ശ്യാമയും സുധിയും 3 [ഏകൻ]
പറയാനാണോ..? എങ്കിൽ നമുക്ക് നാളെ കാണാം. "
" നാളെയോ ? അപ്പോൾ ഇന്ന് വീട്ടിൽ വരില്ലേ..? "
" ഇനി വീട്ടിലേക്ക് വരുന്നില്ല. തൽക്കാലം താമസിക്കാൻ എന്റെ ഒരു സുഹൃത്തിന്റെ വീട് കിട്ടിയിട്ടുണ്ട്. കുറച്ചു ദൂരെയാണ് എന്നാലും സാരമില്ല. ശ്യാമയ്ക്ക് ഞാൻ ഒരു ബുദ്ധിമുട്ടാകുന്നില്ല. "
" എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. പ്ലീസ് വീട്ടിലേക്ക് വരണം. ഞാൻ ചിലവാക്കിയ പണം എനിക്ക് തിരിച്ചു തന്നില്ലെങ്കിലും സാരമില്ല. പക്ഷെ വീട്ടിൽ വരാതിരിക്കരുത്. കാണാത്തതുകൊണ്ട് അമ്മ ചോദിച്ചു.. ഞാനെന്തു പറയും. എനിക്കറിയില്ല. "
" ശരി എന്തായാലും. നാളെ ഞാൻ സ്കൂളിൽ വരാം. അവിടെനിന്ന് സംസാരിക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..."
"സ്കൂളിലോ ....? വീട്ടിൽ വന്നാൽ പോരേ..? വീട്ടിൽ വച്ച് സംസാരിക്കാമല്ലോ..?"
സുധി ചിരിച്ചു..
" നോക്കാം.. എന്തായാലും നാളെ ഞാൻ സ്കൂളിൽ വരും. എനിക്ക് അവിടെ ഒരാളെ കാണാൻ ഉണ്ട്. അപ്പോൾ അവിടെ വെച്ച് കാണാം.".
" ശരി. എന്നാൽ അങ്ങനെ ആയിക്കോട്ടെ. പക്ഷേ വീട്ടിൽ വരാതിരിക്കരുത്. വീട്ടിൽ തന്നെ താമസിക്കണം. എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തുവേണമെങ്കിലും ചെയ്തുതരാം."
" ശരി നാളെ കാണാം. പിന്നെ .!! ഇത് നേരത്തെ തന്നെ ശ്യാമയെ വിളിച്ചു പറയണമെന്ന് കരുതിയത് ആണ്. പക്ഷേ ശ്യാമയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.. "
" പിന്നെ ഇപ്പോൾ എങ്ങനെ കിട്ടി. എന്റെ നമ്പർ... "
"അതോ...?"
എന്ന് പറഞ്ഞ് സുധി ചിരിച്ചു.
" ശ്യാമ ഇന്നലെ എനിക്ക് ഒരു ചെറിയ ഫോൺ വാങ്ങി തന്നില്ലേ. ഞാൻ അതിൽ എന്റെ സിം ഇട്ടപ്പോൾ എന്റെ ഒരു പഴയ സുഹൃത്ത് വിളിച്ചു. ഞാൻ അവനോട് കാര്യം പറഞ്ഞു. അവൻ വീട്ടിലേക്ക് ഒരു വണ്ടി പറഞ്ഞയച്ചു. ഞാനാ വണ്ടിയിൽ കയറി നേരെ പോയത് നമ്മുടെ ഹോസ്പിറ്റലിൽ ആണ്.
അവിടെ ചെന്ന് എന്റെ ഭാര്യയുടെ പേരും അഡ്രസ്സും ഫോൺ നമ്പറും വാങ്ങി. സോറി! ഭാര്യ അല്ല കേട്ടോ!!! എന്റെ ഭാര്യയാണെന്ന് പറഞ്ഞ് പേരും അഡ്രസ്സും ഫോൺ നമ്പറും കൊടുത്തു ഒപ്പ് ഇട്ടുകൊടുത്ത ആളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും. നമ്മുടെ ആ സിസ്റ്റർ തന്നെയാണ് എന്നോട് എല്ലാം പറഞ്ഞതും പേരും അഡ്രസ്സും ഫോൺ നമ്പറും തന്നതും. ഇപ്പോൾ ശ്യാമയ്ക്ക് മനസ്സിലായി കാണുമല്ലോ..? ശ്യാമയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന്."
ശ്യാമിക്കു പിന്നെ ഒന്നും പറയാനുണ്ടായില്ല. ശ്യാമ ഓരോ നിമിഷവും ഉരുകി കൊണ്ടേയിരുന്നു.
സുധി തുടർന്ന് പറഞ്ഞു.
" അതിനുശേഷം ശ്യാമയെ വിളിച്ച ആ വക്കീൽ ഓഫീസിൽ പോയി. കേസ് അവരെ ഏൽപ്പിച്ചു. ശ്യാമ പറഞ്ഞിട്ടാണ് കേസ് അവർക്ക് കൊടുത്തതെന്ന് ഞാൻ പറഞ്ഞു. പിന്നെ വേറെയും ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. എന്റെ ബൈക്കിനെ കുറിച്ച് മറ്റും അന്വേഷിച്ചു.
അവിടെ മറ്റൊരു കേസും കൂടെ കൊടുക്കാൻ ഇറങ്ങിയതാണ് ഞാൻ അപ്പോഴാണ് എന്റെ സുഹൃത്ത് വിളിച്ചത്. നാളെ പോയി ആ കേസ് കൊടുക്കണം എനിക്ക് അപകടം സംഭവിക്കാൻ കാരണമായ ആ പെണ്ണിനെതിരെയുള്ള കേസ്. അതിന്റെ
💬 Comments
View all comments