".
"പിന്നെ പോ ഇക്ക വൃത്തി കേടു പറയാതെ. പിന്നെ സ്‌നേഹലാഞ്ഞിട്ട ഒരുപാട് കാലം അയാള് അവള്ടെ പിറകെ നടന്നിരുന്നത്".
അവൾ ചോദിച്ചു.
💬 Comments
View all comments