Chapter Title : സേവ് ദ ഡേറ്റ് 2 [സ്വപ്‌ന]
തങ്കച്ചിന്നാണ്... ഷിജു പറഞ്ഞു.
ഉമ്മ്, കണ്ടെടാ.. ജോഷി മറുപടി പറഞ്ഞു.
പെട്ടെന്ന് ജോഷിയുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു. തമ്പുരാട്ടിപുരം തറവാട്ടിൽ നിന്നു രാജമ്മ തങ്കച്ചിയുടെ മകൻ ബാലു തമ്പി ആയിരുന്നു അത്.
ഹലോ, ബാലു സാറെ... ഫോൺ അറ്റൻഡ് ചെയ്ത് ജോഷി സംസാരിച്ചു.
ആഹ് ജോഷി, ഗുഡ് മോർണിംഗ്.. ബാലുവിന്റെ സ്വരത്തിൽ വളരെയേറെ സന്തോഷം ഉണ്ടായിരുന്നു.നിങ്ങൾ രണ്ട് പേരും ഫ്രീ ആണെങ്കിൽ പെട്ടെന്ന് ഇങ്ങോട്ട് വരാമോ.. അമ്മയ്ക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു - ബാലു തമ്പി ചോദിച്ചു.
ഓ ആയിക്കോട്ടെ, ഞങ്ങൾ ദാ എത്തി. ഷിജുവിനെ നോക്കിക്കൊണ്ട് ജോഷി പറഞ്ഞു.
പെട്ടെന്ന് തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ജോഷിയും ഷിജുവും തമ്പുരാട്ടിപ്പുരത്തെത്തി. തറവാട്ടിലെ വിശാലമായ പുൽത്തകിടിയിൽ പത്രക്കാരും മാധ്യമ പ്രവർത്തകരുമൊക്കെ തമ്പടിച്ചിരിക്കുന്നതാണ് ഇരുവരും കണ്ടത്.പുൽത്തകിടിയിൽ ഒരു ഭാഗത്ത് സിംഹാസനം പോലെയുള്ള കസേര ഒരുക്കിവച്ചിരുന്നു. അതിനു മുന്നിൽ ഒരു ടീപ്പോയും. ആ സിംഹാസനത്തിന് അഭിമുഖമായുള്ള കസേരയിൽ പത്രക്കാരും ചാനൽ റിപ്പോർട്ടർമാരും ഇരിക്കുന്നു. അതിനും പിന്നിൽ ചാനൽ ക്യാമറാമാൻമാർ വിഡിയോ ക്യാമറ ഒരുക്കിവച്ചിരിക്കുന്നു.
അതേയ് എന്താണാശാനേ സംഭവം- ഷിജു അതിൽ ഒരു ന്യൂസ് ക്യാമറാമാനോട് ചെന്നു വിവരം തിരക്കി.
രാജമ്മ തങ്കച്ചീടെ പ്രസ്മീറ്റാണ്- അയാൾ മറുപടി പറഞ്ഞു.
ഷിജുവും ജോഷിയും പിന്നിലേക്കു മാറി ഒതുങ്ങി നിന്നു.
അഞ്ചുനിമിഷം കഴിഞ്ഞു. തമ്പുരാട്ടിപുരം കൊട്ടാരത്തിന്‌റെ കൊത്തുപണികളുള്ള പൂമുഖവാതിൽ മലർക്കെത്തുറന്നു. രാജമ്മ തങ്കച്ചി വീട്ടിനുള്ളിൽ നിന്നു പൂമുഖത്തേക്ക് ഇറങ്ങി. പൂമുഖത്തിന്‌റെ പടിക്കെട്ടുകൾ ഊർജ്വസ്വലതയോടെ കടന്ന് അവർ പുൽത്തകിടിയിലേക്കു നടന്നു. പിറകിൽ തറവാട്ടിലെ വാല്യക്കാരിയായ രമ, രമയുടെ മകളും തങ്കച്ചിയുടെ വാല്യക്കാരിയായ പ്രിയ, തറവാട്ടിലെ കാര്യസ്ഥനായ കുട്ടൻ മേനോൻ, ഡ്രൈവർ ശശാങ്കൻ എന്നിവരും അകമ്പടിയായി വന്നു. വെളുത്ത സുതാര്യമായ ഒരു ഡിസൈനർ സാരിയും ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു തങ്കച്ചിയുടെ വേഷം. കഴുത്തിൽ വജ്രത്തിലും വൈരത്തിലും തീർത്ത വിലകൂടിയ നെക്ലേസ് കിടന്നു മിന്നിത്തിളങ്ങുന്നു. അരയിൽ നിന്ന് ഒരുപാട് താഴ്ത്തിയുടുത്ത സാരിയിൽ അവരുടെ അണിവയർ വെളിയിൽ കാണാമായിരുന്നു. നടക്കുന്നതിന്‌റെ ആയത്തിനനുസരിച്ച് അരയിൽ നിന്നുള്ള സാരിപ്പാളി കാറ്റത്ത് അകന്നുമാറി അവരുടെ വലിയ ആഴമുള്ള പൊക്കിൾ ഇടയ്ക്കിടയ്ക്കു ദൃശ്യമായിക്കൊണ്ടിരുന്നു. ചാനൽ
💬 Comments
View all comments