0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Author : alby Read All Parts 225

ശംഭുവിന്റെ ഒളിയമ്പുകൾ 47

Shambuvinte Oliyambukal Part 47 | Author : Alby | Previous Parts

വളരെ ചെറിയൊരു ഭാഗമാണിത്.
വരുന്ന രണ്ട് ഭാഗങ്ങൾ ക്ലൈമാക്സും.അതിലേക്കുള്ള ഒരു ചവിട്ടുപടിയായി മാത്രം ഇത് കാണുക.കുറച്ചുകാലം എഴുത്തും വായനയും വിട്ടു നിന്നതിന്റെ ഒരു പ്രശ്നവുമുണ്ട്.സഹകരണം പ്രതീക്ഷിക്കുന്നു.
######## #########

സലിമിനെ കണ്ടതും ആശ്വസിച്ചു എങ്കിലും സാഹിലയുടെ പരിഭ്രമം വിട്ടുമാറിയിരുന്നില്ല.

വിരണ്ടുപോയിരുന്നു അവൾ.ഒരു മൂലയിലേക്കൊതുങ്ങി,ഇരുട്ടിൽ
കയ്യിലൊരു കത്തിയുമായിട്ടുള്ള അവളുടെ ഇരുപ്പ് കണ്ടതും സലിം ഓടി അവൾക്കരികിലെത്തി.

"എന്താടി....എന്ത് പറ്റി?"അവളുടെ
അടുക്കലിരുന്നുകൊണ്ട് സലിം ചോദിച്ചു.

"കണ്ടില്ലേ നീ........"സാഹില തിരിച്ചു ചോദിച്ചു.

മൊബൈൽ വെളിച്ചത്തിൽ അവൻ ചുറ്റുപാടും നോക്കിക്കണ്ടു.അവിടമാകെ അലങ്കോലപ്പെട്ടുകിടക്കുന്നു.
മുന്നിലെ വാതിൽ ചവിട്ടിപ്പൊളിച്ച സ്ഥിതിയിലാണ്.ആകെ മൊത്തം അടിച്ചുതകർത്തിരിക്കുന്നു.
സലിം അവളെ ചേർത്തുപിടിച്ചു.

"വിട് നീ.......ഞാൻ തീ തിന്നതിന് കണക്കില്ല.കൈ മുറിക്കും എന്ന് പറഞ്ഞപ്പോഴാ എനിക്കുനേരെ വന്നവൻ പിന്മാറിയത്.എന്റെ മേൽ കിടന്നു പയറ്റുന്നതല്ലാതെ എന്തിന് കൊള്ളാം നിന്നെക്കൊണ്ട്.

എന്നെ സംരക്ഷിക്കാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ എന്റെ മേൽ നിനക്കെന്തവകാശം.എനിക്ക് സമാധാനവും സംരക്ഷണവുമാ വേണ്ടത്.ജീവിക്കാനുള്ള പണം കയ്യിലുണ്ട്,അത് നഷ്ട്ടപ്പെടാതെ നോക്കുകയും വേണം.

എനിക്ക് സ്വസ്ഥത തരുന്നവന്റെ കൂടെ കിടക്കാനാ എനിക്കിഷ്ടം."
അവൾ കടുപ്പിച്ചുതന്നെ പറഞ്ഞു.

"എടീ......ഒരു മൂച്ചിന് നീ പറയുന്നു.
ഞാൻ കിടന്ന് ഓടുന്നത് നിനക്ക് അറിയണ്ടല്ലോ?"

"അറിയുന്നുണ്ട്,മാധവൻ സഹായിക്കും എന്ന് കരുതിയത് വെറുതെയാകുമെന്ന് തോന്നുന്നു. ആ രുദ്രയുടെ കൈകൊണ്ടു തീരാനാ വിധി."സാഹില പറഞ്ഞു.

"മാധവനും ആകെ പരുങ്ങലിലാ. കാര്യങ്ങൾ അയാളുടെ കയ്യിൽ നിന്നും പോകുന്ന മട്ടാ ഇപ്പോൾ. അങ്ങനെയെങ്കിൽ നമ്മുടെ കാര്യവും പരുങ്ങലിലാവും.ഇനി
രുദ്രയെ തടയാൻ മറ്റുവഴികൾ നോക്കേണ്ടിവരും."

"രുദ്രയുടെ ആളുകൾ കാട്ടിയ വികൃയയാണിത്. എല്ലാം അവൾക്ക് വേണം പോലും."

"അങ്ങനെയങ്ങു കൊടുക്കാൻ പറ്റുവോടീ നമുക്ക്?"

"ഇല്ല.......അതിനുള്ള വഴി കാണണം.അതെ ഞാനും പറയുന്നുള്ളൂ.അല്ലെങ്കിൽ അത് നമ്മുടെ മരണമാണ്."അത്രയും പറഞ്ഞുകൊണ്ട് സാഹില അവനിലേക്ക് ഒന്നുകൂടിയമർന്നു.
*******
മാധവൻ രാവിലെ തന്നെ ശംഭുവിന് മുന്നിലുണ്ട്.തലേന്ന് നടന്ന സംഭവവികാസങ്ങൾക്ക് ഒരു പോംവഴി കാണുക എന്നതും
അയാളെ കുഴക്കുന്നു.

ഒരു നിമിഷം കമാലുമായുള്ള കൂടി കാഴ്ച്ച മാധവൻ ഓർത്തെടുത്തു.

കോരിച്ചൊരിയുന്ന മഴയത്ത് ഏത്രയും വേഗം
വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു മാധവൻ. തന്നെ

💬 Comments

View all comments