ശ്യാമയും സുധിയും 6 [ഏകൻ]
നിന്ന് കൂട്ടി കൊണ്ട് പോയത്...?"
"അത് എന്റെ ഭാര്യ സുചിത്ര. " എന്ന് പറഞ്ഞു സുധി ശ്യാമയുടെ മുലയിൽ പിടിച്ചു അമർത്തി. ശ്യാമ ഞെട്ടി പെട്ടന്ന് ബ്രേക്ക് പിടിച്ചു. സ്കൂട്ടർ മറിഞ്ഞു വീണു.
"അപ്പു ഏട്ടാ " എന്ന് വിളിച്ചു കൊണ്ട് ശ്യാമ ഉരുണ്ട് താഴെ വീണു.
ശ്യാമ മെല്ലെ എഴുനേറ്റ് ചുറ്റും നോക്കി. അപ്പോഴാണ് ശ്യാമയ്ക്ക് മനസ്സിൽ ആയത്. താൻ വീണത് സ്കൂട്ടറിൽ നിന്നും അല്ല. മറിച്ചു സ്വപ്നം കണ്ട് കട്ടിലിൽ നിന്നും ഉരുണ്ട് താഴെ വീണത് ആണെന്ന്.
ശ്യാമയ്ക്ക് എന്തോ പോലെ തോന്നി. ഇത് രണ്ടാം വട്ടം ആണ് താൻ അപ്പു ഏട്ടനെ ഉറക്കത്തിൽ സ്വപ്നം കാണുന്നത്. ശ്യാമ എഴുനേറ്റ് മുഖം കഴുകി സമയം നോക്കി രണ്ടു മണി ആയതേ ഉള്ളൂ.
ഇത് രാത്രിയോ..? അതോ രാവിലെയോ..? ശ്യാമയ്ക്ക് വീണ്ടും സംശയം ആയി. ശ്യാമ പുറത്തേക്ക് പോയി. ഉച്ച രണ്ട് മണിയാണ്. അപ്പോൾ പകൽ ആണ് താൻ ഉറക്കത്തിൽ സ്വപ്നം കണ്ടത്.
സ്വപ്നത്തിൽ അപ്പു ഏട്ടൻ പറഞ്ഞത് അത് അപ്പു ഏട്ടന്റെ ഭാര്യ ആണെന്നാണ്. അത് ശരിക്കും അപ്പു ഏട്ടന്റെ ഭാര്യ ആയിരിക്കുമോ..? ശ്യാമ ആലോചിച്ചു.
അപ്പോഴാണ് ശ്യാമയ്ക്ക് ഉച്ചക്ക് അമ്മയ്ക്ക് കൊടുക്കാറുള്ള ഭക്ഷണവും മരുന്നും ഒന്നും കൊടുത്തില്ല എന്ന ഓർമ്മ വന്നത് .
ശ്യാമ വേഗം അമ്മയുടെ മുറിയിലേക്ക് പോയി. അമ്മ ഉറങ്ങുകയായിരുന്നു. ശ്യാമ വേഗം അമ്മയെ വിളിച്ചു.
"അമ്മേ..ഇങ്ങനെ ഉറങ്ങിയാലോ..? മരുന്നും ഭക്ഷണവും ഒന്നും വേണ്ടേ..?"
"വേണ്ട. നീ ഈ വിവാഹത്തിന് സമ്മതിക്കാതെ എനിക്ക് ഭക്ഷണവും മരുന്നും ഒന്നും വേണ്ട. " അമ്മ പറഞ്ഞു.
"എന്തിനാ അമ്മേ എല്ലാവരും ചേർന്ന് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. അതിന് മാത്രം ഞാൻ എന്ത് പാപം ചെയ്തു.?'
"ആരാ എന്റെ മോളെ വേദനിപ്പിച്ചത്..?"
"എന്നെ ആരും വേദനിപ്പിച്ചൊന്നും ഇല്ല. ഞാൻ പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞു പോയതാ..അമ്മയ്ക്ക് എന്നെ ശരിക്കും അറിയാലോ.. എന്നിട്ടും എന്നോട് എന്തിനാ വെറുതെ ഇങ്ങനെ ഓരോന്ന് പറയുന്നത്.."
"അത് എന്റെ മോള് തനിച്ചു ആകാതിരിക്കാൻ.. മോൾ ഒരാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ.."
"ഞാൻ ഒരാളുടെ കൂടെ കഴിഞ്ഞത് അല്ലേ അമ്മേ..? അന്ന് എന്റെ മുഖത്തുള്ള സന്തോഷം അമ്മ കണ്ടതല്ലേ..? അത് പോരെ ഇനി വേറെ എന്തിനാ അമ്മേ..?"
"അതൊക്കെ കഴിഞ്ഞ കഥയല്ലേ മോളെ.. മറക്കേണ്ടത് മറക്കണം. ജീവിക്കേണ്ടത് ജീവിക്കണം."
"എനിക്ക് ഇനി അങ്ങനെ ഒരു ജീവിതം വേണ്ട അമ്മേ.. അമ്മ ഇല്ലേ എന്റെ കൂടെ എനിക്ക് അത് മതി."
"അത് എത്ര നാൾ.. എത്ര നാൾ ഞാൻ ഉണ്ടാകും..?"
"അമ്മയ്ക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ..? ഇത് എനിക്ക് കേൾക്കേണ്ട.."
"എന്നാ മോള് അമ്മയുടെ മരുന്ന് താ. എന്നിട്ട് നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം "
.'
".അങ്ങനെ പറയെന്റെ സുമിത്ര കുട്ടി. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും അത് മതി.
നമുക്കിടയിൽ വേറെ ആരും വേണ്ട."
അങ്ങനെ പറഞ്ഞു ശ്യാമ വേഗം അമ്മയുടെ മരുന്ന് എടുത്തു കൊടുത്തു. പിന്നെ ഭക്ഷണം
💬 Comments
View all comments