ശ്യാമയും സുധിയും 3 [ഏകൻ]
പറയാൻ തന്നെ. ഇന്ന് രാവിലെ മേഡത്തിന്റെ ഹസ്ബൻഡ് സുധിസാർ ഇവിടെ വന്നിരുന്നു. സുധി സാറിന്റെ ആക്സിഡന്റ് കേസ് ഞങ്ങൾക്ക് തന്നു. അത് മേഡം പറഞ്ഞിട്ടാണ് ഞങ്ങൾക്ക് തന്നത് എന്നാ സാർ പറഞ്ഞത്. "
ശ്യാമയ്ക്ക് വീണ്ടും ദേഷ്യം വന്നു എങ്കിലും ആ ദേഷ്യം കടിച്ചമർത്തികൊണ്ട് ചോദിച്ചു.
"ഞാൻ പറഞ്ഞിട്ടോ..? അങ്ങനെ പറഞ്ഞോ..? "
"പറഞ്ഞു മേഡം. അത് മാത്രമല്ല സാർ വേറെയും ചിലത് പറഞ്ഞു."
" എന്തു പറഞ്ഞു.? "
"മേഡം ഇത് വെറും ഒരു സിവിൽ കേസ് മാത്രം ആയിട്ടാ ഞങ്ങൾ കണ്ടത്. ഒരു ആക്സിഡന്റ് ക്ലെയിം കേസ്. ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള കേസ്. പക്ഷേ സാറ് പറഞ്ഞത് ഇതൊരു ക്രിമിനൽ കേസും കൂടെയാണെന്ന "
" ക്രിമിനൽ കേസോ...? "
ശ്യാമ ഞെട്ടിപ്പോയി.
" ആ അതേ മേഡം . ഏതോ ഒരു സ്ത്രീ മനപ്പൂർവ്വം സാറിനെ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന് സാർ പറഞ്ഞു. അതു തെളിയിക്കുന്ന എല്ലാ തെളിവുകളും സാറിന്റെ കയ്യിൽ ഉണ്ടെന്നും പറഞ്ഞു. കേസ് ഇപ്പോൾ ആ നിലയിലേക്ക് മാറിയിരിക്കുകയാണ്. "
അത് കേട്ടതോട് കൂടി ശ്യാമ തളർന്നുപോയി. ശ്യാമിക്ക് തലചുറ്റൽ അനുഭവപ്പെട്ടു. ശ്യാമ അവിടെയുള്ള കസേരയിൽ ഇരുന്നു.
അവർ തുടർന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
" സാർ പറഞ്ഞതനുസരിച്ച് കേസ് മൂവ് ചെയ്താൽ . ആ സ്ത്രീക്ക് ചുരുങ്ങിയത് മൂന്നോ നാലോ വർഷമെങ്കിലും ജയിലിൽ കിടക്കേണ്ടി വരും. അതിനുള്ള എല്ലാ തെളിവുകളും സാറിന്റെ കൈയിലുണ്ടെന്ന പറഞ്ഞത്. കൂടാതെ ആക്സിഡന്റ് ക്ലെയിം ആ സ്ത്രീയിൽ നിന്ന് തന്നെ ഈടാക്കുകയും ചെയ്തേക്കാം. ചുരുങ്ങിയത് ഒരു 50 ലക്ഷം വരെയെങ്കിലും ആവാൻ സാധ്യതയുണ്ട്."
അവർ പറയുന്നത് ഒന്നും പിന്നെ ശ്യാമ കേട്ടില്ല. ശ്യാമ ബോധംകെട്ട് വീണിരുന്നു.
കുറച്ച് സമയം ശ്യാമ അങ്ങനെ തന്നെ കിടന്നു. പിന്നെ എഴുന്നേറ്റ് പോയി മുഖം കഴുകി. ശ്യാമെയ്ക്ക് എന്തുചെയ്യണമെന്ന് മനസ്സിലായില്ല. എത്രയും പെട്ടെന്ന് സുധിയെ കണ്ട് സംസാരിച്ചില്ലെങ്കിൽ താൻ ആകെ കുഴപ്പത്തിലാകും എന്ന്. ശ്യാമയ്ക്ക് തോന്നി.
ശ്യാമ സുധിയെ കാത്തിരുന്നു. ശ്യാമയ്ക്ക് ഭക്ഷണം കഴിക്കാൻ ഒന്നും തോന്നിയില്ല. സുധിയെ എത്രയും പെട്ടെന്ന് കാണണം. കാര്യം പറയണം. വേണമെങ്കിൽ കാലു പിടിക്കണം. ഒന്നും മനപ്പൂർവ്വം അല്ലെന്നും തനിക്ക് അറിയാതെ പറ്റിപ്പോയതാണെന്നും പറയണം.
ശ്യാമ അമ്മയ്ക്ക് ഭക്ഷണം കൊടുത്തു കാത്തിരുന്നു. സ്കൂളിലേക്ക് തിരിച്ച് ചൊല്ലേണ്ട സമയമായിട്ടും സുധിയെ കണ്ടില്ല.
ശ്യാമ മനസ്സില്ല മനസ്സോടെ സ്കൂളിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് ശ്യാമയ്ക്ക് മറ്റൊരു ഫോൺ വന്നു. അതും അറിയാത്ത ഒരു നമ്പറിൽ നിന്ന്. ശ്യാമ ഫോൺ കാൾ എടുത്തു. ശ്യാമ പേടിച്ചെന്ന പോലെ പറഞ്ഞു.
"ഹലോ..."
" ഹലോ ശ്യാമേ ഇത് ഞാനാ സുധി. "
ശ്യാമയ്ക്ക് പ്പെട്ടെന്ന് എന്തു പറയണമെന്ന് മനസ്സിലായില്ല. സുധി തുടർന്ന് പറഞ്ഞു.
" ശ്യാമയ്ക്ക് ബുദ്ധിമുട്ടാവേണ്ട എന്ന് കരുതിയ ഞാൻ അവിടെ നിന്നും ഇറങ്ങിയത്. എനിക്ക് വേണ്ടി ചിലവാക്കിയത് ഒക്കെ ഞാൻ ശ്യാമയ്ക്ക് തിരിച്ചു തരാം."
"ഹലോ ഹലോ എനിക്കൊന്നു കാണണം"
ശ്യാമ എങ്ങനെയോ പറഞ്ഞു.
" ശ്യാമയ്ക്ക് ചിലവായ പണത്തെ കുറിച്ച്
💬 Comments
View all comments